HOME
DETAILS

ജില്ലയില്‍ ഗ്രാമങ്ങളിലെ പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ സാധ്യത

  
backup
June 01, 2017 | 7:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86


കഞ്ചിക്കോട്: ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഗ്രാമീണ മേഖലയിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ ഇത്തവണയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ സാധ്യത. നഗരപ്രദേശങ്ങളിലും മികച്ച വിദ്യാലയങ്ങളിലും പ്രവേശനത്തിന് വലിയ തിരക്കാണ് എല്ലാ വര്‍ഷവും അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഗ്രാമീണ മേഖലയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും എല്ലാവര്‍ഷവും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ കരുതുന്നത്. സീറ്റുകള്‍ ലഭിക്കാത്തവര്‍ അവസാനം സ്വകാര്യ വിദ്യാലയങ്ങളിലും മറ്റുമായി പ്രവേശനം നേടും. ഇതിനിടയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി തുടരുകയും ചെയ്യും.
പാലക്കാട് ജില്ലയില്‍ ഇത്തവണ മുപ്പതിനായിരത്തിനു പുറത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സീറ്റുകളുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഏകജാലക സംവിധാനം വഴിയാണ് ഇത്തവണയും പ്രവേശനം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി ജില്ലയില്‍ 149 വിദ്യാലയങ്ങളിലാണ് പ്ലസ്‌വണ്‍ കോഴ്‌സുകളുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 27,150 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ 62 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. 24 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്.
പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനു എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ താലൂക്കുകളിലും വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകളെക്കുറിച്ചും അവരുടെ അഭിരുചികള്‍ അറിഞ്ഞ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനും സഹായകരമായ രീതിയും ഫോക്കസ് പോയിന്റുകള്‍ തുടങ്ങിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സ് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നുണ്ട്.
സംശയങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ ഓണ്‍ലൈനായി കോളങ്ങള്‍ പൂരിപ്പിക്കാവൂയെന്ന് അധ്യാപകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തവണയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  3 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  3 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  3 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  3 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  3 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  3 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  3 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  3 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  3 days ago