
മാക്രിക്കൂട്ടമോ, ആരാണത്? ഏതു ഭാഷയാണത്?: സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി പിണറായി
തിരുവനന്തപുരം: സുരേഷ് ഗോപി എം.പിയ്ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു.
'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്നും സുരേഷ്‌ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. മുംബൈയിലെ പന്‍വേവിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനെത്തിയപ്പോളായിരുന്നു വിമര്‍ശനം.
ഇടത്‌വലത് കക്ഷികള്‍ തടസം നില്‍ക്കുന്നതുകൊണ്ടാണ് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തത്. ഫണ്ട് വിനിയോഗിക്കാന്‍ ഈ മാക്രിക്കൂട്ടങ്ങളുടെ ഔദാര്യം വേണ്ടി വരുന്നു. ഓരോ പഞ്ചായത്തിലേക്കും ചെല്ലുമ്പോള്‍ ഇത് ബിജെപി ആധിപത്യം നേടിയെടുക്കാന്‍ കൊണ്ടുവരുന്ന പദ്ധതിയാണെന്ന് പറഞ്ഞ് അതിന്റെ എസ്റ്റിമേറ്റ് നല്‍കാതിരിക്കുകയാണ് ചെയ്യുന്നത്. എസ്റ്റിമേറ്റ് നല്‍കിയാല്‍ അത് നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇടത്-വലത് കക്ഷികള്‍ ചെയ്യുക എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
- ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
Dear Suresh Gopi please exercise political maturtiy and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം.'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം
uae
• 18 days ago
അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം
Business
• 18 days ago
യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്
uae
• 18 days ago
ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ
uae
• 18 days ago.png?w=200&q=75)
പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്
Kerala
• 18 days ago
50-കാരി പേരക്കുട്ടിയെ വിവാഹം കഴിച്ചു: ഭർത്താവിനെയും മക്കളെയും കൊല്ലാനും പദ്ധതി
National
• 18 days ago
'നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ്'; മുംബൈ ഇഡി ഓഫീസ് തീപിടുത്തത്തില്‍ സുപ്രധാന രേഖകള്‍ കത്തിനശിച്ചതായി സംശയം
National
• 18 days ago
മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു
Kerala
• 18 days ago
സ്വർണ്ണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ്ണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് കാരണങ്ങളുണ്ട്
Business
• 18 days ago
പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം
Kerala
• 18 days ago
നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ
Kerala
• 18 days ago
മാള്‍ ഓഫ് മസ്കത്ത് ഇനി ലുലുമാളിന് കീഴിൽ, ഒമാൻ സുൽത്താൻ നന്ദി അറിയിച്ച് യൂസഫലി
Business
• 18 days ago
ഇന്ത്യ-പാക് ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ: ഇന്ത്യൻ എയർലൈൻ കമ്പനികൾ വിയർക്കുമോ?
Economy
• 18 days ago
സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
Kerala
• 18 days ago.png?w=200&q=75)
ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം: കർശന നിയന്ത്രണങ്ങൾ വരുന്നു- സുപ്രീം കോടതി
National
• 18 days ago
കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 18 days ago
തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്
Kuwait
• 19 days ago
തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം
Kerala
• 19 days ago
റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു; സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി
Kerala
• 18 days ago
മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ
National
• 18 days ago
ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala
• 18 days ago