HOME
DETAILS

കശ്മിര്‍: വീണ്ടും മധ്യസ്ഥതയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ്

  
backup
August 22, 2019 | 7:28 AM

trump-ready-to-mediate-in-kashmir-issue-767431-2

 

 

 


വാഷിങ്ടണ്‍: ജമ്മുകശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സങ്കീര്‍ണവും സ്‌ഫോടനാത്മകവുമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
കശ്മിര്‍ ഒരു സങ്കീര്‍ണ പ്രദേശമാണ്. നിങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഉണ്ട്. അതുപോലെ മുസ്‌ലിംകളും ഉണ്ട്. എന്നാല്‍, അവര്‍ ഒരുപോലെ നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന് തനിക്ക് പറയാന്‍ കഴിയില്ല. ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതോടെ ഉച്ചകോടിക്കിടെയുള്ള മോദി- ട്രംപ് ചര്‍ച്ചയില്‍ കശ്മിരും മധ്യസ്ഥതയും പ്രധാന വിഷയമാവുമെന്ന് ഉറപ്പായി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ട്രംപ് സന്നദ്ധത അറിയിച്ചാല്‍ മോദി ഏതു വിധത്തില്‍ പ്രതികരിക്കുമെന്നതിനും നയതന്ത്ര പ്രാധാന്യമുണ്ട്. നേരത്തെ കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. കശ്മിര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നയം. പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കല്‍ കൂടി മധ്യസ്ഥ ചര്‍ച്ചയില്‍ ട്രംപ് ഇടപെടുന്നത്.
വിഷയം രാജ്യാന്തര കോടതിയിലേക്ക് പാകിസ്താന്‍ വലിച്ചിഴക്കാന്‍ തീരുമാനിക്കുകയും രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണ് കശ്മിരെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കശ്മിരില്‍ ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി മുന്‍പാകെ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ കശ്മിര്‍ വിഷയം ചര്‍ച്ചയ്‌ക്കെത്തിച്ചെങ്കിലും ചൈനയൊഴികെ ഒരു രാജ്യവും പാക് പക്ഷം ചേര്‍ന്ന് സംസാരിച്ചിരുന്നില്ല.
അതിനിടെ രക്ഷാസമിതിയില്‍ യു.എസ് ഇന്ത്യക്കനുകൂലമായി സംസാരിച്ചില്ലെന്നും നിഷ്പക്ഷ നിലപാടെടുക്കുകയായിരുന്നെന്നും കഴിഞ്ഞദിവസം ബ്രിട്ടന്റെ ഒരു ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് മേഖലയില്‍ യു.എസിനു പ്രത്യേക താല്‍പര്യമുള്ളതിനാലാണ് ട്രംപ് ഇടപെടലിനു ശ്രമിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

National
  •  a month ago
No Image

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഈദ് അൽ ഇത്തിഹാദ്: ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് ദുബൈ പൊലിസ്

uae
  •  a month ago
No Image

ലൈംഗിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  a month ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  a month ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  a month ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  a month ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a month ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  a month ago