HOME
DETAILS

1500 പെന്‍ഷന്‍ അപേക്ഷകള്‍ പുനഃപരിശോധിക്കും

  
backup
October 17 2018 | 07:10 AM

1500-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടിയുള്ള 1500 ഓളം അപേക്ഷകള്‍ തള്ളാന്‍ തീരുമാനിച്ച വിഷയത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യാപക പ്രതിഷേധം.
തുടര്‍ന്ന് പുനഃപരിശോധിച്ച് തീരുമാനമെടുക്കാനായി കൗണ്‍സില്‍ യോഗം 1500 അപേക്ഷകളും തള്ളാതെ മാറ്റിവച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി.ഐയുടെ വെള്ളോറ രാജനാണ് പ്രമേയം അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചു.
വയോധികര്‍, വിവാഹിതരാകാത്ത ആളുകള്‍, വികലാംഗര്‍ എന്നിങ്ങനെ മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയുന്ന ആളുകളുടെ വീടിന്റെ വിസ്തീര്‍ണം കണക്കിലെടുത്ത് പെന്‍ഷന്‍ തള്ളുന്നത് മനുഷ്യത്വരഹിതമാണ്. ഇത്തരം ആളുകള്‍ താമസിക്കുന്ന വീടുകളുടെ ഉടമസ്ഥത മറ്റുള്ളവരുടെ പേരിലാകുമ്പോഴും പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതിനിടെ ഇത്രയും പെന്‍ഷന്‍ അപേക്ഷകള്‍ ഓരോന്നായി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കുന്നതു പ്രായോഗികമല്ലെന്നു കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞത് പ്രതിപക്ഷ കൗണ്‍സര്‍മാരുടെ പ്രതിഷേധത്തിനിടയാക്കി.
ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് നല്‍കിയ പെന്‍ഷന്‍ അപേക്ഷ കൂട്ടത്തോടെ തള്ളാന്‍ പാടില്ല,
ഓരോ അപേക്ഷയും പരിശോധിച്ച ശേഷം തള്ളുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ച് കൃത്യമായ കത്ത് ഓരോരുത്തര്‍ക്കും അയക്കണം. വിഷയത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ വേണമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും ടി.ഒ മോഹനന്‍ ആവശ്യപ്പെട്ടു.
കൃത്യമായി പരിശോധിക്കാതെ റിപ്പോര്‍ട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ഷാജി ആരോപിച്ചു. പെന്‍ഷന്‍ അനുവദിക്കുന്നതു സംബന്ധിച്ച് 1200 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ മാനദണ്ഡം ആദ്യത്തെ സര്‍ക്കാര്‍ ഉത്തരവില്‍ മാത്രമാണ് പറയുന്നത്.
രണ്ടാമത്തെ ഉത്തരവില്‍ ഇക്കാര്യം ഇല്ലെന്നും ഷാജി പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ അനുവദിക്കാന്‍ ബാക്കിയുള്ള അപേക്ഷകളില്‍ മാത്രമാണ് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടാണോ എന്ന കാര്യം പരിശോധിക്കുന്നതെന്നും അനുവദിച്ചു കഴിഞ്ഞ അപേക്ഷകള്‍ പുനപരിശോധിക്കില്ലെന്നും വെള്ളോറ രാജന്‍ പറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് പെന്‍ഷന് അപേക്ഷ നല്‍കുകയും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ലഭിക്കാന്‍ വൈകുകയും ചെയ്തവര്‍ക്ക് പിന്നീട് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുണ്ടെന്ന നിയമം കാരണം പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.കെ രാഗേഷും ആവശ്യപ്പെട്ടു.
വ്യാജ ബങ്കുകള്‍ക്ക് നേരെ നടപടിയെടുക്കാനും നിലവിലുള്ളവ 11 മാസത്തേക്ക് കരാര്‍ വെക്കാനും യോഗം തീരുമാനിച്ചു. പലപ്പോളും യഥാര്‍ഥ കച്ചവടക്കാരല്ല ബങ്കുകള്‍ നടത്തുന്നതെന്നും ലൈസന്‍സിന് അപേക്ഷിച്ചയാള്‍ക്കു പകരം വേറൊരാള്‍ ബങ്കുകള്‍ നടത്തുന്ന സ്ഥിതി ഉണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പ്രകാശന്‍ ആരോപിച്ചു.
നഗരത്തിലെ കോംപ്ലക്‌സുകളിലെ വാടകപിരിവിനെ തുടര്‍ന്നുണ്ടായ ചര്‍ച്ച ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഏറ്റവും ചെറിയ വാടകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണെങ്കിലും തോന്നിയ പോലെ പലരില്‍ നിന്നും പത്തും ഇരുപതും മുപ്പതും ശതമാനം വാടക വാങ്ങുന്ന അവസ്ഥയാണ് നിലവിലെന്നും ഈ സമീപനം ശരിയല്ലെന്നും അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ച്ച ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് സംഭവിച്ചുണ്ടെന്നും പരിശോധിച്ച് പരിഹരിക്കുമെന്നും പി.കെ രാഗേഷ് പറഞ്ഞു.
യോഗത്തില്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി. സി. ഇറമുള്ളാന്‍, സുമാ ബാലകൃഷ്ണന്‍, എം.പി മുഹമ്മദലി, സി. സീനത്ത് തുടങ്ങിയവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  25 minutes ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  42 minutes ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  an hour ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  an hour ago
No Image

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

Kerala
  •  an hour ago
No Image

ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

Saudi-arabia
  •  2 hours ago
No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  9 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  10 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  10 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  10 hours ago