HOME
DETAILS

ധനമന്ത്രി ഹാജരായി അവകാശലംഘനമില്ലെന്ന് വിശദീകരണം

  
backup
December 30, 2020 | 3:23 AM

%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%b2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റി മുന്‍പാകെയും വിശദീകരിച്ചു. എത്തിക്‌സ് കമ്മിറ്റി എന്തു നടപടി എടുത്താലും സ്വീകരിക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സി.എ.ജിയുടെ ഭാഗത്തു നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് കമ്മിറ്റിയ്ക്ക് മുന്‍പാകെ പറഞ്ഞു. ഒന്നര മണിക്കൂറോളം മന്ത്രിയില്‍ നിന്നും എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ കമ്മിറ്റി മൊഴി എടുത്തു. നേരത്തെ പരാതിക്കാരനായ വി.ഡി സതീശന്‍ എം.എല്‍.എയുടെ മൊഴിയും എടുത്തിരുന്നു. മന്ത്രിയെന്ന നിലയില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയ്ക്കു പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടാണെന്നും മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ ധനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്. ജനുവരി എട്ടിനു തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ വച്ചേക്കും. സി.എ.ജി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മേശപ്പുറത്തുവയ്ക്കും.റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പേ ധനമന്ത്രി പുറത്തുവിട്ടത് അവകാശലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോര്‍ട്ടെന്നു തിരുത്തി. ധനമന്ത്രിക്കെതിരായ പരാതി സ്പീക്കറാണ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയത്. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ മൂന്നു അംഗങ്ങളുമുണ്ട് കമ്മിറ്റിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; ഇടുക്കിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും കുത്തിപ്പരുക്കേൽപ്പിച്ചു 

Kerala
  •  3 days ago
No Image

12 ജില്ലകളിൽ ഇന്ന് കൊടും ചൂട് മുന്നറിയിപ്പ്;  താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും

Kerala
  •  3 days ago
No Image

ഉറപ്പുകള്‍ പാഴായി; മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ഇത്തവണയും വിഷു വീടുകള്‍ക്ക് പുറത്ത്

Kerala
  •  3 days ago
No Image

ഗുണ്ടാ നേതാവുമായി ബന്ധം: മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ഈ പ്രതിസന്ധി യു.എ.ഇ മറികടക്കും, ചിന്തിക്കാവുന്നതിലും വേഗത്തില്‍ രാജ്യം ശക്തമായി കരകയറും: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

uae
  •  3 days ago
No Image

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്; പാചകവാതക പ്രതിസന്ധിക്കിടെ തുറന്ന ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

Kerala
  •  3 days ago
No Image

ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 days ago
No Image

ഇനി 850 ലോക്‌സഭാ സീറ്റുകള്‍; ബില്‍ നാളെ പാര്‍ലമെന്റില്‍

National
  •  3 days ago
No Image

ആൻഡമാൻ കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി വൻ ദുരന്തം; കുട്ടികളടക്കം 250-ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ 

International
  •  3 days ago
No Image

വിവാഹിതയെ പ്രണയിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; പഞ്ചാബില്‍ അതിക്രൂരമായ ദുരഭിമാനക്കൊല

National
  •  3 days ago