HOME
DETAILS

സമനില തെറ്റാതെ

  
backup
August 19, 2019 | 8:02 PM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86

 

 

ലണ്ടന്‍: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. തോല്‍വിയിലേക്ക് പോവുകയായിരുന്ന ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയായിരുന്നു രക്ഷിച്ചത്. ക്രീസില്‍ പ്രതിരോധിച്ച് നിന്ന താരം 165 പന്തില്‍ 115 റണ്‍സുമായി ഔട്ടാകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് - 258, 5ന് 258 ഡിക്ലയേഡ്. ഓസീസ്: 250, 6ന് 154. മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ വ്യാഴാഴ്ച തുടങ്ങും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 258 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 250 റണ്‍സും കണ്ടെത്തി. പരുക്കിലും പതറാതെ 92 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം ഇന്നിങ്‌സിലെ താരം. പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് കളിക്കാന്‍ കഴിയാത്തത് ഓസീസിന് തിരിച്ചടിയായി. സ്മിത്തിന് പരുക്കേറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടാം ടെസ്റ്റിലും ആസ്‌ത്രേലിയ ജയം സ്വന്തമാക്കുമായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സുമായി ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണ പരാജയമായപ്പോള്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. ബേണ്‍സ് 52 പന്തില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി ജേസണ്‍ റോയിയും മടങ്ങി. ഒരു പന്തില്‍ പൂജ്യവുമായി ജോ റൂട്ടും മടങ്ങി. ഇതോടെ മധ്യനിരയുടെ തോളിലായി ഭാരം. ഈ സമയത്തായിരുന്നു ബെന്‍ സ്റ്റോക് രക്ഷകന്റെ റോളില്‍ എത്തിയത്.
108 പന്ത് നേരിട്ട ജോസ് ബട്‌ലര്‍ 31 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ജയിക്കാനുള്ള റണ്‍സ് കണ്ടെത്താനായില്ല. 100 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത മാര്‍നസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഉള്ളവരെല്ലാം സമ്പൂര്‍ണ പരാജയമായി. കാമറോണ്‍ ബെന്‍ക്രോഫ്റ്റ് 40 പന്തില്‍ നിന്ന് 16 റണ്‍സ് സ്വന്തമാക്കി.
ട്രാവിസ് ഹെഡ് 42 റണ്‍സും നേടി. ബാക്കി താരങ്ങളൊന്നും രണ്ടക്കം കടന്നില്ല. ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2), മാത്യൂ വേഡ് (1), ടീം പെയിന്‍ (4) പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ നേടിയ റണ്‍സ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  4 hours ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  5 hours ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  5 hours ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  6 hours ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  6 hours ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  6 hours ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 hours ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  7 hours ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  7 hours ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  7 hours ago