HOME
DETAILS

ജില്ലയില്‍ ഗ്രാമങ്ങളിലെ പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ സാധ്യത

  
backup
June 01, 2017 | 7:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86


കഞ്ചിക്കോട്: ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഗ്രാമീണ മേഖലയിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ ഇത്തവണയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ സാധ്യത. നഗരപ്രദേശങ്ങളിലും മികച്ച വിദ്യാലയങ്ങളിലും പ്രവേശനത്തിന് വലിയ തിരക്കാണ് എല്ലാ വര്‍ഷവും അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഗ്രാമീണ മേഖലയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും എല്ലാവര്‍ഷവും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ കരുതുന്നത്. സീറ്റുകള്‍ ലഭിക്കാത്തവര്‍ അവസാനം സ്വകാര്യ വിദ്യാലയങ്ങളിലും മറ്റുമായി പ്രവേശനം നേടും. ഇതിനിടയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി തുടരുകയും ചെയ്യും.
പാലക്കാട് ജില്ലയില്‍ ഇത്തവണ മുപ്പതിനായിരത്തിനു പുറത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സീറ്റുകളുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഏകജാലക സംവിധാനം വഴിയാണ് ഇത്തവണയും പ്രവേശനം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി ജില്ലയില്‍ 149 വിദ്യാലയങ്ങളിലാണ് പ്ലസ്‌വണ്‍ കോഴ്‌സുകളുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 27,150 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ 62 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. 24 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്.
പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനു എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ താലൂക്കുകളിലും വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകളെക്കുറിച്ചും അവരുടെ അഭിരുചികള്‍ അറിഞ്ഞ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനും സഹായകരമായ രീതിയും ഫോക്കസ് പോയിന്റുകള്‍ തുടങ്ങിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സ് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഇവിടെ ലഭ്യമാക്കുന്നുണ്ട്.
സംശയങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ ഓണ്‍ലൈനായി കോളങ്ങള്‍ പൂരിപ്പിക്കാവൂയെന്ന് അധ്യാപകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തവണയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  12 hours ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  13 hours ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  14 hours ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  14 hours ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  14 hours ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  14 hours ago
No Image

ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക്, എം.ലിജുവും ബിന്ദുകൃഷ്ണയും പട്ടികയില്‍; ലീഗിന് 5 മന്ത്രിമാര്‍; സാധ്യതാ പട്ടിക ഇങ്ങനെ

Kerala
  •  14 hours ago
No Image

കമാൽ മൗല മസ്ജിദിൽ പൂജ തുടങ്ങി; പള്ളിക്ക് മറ്റൊരു സ്ഥലത്ത് ഭൂമി ആവശ്യപ്പെടില്ലെന്ന് മുസ്‍ലിംകള്‍

National
  •  14 hours ago
No Image

കമാല്‍ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വാദം രേഖകള്‍ നിരത്തി ഖണ്ഡിച്ച് ചരിത്രകാരി രുചിക ശര്‍മ്മ

National
  •  14 hours ago
No Image

കളിക്കളത്തില്‍ ദാരുണാന്ത്യം; പാലക്കാട് ടര്‍ഫില്‍ കളിക്കുന്നതിനിടെ 22കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 hours ago

No Image

തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ട്രെയിനിൽ നിരവധി മലയാളികൾ, ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

National
  •  16 hours ago
No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  a day ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  a day ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  a day ago