HOME
DETAILS

ധനമന്ത്രി ഹാജരായി അവകാശലംഘനമില്ലെന്ന് വിശദീകരണം

  
backup
December 30, 2020 | 3:23 AM

%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%b2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റി മുന്‍പാകെയും വിശദീകരിച്ചു. എത്തിക്‌സ് കമ്മിറ്റി എന്തു നടപടി എടുത്താലും സ്വീകരിക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സി.എ.ജിയുടെ ഭാഗത്തു നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് കമ്മിറ്റിയ്ക്ക് മുന്‍പാകെ പറഞ്ഞു. ഒന്നര മണിക്കൂറോളം മന്ത്രിയില്‍ നിന്നും എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ കമ്മിറ്റി മൊഴി എടുത്തു. നേരത്തെ പരാതിക്കാരനായ വി.ഡി സതീശന്‍ എം.എല്‍.എയുടെ മൊഴിയും എടുത്തിരുന്നു. മന്ത്രിയെന്ന നിലയില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയ്ക്കു പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടാണെന്നും മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ ധനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്. ജനുവരി എട്ടിനു തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ വച്ചേക്കും. സി.എ.ജി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മേശപ്പുറത്തുവയ്ക്കും.റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പേ ധനമന്ത്രി പുറത്തുവിട്ടത് അവകാശലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോര്‍ട്ടെന്നു തിരുത്തി. ധനമന്ത്രിക്കെതിരായ പരാതി സ്പീക്കറാണ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയത്. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ മൂന്നു അംഗങ്ങളുമുണ്ട് കമ്മിറ്റിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  23 minutes ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  an hour ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  an hour ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  an hour ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  an hour ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  an hour ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  2 hours ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  3 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  3 hours ago