HOME
DETAILS

ഗ്രേറ്റ തന്‍ബര്‍ഗിന് സമാന്തര നൊബേല്‍ സമ്മാനം

  
backup
September 25, 2019 | 7:33 PM

greta-thunberg-wins-alternative-nobel-for-environmental-work

 

സ്‌റ്റോക്‌ഹോം: കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന് ഈ വര്‍ഷത്തെ സമാന്തര നൊബേല്‍ സമ്മാനം. മറ്റു മൂന്നുപേര്‍ക്കൊപ്പം 16കാരിയായ ഗ്രേറ്റ അവാര്‍ഡ് പങ്കിടുമെന്ന് റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.


ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ അടിയന്തര രാഷ്ട്രീയനടപടി സ്വീകരിക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവരെ അവാര്‍ഡിന് പരിഗണിച്ചതെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടിയെടുക്കുന്നതില്‍ ലോക രാജ്യങ്ങളുടെ ഭരണാധികാരികള്‍ പരാജയമാണെന്ന് ഗ്രേറ്റ ആരോപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടി സ്വീകരിക്കാത്ത അഞ്ചു രാജ്യങ്ങള്‍ക്കെതിരേ ഈ പെണ്‍കുട്ടി യു.എന്നിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒരുവര്‍ഷം മുന്‍പ് സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത് ഗ്രേറ്റ തനിച്ചു നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളും യുവതീയുവാക്കളും കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.


ബ്രസീലിലെ ദാവി കോപെനാവ, ചൈനയിലെ സ്ത്രീപക്ഷ അഭിഭാഷക ഗുവോ ജിയാന്‍മെയ്, അമിനാട്ടോ ഹൈദര്‍ എന്നിവരോടൊപ്പമാണ് ഗ്രേറ്റ പുരസ്‌കാരം പങ്കിട്ടത്. 10 ലക്ഷം സ്വീഡിഷ് ക്രോണ ആണ് സമ്മാനത്തുക (ഏകദേശം 73 ലക്ഷം ഇന്ത്യന്‍ രൂപ).


നൊബേല്‍ സമ്മാനത്തില്‍ പരിസ്ഥിതി-വികസന വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്താത്തതിനാല്‍ 1980ല്‍ സ്വീഡിഷ്-ജര്‍മന്‍ പൗരനായ ജാക്കോബ് വോന്‍ എക്‌സ്‌കലാണ് ഈ രംഗങ്ങളില്‍ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ക്കായി സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  3 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  3 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  3 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  3 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  3 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  3 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  3 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  3 days ago