HOME
DETAILS

കൂലിത്തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം തടസപ്പെട്ടു

  
backup
June 14, 2017 | 9:06 PM

%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

 


ഫറോക്ക്: സ്റ്റീവ് ഡോറിങ്ങിനുള്ള കൂലി നിശ്ചയിക്കാത്തതിനെ തുടര്‍ന്നു ബേപ്പൂര്‍ തുറമുഖത്ത് കപ്പലില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നത് തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നോടെ ഗുജറാത്തില്‍ നിന്നുമെത്തിയ ഗ്രേറ്റ് സീ വേമ്പനാടില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നതാണ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടത്. ഇന്നലെ വൈകിട്ടു വരെ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്നു തൊഴിലാളി യൂനിയന്‍ പ്രതനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ ഇറക്കുക.
ഗുജാറത്തില്‍നിന്ന് 31 കണ്ടെയ്‌നര്‍ ടൈല്‍സുമായാണ് കപ്പല്‍ ബേപ്പൂരിലെത്തിയത്. കപ്പലിന്റെ അടിഭാഗത്തിറങ്ങി കണ്ടയ്‌നര്‍ ക്രെയിനില്‍ കൊളുത്തി കൊടുക്കുന്ന സ്റ്റീവ് ഡോറിങ്ങിനു വേറെ കൂലിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഈ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് തൊഴിലാളികള്‍ കണ്ടെയ്‌നറുകള്‍ ഇറക്കാതിരുന്നത്. ഇതിനിടെ പോര്‍ട്ട് ഓഫിസര്‍ ഫോഴ്‌സ് ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ ഇറക്കുമെന്നു പറഞ്ഞതില്‍ പ്രകോപിതരായ തൊഴിലാളികള്‍ കപ്പലില്‍ നിന്നു ഇറങ്ങിപ്പോകുകയായിരുന്നു.
ഒരു മാസം മുന്‍പ് കപ്പലില്‍ നിന്നു കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനുള്ള കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.
അന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് കൂലിവിഷയത്തില്‍ എത്രയും വേഗത്തില്‍ മന്ത്രിതലത്തില്‍ തീരുമാനം കണ്ടെത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കണ്ടെയ്‌നര്‍ നീക്കം ആരംഭിച്ചത്. ഈ വിഷയത്തില്‍ 21ന് മന്ത്രിയുടെ ചേമ്പറിലേക്ക് തൊഴിലാളി യൂനിയന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ കൂലിത്തര്‍ക്കം.
ഇത് വീണ്ടും തുറമുഖത്ത് അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നിരിക്കെ പോര്‍ട്ടിന്റെ സുഗമമായ നടത്തിപ്പിനു തൊഴിലാളികള്‍ സഹകരിക്കണമെന്നും പോര്‍ട്ട് ഓഫിസര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  17 hours ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  17 hours ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  17 hours ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  17 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

Kerala
  •  18 hours ago
No Image

ഇറാന്റെ ​ഗൾഫ് ആക്രമണത്തിനിടെ വിദ്വേഷം പ്രചരിപ്പിച്ചു; യുഎഇയിൽ നൂറിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

uae
  •  18 hours ago
No Image

5 മാസത്തെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് 

National
  •  18 hours ago
No Image

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട്; വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

National
  •  19 hours ago
No Image

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് 

Kerala
  •  19 hours ago
No Image

'ഒന്നിച്ചു കഴിഞ്ഞു, ഒരു കുട്ടിയുമായി, അതിന് ശേഷം ബലാത്സംഗ പരാതിയോ' ചോദ്യമുയര്‍ത്തി സുപ്രിം കോടതി; ലിവിങ്-ടുഗദര്‍ ബന്ധങ്ങള്‍ തകരുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും കോടതി

National
  •  20 hours ago