HOME
DETAILS

ഖത്തറില്‍ അല്‍മറായി നിറഞ്ഞിരുന്ന ഷെല്‍ഫുകള്‍ തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് വഴിമാറി, വിലയും കുറഞ്ഞു

  
backup
June 11 2017 | 05:06 AM

75242424242

ദോഹ: തുര്‍ക്കിയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളും കോഴിയും ഖത്തര്‍ വിപണി കീഴടക്കുന്നു. പാല്‍, തൈര്, കോഴി, മുട്ട, ജ്യൂസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ ദിവസം ഖത്തറില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെത്തിയത്. നേരത്തേ സഊദിയുടെ അല്‍മറായി ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞു നിന്ന ഷെല്‍ഫുകളാണ് ഇപ്പോള്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ കൈയടിക്കിയിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മതിയായ അളവില്‍ ഫ്രഷ് ക്ഷീരോല്‍പ്പന്നങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ നേരത്തെയുണ്ടായിരുന്ന പാല്‍ ഉല്‍പന്നങ്ങളേക്കാള്‍ വില കുറവാണ് തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്കെന്നതാണ് മറ്റൊരു പ്രത്യേകത.

 

വ്യാഴാഴ്ച വൈകുന്നേരം വിമാനമാര്‍ഗമെത്തിയ പാല്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെത്തി. പാല്‍ ലിറ്ററിന് അഞ്ച് റിയാലാണ് വില. പാലിന് ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. വില കുറവായതിനാല്‍ ഉപഭോക്താക്കളും ആഹ്ലാദത്തിലാണ്.

അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് രാജ്യം ബദല്‍ വഴികള്‍ തേടിയത്. ഖത്തറിന്റെ ദീര്‍ഘ കാല സുഹൃത്തായ തുര്‍ക്കിയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ സഹായിക്കുന്നതില്‍ പ്രധാന രാജ്യം.

[caption id="attachment_350698" align="aligncenter" width="630"] തുർക്കി ഭക്ഷണ പദാർഥങ്ങളുടെ പേരുകള്‍ അറബിയിലും ഇംഗ്ലീഷിലും തർജമ ചെയ്ത പോസ്റ്റർ[/caption]

 

വരുംദിവസങ്ങളില്‍ തുര്‍ക്കിയില്‍ നിന്ന് ക്ഷീരോല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഖത്തറിലെത്തും. നിലവില്‍ ഖത്തറിന്റെ ദേശീയ ക്ഷീരോല്‍പ്പന്നങ്ങളായ ബലദ്‌ന, ദാന്‍ഡി, ഗദീര്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഫ്രഷ് ചിക്കന്‍, ജ്യൂസ് എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പാല്‍, കോഴി ഉല്‍പ്പന്നങ്ങള്‍ പ്രാദേശികവിപണിയിലെത്തും. ഒമാനില്‍ നിന്നു ഫ്രഷ് ചിക്കനും ഖത്തര്‍ വിപണിയിലെത്തിയിട്ടുണ്ട്.

മുട്ട ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. പച്ചക്കറികളുടെ ഇറക്കുമതിക്കും തടസമില്ല. കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ ഇളവില്‍ തക്കാളി ഇറക്കുമതി ചെയ്തതായി മറ്റൊരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ചൂണ്ടിക്കാട്ടി.

അതേസമയം, തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ പുറത്ത് എഴുതിയിട്ടുള്ള ഭാഷ മനസ്സിലാക്കാനാവാത്തത് ഉപഭോക്താക്കളെ കുഴക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഉല്‍പ്പന്നങ്ങളുടെ പുറത്ത് സാധാരണയായി കാണുന്ന വാക്കുകളും അവയുടെ ഇംഗ്ലീഷ്, അറബി, തഗലോഗ് തര്‍ജമയും ഉള്‍പ്പെടുത്തി വാണിജ്യ മന്ത്രാലയം പോസ്റ്റര്‍ പുറത്തിറക്കി.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  a month ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  a month ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  a month ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  a month ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  a month ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  a month ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  a month ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  a month ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  a month ago
No Image

ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്

International
  •  a month ago