
ഗുജറാത്ത് കലാപ കാലത്ത് കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് 355-ാം വകുപ്പ് ഉപയോഗിച്ചില്ല?- ചോദ്യശരങ്ങളുമായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി
#സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ 2002ലെ കലാപ വേളയില്‍ എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടുന്നതിനു വരെ അധികാരം നല്കുന്ന 355-ാം വകുപ്പ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കാതിരുന്നതെന്നു മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. കേന്ദ്രപ്രതിരോധമന്ത്രി (ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്) അന്ന് സ്ഥലത്ത് ഉണ്ടായിട്ടും കലാപം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാനസര്‍ക്കാരിനെതിരെ നടപടിയെടുത്തില്ല.
ജില്ലാ ഭരണകൂടവും പൊലിസും ഒരു ക്രമസമാധാന പ്രശ്നം നേരിടുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു ജനാധിപത്യ, പാര്‍ലമെന്ററി സംവിധാനത്തില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?- അദ്ദേഹം ചോദിച്ചു. ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതിനുള്ള സൈനിക നടപടികള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദിന് ഷായ എഴുതിയ 'ദ സര്‍ക്കാരി മുസല്മാന്' എന്ന പുസ്തകത്തിന്റെ പ്രകാശനം കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഹാമിദ് അന്‍സാരി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് 2002ലെ ഗുജറാത്ത് കലാപം നേരിടുന്നതില്‍ ഉണ്ടായ പരാജയത്തെയും പ്രസംഗത്തില്‍ ഡോ. അന്‍സാരി ചോദ്യംചെയ്തു. ഗുജറാത്ത് കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അന്നത്തെ രാഷ്ട്രപതി മലയാളിയായ കെ.ആര് നാരായണന്റെ വെളിപ്പെടുത്തല്‍ ഓര്‍മിപ്പിച്ച ഹാമിദ് അന്‍സാരി, സൈന്യത്തെ ഗുജറാത്തിലേക്ക് അയച്ചെങ്കിലും വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയില്ലെന്ന നാരായണന്റെ പ്രസ്താവനയും പ്രസംഗത്തില്‍ ഉദ്ദരിച്ചു.
[caption id="attachment_637784" align="aligncenter" width="630"]
ഗുജറാത്ത് കലാപം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വന്‍ കവറേജ് തന്നെ നല്‍കിയിരുന്നു. ദേശീയമനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ സജീവമായി ഇടപെട്ടു. കലാപം വളരെ ലാഘവത്തോടെയാണ് പ്രാദേശിക, സംസ്ഥാന ഭരണകൂടം കൈകാര്യംചെയ്തത്. കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും അതു നടപ്പാക്കിയില്ല. സമാധാന സമിതികള്‍ രൂപീകരിക്കാനും ശ്രമിച്ചില്ല. പൊലിസ് വിവേചനപരമായാണ് ഇടപെട്ടതെന്നും പറഞ്ഞ അന്‍സാരി, കലാപത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വത്ത കുറിച്ച് പുസ്തകം മൗനംപാലിക്കുകയാണെന്നു കുറ്റപ്പെടുത്തി.
കലാപം അന്വേഷിക്കാനായി സുപ്രിംകോടതി നിയോഗിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് പച്ചക്കള്ളങ്ങളാണെന്ന് സമീറുദ്ദീന്‍ ഷാ പറഞ്ഞു. സൈന്യത്തെ വിന്യസിക്കുന്നതില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ അലംഭാവവുമുണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ടി പറയുന്നത്. ഇതു തെറ്റാണ്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടിയുടെ ഈ അവകാശവാദം.
ദിവസങ്ങള്‍ കഴിഞ്ഞാണ് എസ്.ഐ.ടി റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങള്‍ ഞാനറിഞ്ഞത്. സത്യാവസ്ഥ എന്താണെന്ന് ഞാന്‍ എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ ആധികാരികമായി സംസാരിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും സമീറുദ്ദീന്‍ ഷാ പറഞ്ഞു. പുസ്തകത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങളും സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ-മെയില്‍ മുഖേന അയച്ചുകൊടുത്ത ചോദ്യാവലിയോടും രാഘവന് പ്രതികരിച്ചില്ല. കലാപം തടയാനായി സംസ്ഥാനത്തെത്തിയ പട്ടാളം സര്‍ക്കാര്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കാത്തതുമൂലം 34 മണിക്കൂര്‍ വൈകിയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയതെന്നും സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിരുന്നുവെങ്കില്‍ 300 പേരുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നടതടക്കമുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുണ്ട്. 2008ല്‍ സേനാ ഉപമേധാവിസ്ഥാനത്തു നിന്ന് വിരമിച്ച സമീറുദ്ദീന്‍ ഷാ, അലിഗഡ് മുസ്ലിം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വടകര സ്വദേശി ദുബൈയില്‍ മരിച്ചു
uae
• 7 days ago
ഇസ്റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി
International
• 7 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• 7 days ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• 7 days ago
ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 7 days ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 7 days ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 7 days ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 7 days ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 7 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 7 days ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 7 days ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 7 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 7 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 7 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 7 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 7 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 7 days ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 7 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 7 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 7 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 7 days ago.png?w=200&q=75)