HOME
DETAILS

ഇബ്‌റാഹീംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു

  
backup
November 26, 2020 | 3:52 AM

%e0%b4%87%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%b9%e0%b5%80%e0%b4%82%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

 


സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞ് എം.എല്‍.എയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപഴ വിജിലന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി മാറ്റിയാല്‍ അര്‍ബുദരോഗത്തിന് ഇപ്പോള്‍ നല്‍കുന്ന ചികിത്സ നല്‍കാന്‍ കഴിയുമോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സാസൗകര്യം അര്‍ബുദ ചികിത്സയുള്ള എറണാകുളം മെഡിക്കല്‍ കോളജില്‍ നല്‍കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളജ് ഇപ്പോള്‍ കൊവിഡ് സെന്ററാണെന്നും ഇന്നലെ ഡി.എം.ഒ മറുപടി നല്‍കി. തുടര്‍ന്നാണ് ആശുപത്രി മാറ്റേണ്ട എന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തിയത്.
അതേസമയം ഇബ്‌റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെയും വാദം തുടര്‍ന്നു. സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിടിച്ചെടുത്ത ആദായനികുതി രേഖകള്‍ നിയമപ്രകാരമുള്ളതാണെന്നും ഇബ്‌റാഹീംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉദ്യോഗസ്ഥര്‍ പരിശോധിച്ച, മൊബിലൈസേഷന്‍ ഫണ്ട് നല്‍കുന്ന ഫയലില്‍ മന്ത്രി എന്ന നിലയില്‍ ഇബ്‌റാഹീംകുഞ്ഞ് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും.ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  6 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  6 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  6 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  6 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  6 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  6 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  6 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  6 days ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  6 days ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  6 days ago