HOME
DETAILS

ആനമൂളിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ പോസ്റ്റര്‍ പതിച്ച് ആഹ്വാനം

  
backup
November 03, 2018 | 3:46 AM

%e0%b4%86%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മണ്ണാര്‍ക്കാട്: മേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പിടി മുറുക്കുന്നതായി സൂചന.അതിന്റെ ആരംഭമെന്നോണമാണ് ആനമൂളിയില്‍ വ്യാപകമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം.ചെക്ക് പോസ്റ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിലും ഭക്ഷണ ശാലയുടെ ഭിത്തിയിലുമാണ് പതിപ്പിച്ച രീതിയില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബസ് സ്റ്റോപ്പില്‍ 5 പോസ്റ്ററുകള്‍, ഭക്ഷണ ശാലയുടെ ഭിത്തിയില്‍ ഒരെണ്ണം എന്ന രീതിയിലായിരുന്നു പോസ്റ്ററുകള്‍ കാണപ്പെട്ടത്. സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടുക എന്നാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക എന്നതാണ് പുതിയ ആഹ്വാനം.കൂടാതെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ ചെറുക്കുക തുടങ്ങിയവയും പോസ്റ്ററില്‍ ഉള്ളടക്കമുണ്ട്.
പശ്ചിമഘട്ട മേഖല കമ്മിറ്റി എന്ന പതിവ് മാറ്റി ഭവാനീ ദളം എന്ന പുതിയ മേല്‍വിലാസത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഷാദി ന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പോസ്റ്ററുകള്‍ അവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസം അഗളിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമാന രീതിയില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.സെപ്തംബറില്‍ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് എസ്.ഡാനിഷ് പൊലീസ് പിടിയിലായിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാവാം ഇവര്‍ വീണ്ടും രംഗത്തിറങ്ങിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വനമേഖല കേന്ദ്രീകരിച്ച് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മാവോയിസ്റ്റുകള്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  an hour ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  an hour ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  2 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  3 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  3 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  3 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  3 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  3 hours ago