HOME
DETAILS

ആനമൂളിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ പോസ്റ്റര്‍ പതിച്ച് ആഹ്വാനം

  
backup
November 03, 2018 | 3:46 AM

%e0%b4%86%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മണ്ണാര്‍ക്കാട്: മേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പിടി മുറുക്കുന്നതായി സൂചന.അതിന്റെ ആരംഭമെന്നോണമാണ് ആനമൂളിയില്‍ വ്യാപകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം.ചെക്ക് പോസ്റ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിലും ഭക്ഷണ ശാലയുടെ ഭിത്തിയിലുമാണ് പതിപ്പിച്ച രീതിയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ 5 പോസ്റ്ററുകള്‍, ഭക്ഷണ ശാലയുടെ ഭിത്തിയില്‍ ഒരെണ്ണം എന്ന രീതിയിലായിരുന്നു പോസ്റ്ററുകള്‍ കാണപ്പെട്ടത്. സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടുക എന്നാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക എന്നതാണ് പുതിയ ആഹ്വാനം.കൂടാതെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ ചെറുക്കുക തുടങ്ങിയവയും പോസ്റ്ററില്‍ ഉള്ളടക്കമുണ്ട്.
പശ്ചിമഘട്ട മേഖല കമ്മിറ്റി എന്ന പതിവ് മാറ്റി ഭവാനീ ദളം എന്ന പുതിയ മേല്‍വിലാസത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഷാദി ന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പോസ്റ്ററുകള്‍ അവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസം അഗളിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമാന രീതിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.സെപ്തംബറില്‍ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് എസ്.ഡാനിഷ് പൊലീസ് പിടിയിലായിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാവാം ഇവര്‍ വീണ്ടും രംഗത്തിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വനമേഖല കേന്ദ്രീകരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മാവോയിസ്റ്റുകള്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുരത്തിലെ മണ്ണിടിച്ചിൽ: പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചു; നിതിൻ ഗഡ്കരി

Kerala
  •  a few seconds ago
No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  9 minutes ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  19 minutes ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  26 minutes ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  37 minutes ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  an hour ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  an hour ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  an hour ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  9 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  9 hours ago