HOME
DETAILS

'പ്രിയ മോദി സാഹബ്, ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണം'; മോദിക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

  
Web Desk
September 20 2018 | 08:09 AM

64565464562131231-2

ന്യൂഡല്‍ഹി: 2015 മുതല്‍ അവതാളത്തിലായ ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 'പ്രിയപ്പെട്ട മോദി സാഹബ്' എന്ന് അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

തീവ്രവാദം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ തന്നെ ഇന്ത്യയുമായി സൗഹൃദത്തിലാവുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായി 'നിര്‍മാണാത്മകമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണ'മെന്ന് സത്യപ്രതിജ്ഞാ ചടങ്ങിലും പറഞ്ഞിരുന്നു.

അതേസമയം, തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുപോവില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇമ്രാന്‍ ഖാന്റെ കത്തില്‍ മോദിയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച യു.എന്‍ ജനറല്‍ അസംബ്ലി നടക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യത്തേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുമോയെന്നും വ്യക്തമല്ല.

സെപ്റ്റംബര്‍ 14നാണ് കത്തയച്ചത്. ജമ്മു കശ്മീര്‍ തര്‍ക്കടമടക്കം പരിഹരിച്ച് നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ നിഷേധിക്കാനാവാത്ത ബന്ധമുണ്ട്. നമ്മള്‍ അത് ജനങ്ങളിലേക്കും പ്രത്യേകിച്ച് പുതിയ തലമുറയിലേക്കും പകര്‍ന്നുകൊടുക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവര്‍ക്കും ഗുണമുണ്ടാകുന്ന സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരായ മഖ്ദൂം ഷാ മഹ്മൂദ് ഖുറേഷിയും സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ നടക്കുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാമെന്നും തകര്‍ന്നുപോയ ചര്‍ച്ച പുനരാരംഭിക്കണമെന്നും മോദിക്ക് അയച്ച കത്തില്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  10 minutes ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  25 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  28 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  3 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago