HOME
DETAILS

ഫാക്ട് ജിപ്‌സം അഴിമതി; മുന്‍ ചെയര്‍മാനെ സി.ബി.ഐ ചോദ്യംചെയ്തു

  
backup
May 18, 2017 | 10:37 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81


കൊച്ചി: ഫാക്ടിലെ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാനും സി.എം.ഡിയുമായ ജയ്‌വീര്‍ ശ്രീവാസ്തവയെ സി.ബി.ഐ ചോദ്യംചെയ്തു.സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് ജിപ്‌സം നല്‍കിയതുമൂലം എട്ട് കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറുവരെ നീണ്ടു.
ജിപ്‌സം ഇടപാടില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴുമാസം മുന്‍പാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ് വി.കമ്മത്ത്, ഐ.എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനന്‍ പൊഡോര്‍, ഡാനിയേല്‍ മധുകര്‍, കരാറുകാരായ എന്‍.എസ് സന്തോഷ് ഷെട്ടി, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്.
തുടര്‍ന്ന് ഇവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ശ്രീവാസ്തവ ഒഴികെയുള്ള മറ്റ് പ്രതികളെയെല്ലാം സി.ബി.ഐ നേരത്തെ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് മുന്‍ ചെയര്‍മാനോട് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ചോദ്യംചെയ്യലില്‍ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചതായാണ് സി.ബി.ഐ നല്‍കുന്ന സൂചന. മൊഴികള്‍ പരിശോധിച്ചശേഷം ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 22, 23 തിയതികളില്‍ എട്ടു സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഴിമതി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇടപാടുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുറഞ്ഞ വിലയ്ക്ക് ജിപ്‌സം വിറ്റതും ക്രമരഹിതമായ ലെഡ്ജര്‍ അഡ്ജസ്റ്റ്‌മെന്റും മൂലം ഫാക്ടിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ

National
  •  2 days ago
No Image

വാക്കല്ല, പ്രവര്‍ത്തി- തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ക്ക് പൂട്ടിട്ട് മുഖ്യമന്ത്രി വിജയ്; 717 ഷോപ്പുകള്‍ ഉടന്‍ അടയ്ക്കും

National
  •  2 days ago
No Image

വിദ്യാഭ്യാസമന്ത്രിയില്ല, സർക്കാരില്ല; എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമോ? ആശങ്കയിൽ വിദ്യാർഥികൾ

Kerala
  •  2 days ago
No Image

വായ്പാ തിരിച്ചടവിനെച്ചൊല്ലി ഭീഷണി; താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 days ago
No Image

ട്രംപിനു നേരെ വെടിയുതിർത്ത പ്രതിയെ കുറ്റവിമുക്തനാക്കി

International
  •  2 days ago
No Image

'അമ്മയ്ക്ക് അച്ഛനെ വേണ്ട, ഞങ്ങള്‍ക്ക് രണ്ടുപേരെയും വേണം'; പരാതിയുമായി കലക്ടര്‍ക്ക് മുന്നില്‍ കുരുന്നുകള്‍

Kerala
  •  2 days ago
No Image

പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചു; തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയിൽ

National
  •  2 days ago
No Image

മോദിയുടെ പ്രസംഗം: തകർന്നടിഞ്ഞ് ഓഹരി വിപണി; ഇന്ധനവില കുതിച്ചുയർന്നേക്കും

National
  •  2 days ago
No Image

സി.പി.ഐ ദേശീയ കൗൺസിൽ; വിട്ടുനിന്ന് കേരളത്തിലെ ഭൂരിഭാഗം നേതാക്കളും

Kerala
  •  2 days ago
No Image

പിണറായിയെ തള്ളാതെ പി.ബി; പരാജയം കൂട്ടുത്തരവാദിത്വം

National
  •  2 days ago