HOME
DETAILS

ഇന്ത്യക്ക് കിരീടം

  
backup
October 07, 2018 | 7:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%82-2

ധാക്ക: എ.സി.സി അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 305 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 160 റണ്‍സിന് പുറത്തായി. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ഹര്‍ഷ് ത്യാഗിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. മികച്ച പ്രകടനം നടത്തിയ ത്യാഗിയെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യക്ക് വേണ്ടി നാല് പേര്‍ അര്‍ധ ശതകം നേടി. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും അഞ്ജു റാവത്തും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. യശസ്വി ജയ്‌സ്വാള്‍ 113 പന്തില്‍ ഒരു സിക്‌സും എട്ടു ഫോറുമടക്കം 85 റണ്‍സ് നേടിയപ്പോള്‍ അഞ്ജു 79 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ പ്രഭ്‌സിംറാന്‍ സിങ് (37 പന്തില്‍ 65), ആയുഷ് ഭൂമി (28 പന്തില്‍ 52) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. ശ്രീലങ്കക്ക് വേണ്ടി കലാന പെരേര, കല്‍ഹര സേനാരത്‌നെ, ദുലിത് വെള്ളാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് സ്‌കോര്‍ 20 ല്‍ നില്‍ക്കെ 12 റണ്‍സെടുത്ത ഓപ്പണര്‍ നിപുന്‍ ദനഞ്യയെ നഷ്ടമായി. 49 റണ്‍സെടുത്ത നിഷാന്‍ മദുഷ്‌ക്കയും 48 റണ്‍സെടുത്ത നവോദ് പരനവിതാനയും 31 റണ്‍സെടുത്ത സൂര്യബന്ദാരയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു.
ഏഷ്യാ കപ്പില്‍ ആറാം തവണയാണ് യുവ ഇന്ത്യ കിരീടം ചൂടുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോര്‍ഡും ഇന്ത്യയുടെ പേരില്‍ തന്നെയാണ്. 1989, 2003, 2012, 2013-14, 2016 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം ചൂടിയത്. ഓരോ തവണ കിരീടം നേടിയ പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് കിരീട നേട്ടത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. 2012ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം സമനില പാലിച്ചതിനാല്‍ ഇരുടീമുകളും കിരീടം പങ്കിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  12 minutes ago
No Image

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

uae
  •  15 minutes ago
No Image

നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം

National
  •  42 minutes ago
No Image

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

Kerala
  •  an hour ago
No Image

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'

Environment
  •  an hour ago
No Image

വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും

International
  •  an hour ago
No Image

യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ്

uae
  •  an hour ago
No Image

'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്

National
  •  2 hours ago
No Image

GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?

Football
  •  2 hours ago
No Image

ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  2 hours ago