HOME
DETAILS

ആനമൂളിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ പോസ്റ്റര്‍ പതിച്ച് ആഹ്വാനം

  
backup
November 03, 2018 | 3:46 AM

%e0%b4%86%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മണ്ണാര്‍ക്കാട്: മേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പിടി മുറുക്കുന്നതായി സൂചന.അതിന്റെ ആരംഭമെന്നോണമാണ് ആനമൂളിയില്‍ വ്യാപകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം.ചെക്ക് പോസ്റ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിലും ഭക്ഷണ ശാലയുടെ ഭിത്തിയിലുമാണ് പതിപ്പിച്ച രീതിയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ 5 പോസ്റ്ററുകള്‍, ഭക്ഷണ ശാലയുടെ ഭിത്തിയില്‍ ഒരെണ്ണം എന്ന രീതിയിലായിരുന്നു പോസ്റ്ററുകള്‍ കാണപ്പെട്ടത്. സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടുക എന്നാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക എന്നതാണ് പുതിയ ആഹ്വാനം.കൂടാതെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ ചെറുക്കുക തുടങ്ങിയവയും പോസ്റ്ററില്‍ ഉള്ളടക്കമുണ്ട്.
പശ്ചിമഘട്ട മേഖല കമ്മിറ്റി എന്ന പതിവ് മാറ്റി ഭവാനീ ദളം എന്ന പുതിയ മേല്‍വിലാസത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഷാദി ന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പോസ്റ്ററുകള്‍ അവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസം അഗളിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമാന രീതിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.സെപ്തംബറില്‍ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് എസ്.ഡാനിഷ് പൊലീസ് പിടിയിലായിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാവാം ഇവര്‍ വീണ്ടും രംഗത്തിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വനമേഖല കേന്ദ്രീകരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മാവോയിസ്റ്റുകള്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  2 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  2 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  2 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  2 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  2 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  2 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  2 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  2 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  2 days ago
No Image

ബംഗാളും വീണു; ബി.ജെ.പിയെ അടുപ്പിക്കാതെ കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 22 ആയി

National
  •  2 days ago