HOME
DETAILS

കശ്മിര്‍: വീണ്ടും മധ്യസ്ഥതയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ്

  
backup
August 22, 2019 | 7:28 AM

trump-ready-to-mediate-in-kashmir-issue-767431-2

 

 

 


വാഷിങ്ടണ്‍: ജമ്മുകശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സങ്കീര്‍ണവും സ്‌ഫോടനാത്മകവുമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
കശ്മിര്‍ ഒരു സങ്കീര്‍ണ പ്രദേശമാണ്. നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഉണ്ട്. അതുപോലെ മുസ്‌ലിംകളും ഉണ്ട്. എന്നാല്‍, അവര്‍ ഒരുപോലെ നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന് തനിക്ക് പറയാന്‍ കഴിയില്ല. ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതോടെ ഉച്ചകോടിക്കിടെയുള്ള മോദി- ട്രംപ് ചര്‍ച്ചയില്‍ കശ്മിരും മധ്യസ്ഥതയും പ്രധാന വിഷയമാവുമെന്ന് ഉറപ്പായി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ട്രംപ് സന്നദ്ധത അറിയിച്ചാല്‍ മോദി ഏതു വിധത്തില്‍ പ്രതികരിക്കുമെന്നതിനും നയതന്ത്ര പ്രാധാന്യമുണ്ട്. നേരത്തെ കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. കശ്മിര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നയം. പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കല്‍ കൂടി മധ്യസ്ഥ ചര്‍ച്ചയില്‍ ട്രംപ് ഇടപെടുന്നത്.
വിഷയം രാജ്യാന്തര കോടതിയിലേക്ക് പാകിസ്താന്‍ വലിച്ചിഴക്കാന്‍ തീരുമാനിക്കുകയും രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ് കശ്മിരെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കശ്മിരില്‍ ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി മുന്‍പാകെ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ കശ്മിര്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തിച്ചെങ്കിലും ചൈനയൊഴികെ ഒരു രാജ്യവും പാക് പക്ഷം ചേര്‍ന്ന് സംസാരിച്ചിരുന്നില്ല.
അതിനിടെ രക്ഷാസമിതിയില്‍ യു.എസ് ഇന്ത്യക്കനുകൂലമായി സംസാരിച്ചില്ലെന്നും നിഷ്പക്ഷ നിലപാടെടുക്കുകയായിരുന്നെന്നും കഴിഞ്ഞദിവസം ബ്രിട്ടന്റെ ഒരു ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് മേഖലയില്‍ യു.എസിനു പ്രത്യേക താല്‍പര്യമുള്ളതിനാലാണ് ട്രംപ് ഇടപെടലിനു ശ്രമിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  6 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  6 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  7 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  7 hours ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  7 hours ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  7 hours ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  7 hours ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  7 hours ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  8 hours ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  8 hours ago