HOME
DETAILS

ഇബ്‌റാഹീംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു

  
backup
November 26, 2020 | 3:52 AM

%e0%b4%87%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%b9%e0%b5%80%e0%b4%82%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

 


സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞ് എം.എല്‍.എയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപഴ വിജിലന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി മാറ്റിയാല്‍ അര്‍ബുദരോഗത്തിന് ഇപ്പോള്‍ നല്‍കുന്ന ചികിത്സ നല്‍കാന്‍ കഴിയുമോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സാസൗകര്യം അര്‍ബുദ ചികിത്സയുള്ള എറണാകുളം മെഡിക്കല്‍ കോളജില്‍ നല്‍കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളജ് ഇപ്പോള്‍ കൊവിഡ് സെന്ററാണെന്നും ഇന്നലെ ഡി.എം.ഒ മറുപടി നല്‍കി. തുടര്‍ന്നാണ് ആശുപത്രി മാറ്റേണ്ട എന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തിയത്.
അതേസമയം ഇബ്‌റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെയും വാദം തുടര്‍ന്നു. സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിടിച്ചെടുത്ത ആദായനികുതി രേഖകള്‍ നിയമപ്രകാരമുള്ളതാണെന്നും ഇബ്‌റാഹീംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉദ്യോഗസ്ഥര്‍ പരിശോധിച്ച, മൊബിലൈസേഷന്‍ ഫണ്ട് നല്‍കുന്ന ഫയലില്‍ മന്ത്രി എന്ന നിലയില്‍ ഇബ്‌റാഹീംകുഞ്ഞ് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും.ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  12 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  12 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  12 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  12 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  12 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  12 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  12 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  12 days ago