HOME
DETAILS

ഇബ്‌റാഹീംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു

  
backup
November 26, 2020 | 3:52 AM

%e0%b4%87%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%b9%e0%b5%80%e0%b4%82%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

 


സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞ് എം.എല്‍.എയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപഴ വിജിലന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി മാറ്റിയാല്‍ അര്‍ബുദരോഗത്തിന് ഇപ്പോള്‍ നല്‍കുന്ന ചികിത്സ നല്‍കാന്‍ കഴിയുമോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സാസൗകര്യം അര്‍ബുദ ചികിത്സയുള്ള എറണാകുളം മെഡിക്കല്‍ കോളജില്‍ നല്‍കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളജ് ഇപ്പോള്‍ കൊവിഡ് സെന്ററാണെന്നും ഇന്നലെ ഡി.എം.ഒ മറുപടി നല്‍കി. തുടര്‍ന്നാണ് ആശുപത്രി മാറ്റേണ്ട എന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തിയത്.
അതേസമയം ഇബ്‌റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെയും വാദം തുടര്‍ന്നു. സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിടിച്ചെടുത്ത ആദായനികുതി രേഖകള്‍ നിയമപ്രകാരമുള്ളതാണെന്നും ഇബ്‌റാഹീംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉദ്യോഗസ്ഥര്‍ പരിശോധിച്ച, മൊബിലൈസേഷന്‍ ഫണ്ട് നല്‍കുന്ന ഫയലില്‍ മന്ത്രി എന്ന നിലയില്‍ ഇബ്‌റാഹീംകുഞ്ഞ് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും.ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  2 days ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  2 days ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  2 days ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  2 days ago
No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  2 days ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago