HOME
DETAILS

സമനില തെറ്റാതെ

  
backup
August 19, 2019 | 8:02 PM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86

 

 

ലണ്ടന്‍: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. തോല്‍വിയിലേക്ക് പോവുകയായിരുന്ന ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയായിരുന്നു രക്ഷിച്ചത്. ക്രീസില്‍ പ്രതിരോധിച്ച് നിന്ന താരം 165 പന്തില്‍ 115 റണ്‍സുമായി ഔട്ടാകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് - 258, 5ന് 258 ഡിക്ലയേഡ്. ഓസീസ്: 250, 6ന് 154. മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ വ്യാഴാഴ്ച തുടങ്ങും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 258 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 250 റണ്‍സും കണ്ടെത്തി. പരുക്കിലും പതറാതെ 92 റണ്‍സുമായി മികച്ച പ്രകടനം നടത്തിയ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം ഇന്നിങ്‌സിലെ താരം. പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് കളിക്കാന്‍ കഴിയാത്തത് ഓസീസിന് തിരിച്ചടിയായി. സ്മിത്തിന് പരുക്കേറ്റില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടാം ടെസ്റ്റിലും ആസ്‌ത്രേലിയ ജയം സ്വന്തമാക്കുമായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സുമായി ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ പൂര്‍ണ പരാജയമായപ്പോള്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. ബേണ്‍സ് 52 പന്തില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി ജേസണ്‍ റോയിയും മടങ്ങി. ഒരു പന്തില്‍ പൂജ്യവുമായി ജോ റൂട്ടും മടങ്ങി. ഇതോടെ മധ്യനിരയുടെ തോളിലായി ഭാരം. ഈ സമയത്തായിരുന്നു ബെന്‍ സ്റ്റോക് രക്ഷകന്റെ റോളില്‍ എത്തിയത്.
108 പന്ത് നേരിട്ട ജോസ് ബട്‌ലര്‍ 31 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ജയിക്കാനുള്ള റണ്‍സ് കണ്ടെത്താനായില്ല. 100 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത മാര്‍നസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഉള്ളവരെല്ലാം സമ്പൂര്‍ണ പരാജയമായി. കാമറോണ്‍ ബെന്‍ക്രോഫ്റ്റ് 40 പന്തില്‍ നിന്ന് 16 റണ്‍സ് സ്വന്തമാക്കി.
ട്രാവിസ് ഹെഡ് 42 റണ്‍സും നേടി. ബാക്കി താരങ്ങളൊന്നും രണ്ടക്കം കടന്നില്ല. ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2), മാത്യൂ വേഡ് (1), ടീം പെയിന്‍ (4) പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ നേടിയ റണ്‍സ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

National
  •  a month ago
No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  a month ago
No Image

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

Kerala
  •  a month ago
No Image

ലോകസമാധാനത്തിന്റെ സന്ദേശവാഹകരാവുക: ജിഫ്‌രി തങ്ങള്‍

Kerala
  •  a month ago
No Image

കൂട്ടിരിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എസി ഓഫാക്കി; ധാക്കയിലെ ആശുപത്രിയില്‍ 6 നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

International
  •  a month ago
No Image

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

National
  •  a month ago
No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ പൊലിസിനെ മർദ്ദിച്ചതിനും കേസെടുക്കും; 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും

Kerala
  •  a month ago
No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  a month ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  a month ago