HOME
DETAILS

നീലേശ്വരം കേന്ദ്രീയ വിദ്യാലയം: ഉന്നതതല സംഘം പരിശോധന പൂര്‍ത്തിയാക്കി

  
backup
June 06, 2017 | 9:23 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6-3




നീലേശ്വരം: നീലേശ്വരത്ത് അനുവദിച്ച ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയത്തിനായി ഉന്നതതല സംഘം പരിശോധന പൂര്‍ത്തിയാക്കി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ ഉമാ ശിവരാമന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്. പാലാത്തടം കാംപസിനു സമീപം കേന്ദ്രീയ വിദ്യാലയത്തിനു കെട്ടിടം നിര്‍മിക്കുന്നതിനായി കണ്ടെത്തിയ ഏഴേക്കര്‍ സ്ഥലം സംഘം പരിശോധിച്ചു.
സ്ഥലത്തിന്റെ ഘടന, കുടിവെള്ളത്തിന്റെ ലഭ്യത, ഗതാഗത സൗകര്യം എന്നിവയും രേഖപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്നു കലക്ടര്‍ കെ. ജീവന്‍ ബാബു സംഘത്തെ അറിയിച്ചു. ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.
താല്‍ക്കാലികമായി ക്ലാസുകള്‍ തുടങ്ങാന്‍ കണ്ടെത്തിയ കടിഞ്ഞി മൂല ജി.ഡബ്യു.എല്‍.പി സ്‌കൂളും സംഘം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. ക്ലാസുകള്‍ താല്‍ക്കാലികമായി ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റു സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താമെന്ന് പി. കരുണാകരന്‍ എം.പി, എം. രാജ ഗോപാലന്‍, എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ കെ.പി ജയരാജന്‍ എന്നിവരും സംഘത്തിനുറപ്പു നല്‍കി.
നഗരസഭാ ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുഹമ്മദ് റാഫി, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ പി. മനോഹരന്‍, കെ.തങ്കമണി, കെ.വി സുധാകരന്‍, കെ.വി സുരേന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസ് ഡയരക്ടര്‍ ഡോ. എ.എം ശ്രീധരന്‍ , ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രാമചന്ദ്രന്‍, താലൂക്ക് സര്‍വേയര്‍ കെ. അജന്ത കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍, വില്ലേജ് ഓഫിസര്‍മാരായ കുര്യാക്കോസ്,  പി.വി തുളസിരാജ്, കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ വേദ് പ്രകാശ്മീണ, ഉദ്യോഗസ്ഥരായ എം.രമേശന്‍ കെ.സുധാകരന്‍, നീലേശ്വരം കേന്ദ്രീയ വിദ്യാലയ സ്‌പോണ്‍സറിംഗ് കമ്മിറ്റി കണ്‍വീനര്‍ പി. സുനില്‍കുമാര്‍, കെ.വി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  2 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  2 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  2 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  2 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  2 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  2 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  2 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  2 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  2 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  2 days ago