HOME
DETAILS

കൂലിത്തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം തടസപ്പെട്ടു

  
backup
June 14, 2017 | 9:06 PM

%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

 


ഫറോക്ക്: സ്റ്റീവ് ഡോറിങ്ങിനുള്ള കൂലി നിശ്ചയിക്കാത്തതിനെ തുടര്‍ന്നു ബേപ്പൂര്‍ തുറമുഖത്ത് കപ്പലില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നത് തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നോടെ ഗുജറാത്തില്‍ നിന്നുമെത്തിയ ഗ്രേറ്റ് സീ വേമ്പനാടില്‍ നിന്നു കണ്ടെയ്‌നര്‍ ഇറക്കുന്നതാണ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടത്. ഇന്നലെ വൈകിട്ടു വരെ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്നു തൊഴിലാളി യൂനിയന്‍ പ്രതനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ ഇറക്കുക.
ഗുജാറത്തില്‍നിന്ന് 31 കണ്ടെയ്‌നര്‍ ടൈല്‍സുമായാണ് കപ്പല്‍ ബേപ്പൂരിലെത്തിയത്. കപ്പലിന്റെ അടിഭാഗത്തിറങ്ങി കണ്ടയ്‌നര്‍ ക്രെയിനില്‍ കൊളുത്തി കൊടുക്കുന്ന സ്റ്റീവ് ഡോറിങ്ങിനു വേറെ കൂലിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഈ കൂലിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് തൊഴിലാളികള്‍ കണ്ടെയ്‌നറുകള്‍ ഇറക്കാതിരുന്നത്. ഇതിനിടെ പോര്‍ട്ട് ഓഫിസര്‍ ഫോഴ്‌സ് ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ ഇറക്കുമെന്നു പറഞ്ഞതില്‍ പ്രകോപിതരായ തൊഴിലാളികള്‍ കപ്പലില്‍ നിന്നു ഇറങ്ങിപ്പോകുകയായിരുന്നു.
ഒരു മാസം മുന്‍പ് കപ്പലില്‍ നിന്നു കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനുള്ള കൂലിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.
അന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് കൂലിവിഷയത്തില്‍ എത്രയും വേഗത്തില്‍ മന്ത്രിതലത്തില്‍ തീരുമാനം കണ്ടെത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കണ്ടെയ്‌നര്‍ നീക്കം ആരംഭിച്ചത്. ഈ വിഷയത്തില്‍ 21ന് മന്ത്രിയുടെ ചേമ്പറിലേക്ക് തൊഴിലാളി യൂനിയന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ കൂലിത്തര്‍ക്കം.
ഇത് വീണ്ടും തുറമുഖത്ത് അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നിരിക്കെ പോര്‍ട്ടിന്റെ സുഗമമായ നടത്തിപ്പിനു തൊഴിലാളികള്‍ സഹകരിക്കണമെന്നും പോര്‍ട്ട് ഓഫിസര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  15 hours ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  15 hours ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  16 hours ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  16 hours ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  16 hours ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  16 hours ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  16 hours ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  17 hours ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  17 hours ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  17 hours ago