HOME
DETAILS

10 സുപ്രിംകോടതി സിറ്റിങ് ജഡ്ജിമാര്‍ കോളജ്‌മേറ്റുകള്‍

  
backup
September 20, 2019 | 7:10 PM

10-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9c

 


ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ പുതിയ ജഡ്ജിമാരായി രവീന്ദ്ര ഭട്ടും റിഷികേശ് റോയിയും കൂടിയെത്തിയതോടെ സുപ്രിംകോടതിയിലെ ആകെയുള്ള 34 സിറ്റിങ് ജഡ്ജിമാരില്‍ ഡല്‍ഹി സര്‍വകലാശാല കോളജ് മേറ്റുകളുടെ എണ്ണം പത്തായി.
ഇതില്‍ നാലുപേരാകട്ടെ ക്ലാസ്‌മേറ്റുകളാണ്. രവീന്ദ്ര ഭട്ടിനെയും റിഷികേശ് റോയിയെയും കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ഫാലി എസ്. നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, കെ.കെ കൗള്‍, നവീന്‍ സിന്‍ഹ, ദീപക് ഗുപ്ത, ഇന്ദുമല്‍ഹോത്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ഡല്‍ഹി സര്‍വകലാശാല ലോ സെന്ററില്‍നിന്ന് ബിരുദമെടുത്തവര്‍.
ചന്ദ്രചൂഡ്, എസ്.കെ കൗള്‍, രവിന്ദ്രഭട്ട്, റിഷികേശ് റോയ് എന്നിവര്‍ ഇതില്‍ ക്ലാസ്‌മേറ്റുകളായിട്ടുണ്ട്. ഇവര്‍ നാലു പേരും ഡല്‍ഹി സര്‍വകലാശാല കാംപസ് ലോ സെന്ററിലെ 1982 ബാച്ച് ബിരുദധാരികളാണ്. ചീഫ് ജസ്റ്റിസ് ഗൊഗോയ്, നരിമാന്‍, ദീപക് ഗുപ്ത എന്നിവര്‍ 1978ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. നവീന്‍ സിന്‍ഹ 1979ലും പഠനം പൂര്‍ത്തിയാക്കി.
ഇന്ദു മല്‍ഹോത്രയും സഞ്ജീവ് ഖന്നയും ബിരുദം നേടുന്നത് 1983ലാണ്.
മുന്‍ സുപ്രിംകോടതി ജഡ്ജിമാരായ മദന്‍ ബി. ലോക്കൂറും എ.കെ സിക്‌റിയും ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവരായിരുന്നു.
എല്ലാവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനായി ഡല്‍ഹിയിലെത്തുകയും ഇവിടെ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തവരാണ്. 1924ലാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ലോ ഫാക്കല്‍റ്റി തുടങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  3 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  3 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  3 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  3 days ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  3 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  3 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  3 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  3 days ago