HOME
DETAILS

ചെങ്ങമനാട് പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തം

  
backup
August 04, 2016 | 9:06 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച്ച ആലുവ യൂസുഫുല്‍ സുല്‍ത്താന്റെ ദേശം പുറയാറിലുള്ള വീടിനു മുന്നില്‍ ഇറിഗേഷന്‍ കനാല്‍ കൈയേറി മതില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കം.
ഉദ്യോഗസ്ഥരില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇത് കൂടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. വൈകീട്ട് മൂന്നരയോടെ പഞ്ചായത്ത് ഓഫീസില്‍ എത്തിയ രണ്ട് ഗുണ്ടകള്‍ ജീവനക്കാരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ഓഫീസ് ക്യാബിന്റെചില്ലുകള്‍ തകര്ക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പുറയാര്‍ സ്വദേശി അജിത്, കുട്ടമശ്ശേരി സ്വദേശി ഉസ്മാന്‍ എന്നിവരെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പിടിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി ആരോപണം ശക്തമാണ്. പഞ്ചായത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത പ്രതികള്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിന് പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്  ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, കെ.എം.അബ്ദുള്‍ ഖാദര്‍, ടി.കെ.സുധീര്‍, ജെര്‍ളി കപ്രശ്ശേരി, ലത ഗംഗാധരന്‍, മനോജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  12 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  12 days ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  12 days ago
No Image

മരണത്തെ തോല്‍പ്പിച്ച് എട്ടു ദിവസം; 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 43കാരന് അത്ഭുത രക്ഷപ്പെടല്‍

International
  •  12 days ago
No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  12 days ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  12 days ago
No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  12 days ago
No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  12 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  12 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  12 days ago