HOME
DETAILS

ഗീതാ ഗോപിനാഥിന്റെ നിയമനം അതൃപ്തിയുണ്ടെങ്കിലും പി.ബി ഇടപെടില്ല

  
Web Desk
July 31 2016 | 22:07 PM

%e0%b4%97%e0%b5%80%e0%b4%a4%e0%b4%be-%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-6


ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് അതൃപ്തി. വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പി.ബിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നത്. ഉദാര സാമ്പത്തികനയം പിന്തുടരുന്ന ഗീതയെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതില്‍ പി.ബിക്ക് അതൃപ്തിയുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടേണ്ടെന്ന് ഡല്‍ഹിയില്‍ ഇന്നലെ സമാപിച്ച പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു.


കേരള സര്‍ക്കാര്‍ നടത്തിയ നിയമനത്തില്‍ പാര്‍ട്ടിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന നയമാണ് ഇക്കാര്യത്തില്‍ പി.ബി കൈക്കൊണ്ടത്. അതത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനൊത്തുവേണം ഉപദേശകരെ നിശ്ചയിക്കേണ്ടതെന്നും പി.ബി വ്യക്തമാക്കി. ഇതേ നിലപാടുതന്നെയാണ് പി.ബി അംഗം കൂടിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ കൈക്കൊണ്ടത്. അതേസമയം, നവ ലിബറല്‍ ആശയങ്ങളുടെ പ്രചാരകയായ ഗീത ഇടതുപക്ഷ സര്‍ക്കാറിന്റെ സാമ്പത്തികകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ചില പി.ബി അംഗങ്ങള്‍ പറഞ്ഞു. വി.എസിന്റെ കത്തിന്റെ പകര്‍പ്പ് ശനിയാഴ്ചത്തെ യോഗത്തില്‍തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ചര്‍ച്ച നടന്നത്. നിയമനത്തില്‍ ഇടപെടണ്ടേതില്ലെന്നു വ്യക്തമാക്കിയ പി.ബി അംഗങ്ങള്‍പോലും ഗീതാ ഗോപിനാഥിന്റെ ആശയങ്ങളോട് എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റിദ്ധാരണയ്ക്കു കാരണമാകും. സാമ്പത്തിക ഉപദേഷ്ടാവ് സംസ്ഥാനത്തേക്ക് പ്രവര്‍ത്തനമേഖല മാറ്റുന്നില്ലെന്നതും ഇത് അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരനിയമനം അല്ലാത്തതിനാലും തല്‍ക്കാലം ഇപെടേണ്ടതില്ലെന്ന നിലപാടില്‍ പി.ബി എത്തിച്ചേരുകയായിരുന്നു.


വി.എസിന്റെ പദവിയെകുറിച്ചും അദ്ദേഹത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നല്‍കുന്നതിനെക്കുറിച്ചും പി.ബിയില്‍ ചര്‍ച്ച നടന്നു. കാബിനറ്റ് റാങ്കോടെയുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നല്‍കണമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വി.എസിനെതിരേയുള്ള പരാതി അന്വേഷിക്കുന്ന പി.ബി കമ്മിഷന്റെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് തുടര്‍നടപടി ചര്‍ച്ചചെയ്യാനും പി.ബിയില്‍ തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  11 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  11 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  11 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 days ago