കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേരെ കഠിന തടവിന് ശിക്ഷിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി. നൈജീരിയൻ സ്വദേശി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മുരളീധരന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും, ഉക്കാമാക്കക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നും 2022 ആഗസ്റ്റ് 21 നാണ് കസ്റ്റംസ് 18 കിലോ ഹെറോയിൻ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.
A court has sentenced a Nigerian national and a Keralite to jail for smuggling heroin through the Kochi International Airport, in a major crackdown on drug trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."