HOME
DETAILS

1500 പെന്‍ഷന്‍ അപേക്ഷകള്‍ പുനഃപരിശോധിക്കും

  
backup
October 17, 2018 | 7:33 AM

1500-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടിയുള്ള 1500 ഓളം അപേക്ഷകള്‍ തള്ളാന്‍ തീരുമാനിച്ച വിഷയത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യാപക പ്രതിഷേധം.
തുടര്‍ന്ന് പുനഃപരിശോധിച്ച് തീരുമാനമെടുക്കാനായി കൗണ്‍സില്‍ യോഗം 1500 അപേക്ഷകളും തള്ളാതെ മാറ്റിവച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി.ഐയുടെ വെള്ളോറ രാജനാണ് പ്രമേയം അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചു.
വയോധികര്‍, വിവാഹിതരാകാത്ത ആളുകള്‍, വികലാംഗര്‍ എന്നിങ്ങനെ മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയുന്ന ആളുകളുടെ വീടിന്റെ വിസ്തീര്‍ണം കണക്കിലെടുത്ത് പെന്‍ഷന്‍ തള്ളുന്നത് മനുഷ്യത്വരഹിതമാണ്. ഇത്തരം ആളുകള്‍ താമസിക്കുന്ന വീടുകളുടെ ഉടമസ്ഥത മറ്റുള്ളവരുടെ പേരിലാകുമ്പോഴും പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതിനിടെ ഇത്രയും പെന്‍ഷന്‍ അപേക്ഷകള്‍ ഓരോന്നായി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കുന്നതു പ്രായോഗികമല്ലെന്നു കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞത് പ്രതിപക്ഷ കൗണ്‍സര്‍മാരുടെ പ്രതിഷേധത്തിനിടയാക്കി.
ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്ക് നല്‍കിയ പെന്‍ഷന്‍ അപേക്ഷ കൂട്ടത്തോടെ തള്ളാന്‍ പാടില്ല,
ഓരോ അപേക്ഷയും പരിശോധിച്ച ശേഷം തള്ളുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ച് കൃത്യമായ കത്ത് ഓരോരുത്തര്‍ക്കും അയക്കണം. വിഷയത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ വേണമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും ടി.ഒ മോഹനന്‍ ആവശ്യപ്പെട്ടു.
കൃത്യമായി പരിശോധിക്കാതെ റിപ്പോര്‍ട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ഷാജി ആരോപിച്ചു. പെന്‍ഷന്‍ അനുവദിക്കുന്നതു സംബന്ധിച്ച് 1200 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ മാനദണ്ഡം ആദ്യത്തെ സര്‍ക്കാര്‍ ഉത്തരവില്‍ മാത്രമാണ് പറയുന്നത്.
രണ്ടാമത്തെ ഉത്തരവില്‍ ഇക്കാര്യം ഇല്ലെന്നും ഷാജി പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ അനുവദിക്കാന്‍ ബാക്കിയുള്ള അപേക്ഷകളില്‍ മാത്രമാണ് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടാണോ എന്ന കാര്യം പരിശോധിക്കുന്നതെന്നും അനുവദിച്ചു കഴിഞ്ഞ അപേക്ഷകള്‍ പുനപരിശോധിക്കില്ലെന്നും വെള്ളോറ രാജന്‍ പറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് പെന്‍ഷന് അപേക്ഷ നല്‍കുകയും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ലഭിക്കാന്‍ വൈകുകയും ചെയ്തവര്‍ക്ക് പിന്നീട് 1200 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുണ്ടെന്ന നിയമം കാരണം പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.കെ രാഗേഷും ആവശ്യപ്പെട്ടു.
വ്യാജ ബങ്കുകള്‍ക്ക് നേരെ നടപടിയെടുക്കാനും നിലവിലുള്ളവ 11 മാസത്തേക്ക് കരാര്‍ വെക്കാനും യോഗം തീരുമാനിച്ചു. പലപ്പോളും യഥാര്‍ഥ കച്ചവടക്കാരല്ല ബങ്കുകള്‍ നടത്തുന്നതെന്നും ലൈസന്‍സിന് അപേക്ഷിച്ചയാള്‍ക്കു പകരം വേറൊരാള്‍ ബങ്കുകള്‍ നടത്തുന്ന സ്ഥിതി ഉണ്ടെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പ്രകാശന്‍ ആരോപിച്ചു.
നഗരത്തിലെ കോംപ്ലക്‌സുകളിലെ വാടകപിരിവിനെ തുടര്‍ന്നുണ്ടായ ചര്‍ച്ച ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഏറ്റവും ചെറിയ വാടകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണെങ്കിലും തോന്നിയ പോലെ പലരില്‍ നിന്നും പത്തും ഇരുപതും മുപ്പതും ശതമാനം വാടക വാങ്ങുന്ന അവസ്ഥയാണ് നിലവിലെന്നും ഈ സമീപനം ശരിയല്ലെന്നും അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ച്ച ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് സംഭവിച്ചുണ്ടെന്നും പരിശോധിച്ച് പരിഹരിക്കുമെന്നും പി.കെ രാഗേഷ് പറഞ്ഞു.
യോഗത്തില്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി. സി. ഇറമുള്ളാന്‍, സുമാ ബാലകൃഷ്ണന്‍, എം.പി മുഹമ്മദലി, സി. സീനത്ത് തുടങ്ങിയവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  6 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  6 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  6 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  6 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  6 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  6 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  6 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  6 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  6 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  6 days ago