HOME
DETAILS

ആനമൂളിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ പോസ്റ്റര്‍ പതിച്ച് ആഹ്വാനം

  
backup
November 03, 2018 | 3:46 AM

%e0%b4%86%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മണ്ണാര്‍ക്കാട്: മേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പിടി മുറുക്കുന്നതായി സൂചന.അതിന്റെ ആരംഭമെന്നോണമാണ് ആനമൂളിയില്‍ വ്യാപകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം.ചെക്ക് പോസ്റ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിലും ഭക്ഷണ ശാലയുടെ ഭിത്തിയിലുമാണ് പതിപ്പിച്ച രീതിയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ 5 പോസ്റ്ററുകള്‍, ഭക്ഷണ ശാലയുടെ ഭിത്തിയില്‍ ഒരെണ്ണം എന്ന രീതിയിലായിരുന്നു പോസ്റ്ററുകള്‍ കാണപ്പെട്ടത്. സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടുക എന്നാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക എന്നതാണ് പുതിയ ആഹ്വാനം.കൂടാതെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ ചെറുക്കുക തുടങ്ങിയവയും പോസ്റ്ററില്‍ ഉള്ളടക്കമുണ്ട്.
പശ്ചിമഘട്ട മേഖല കമ്മിറ്റി എന്ന പതിവ് മാറ്റി ഭവാനീ ദളം എന്ന പുതിയ മേല്‍വിലാസത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഷാദി ന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പോസ്റ്ററുകള്‍ അവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസം അഗളിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമാന രീതിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.സെപ്തംബറില്‍ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് എസ്.ഡാനിഷ് പൊലീസ് പിടിയിലായിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാവാം ഇവര്‍ വീണ്ടും രംഗത്തിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വനമേഖല കേന്ദ്രീകരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മാവോയിസ്റ്റുകള്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  3 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  3 days ago