HOME
DETAILS

കോണ്‍ഗ്രസ് പുനഃസംഘടന 31നകം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും

  
backup
July 07, 2019 | 5:18 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8-31%e0%b4%a8%e0%b4%95

 

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന 31നകം പൂര്‍ത്തിയാക്കും. പുനഃസംഘടനയുടെ മാനദണ്ഡങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
ജംബോകമ്മിറ്റികള്‍ ഒഴിവാക്കിക്കൊണ്ട് യുവാക്കള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിക്കൊണ്ടായിരിക്കണം പുനഃസംഘടനയെന്ന് ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും പുനഃസംഘടന പൂര്‍ത്തിയാക്കും. തൃശൂരില്‍ ഉള്‍പ്പെടെ ഡി.സി.സി പ്രസിഡന്റ് എം.പിയായ സാഹചര്യത്തില്‍ പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമവും വേണ്ടിവന്നാല്‍ ഡി.സി.സി പുനഃസംഘടനയും ഇതോടൊപ്പം നടത്തും. താഴേത്തട്ടിലുള്ള കമ്മിറ്റികളുടെ പുനഃസംഘടന സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്. അടുത്തവര്‍ഷം തദ്ദേശതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആ സമയത്ത് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതിനാല്‍ ഇവ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം കെ.പി.സി.സി പ്രസിഡന്റ് മാനദണ്ഡങ്ങള്‍ക്ക് രൂപംനല്‍കും.


നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കാനും യോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയം തുടര്‍ന്നും നിലനിര്‍ത്താന്‍ സംഘടനാസംവിധാനങ്ങള്‍ സുശക്തമാക്കും.എ.ഐ.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പുനഃസംഘടനയ്ക്ക് തടസമാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. നേരത്തേതന്നെ പുനഃസംഘടനക്ക് എ.ഐ.സി.സി അനുവാദം നല്‍കിയതിനാല്‍ പട്ടിക തയാറാക്കി മുന്നോട്ടുപോകാനാണ് ധാരണ.


സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുവേണം പുനഃസംഘടന നടത്തേണ്ടത്. ജംബോ കമ്മിറ്റികള്‍ക്ക ്പകരം നല്ലതുപോലെ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ കമ്മിറ്റികള്‍ വേണം രൂപീകരിക്കാന്‍. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം പുനഃസംഘടന നടത്തുന്നതിനോട് യോഗത്തില്‍ ആരും യോജിച്ചില്ല. പകരം പ്രവര്‍ത്തനമികവ് കണക്കാക്കി വേണം പുനഃസംഘടനയെന്നും യോഗത്തില്‍ ധാരണയായി. പുനഃസംഘടന സംബന്ധിച്ച മാനദണ്ഡങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ ഭൂരിപക്ഷസമുദായങ്ങളും മോദി ഭീതിയില്‍ ന്യൂനപക്ഷ സമുദായങ്ങളും യു.ഡി.എഫിനൊപ്പം നിന്നിട്ടുണ്ട്. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം ഇനി മുന്നോട്ടുപോകാന്‍. പുനഃസംഘടനയിലും അത് പാലിക്കണം. സര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  14 days ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  14 days ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  14 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  14 days ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  14 days ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  14 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  14 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  14 days ago