HOME
DETAILS

ചെങ്ങമനാട് പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തം

  
backup
August 04, 2016 | 9:06 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച്ച ആലുവ യൂസുഫുല്‍ സുല്‍ത്താന്റെ ദേശം പുറയാറിലുള്ള വീടിനു മുന്നില്‍ ഇറിഗേഷന്‍ കനാല്‍ കൈയേറി മതില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കം.
ഉദ്യോഗസ്ഥരില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇത് കൂടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. വൈകീട്ട് മൂന്നരയോടെ പഞ്ചായത്ത് ഓഫീസില്‍ എത്തിയ രണ്ട് ഗുണ്ടകള്‍ ജീവനക്കാരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ഓഫീസ് ക്യാബിന്റെചില്ലുകള്‍ തകര്ക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പുറയാര്‍ സ്വദേശി അജിത്, കുട്ടമശ്ശേരി സ്വദേശി ഉസ്മാന്‍ എന്നിവരെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പിടിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി ആരോപണം ശക്തമാണ്. പഞ്ചായത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത പ്രതികള്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിന് പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്  ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, കെ.എം.അബ്ദുള്‍ ഖാദര്‍, ടി.കെ.സുധീര്‍, ജെര്‍ളി കപ്രശ്ശേരി, ലത ഗംഗാധരന്‍, മനോജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  2 days ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  2 days ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  2 days ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  2 days ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  2 days ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  2 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  2 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  2 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 days ago