HOME
DETAILS

ചെങ്ങമനാട് പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തം

  
backup
August 04, 2016 | 9:06 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച്ച ആലുവ യൂസുഫുല്‍ സുല്‍ത്താന്റെ ദേശം പുറയാറിലുള്ള വീടിനു മുന്നില്‍ ഇറിഗേഷന്‍ കനാല്‍ കൈയേറി മതില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കം.
ഉദ്യോഗസ്ഥരില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇത് കൂടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. വൈകീട്ട് മൂന്നരയോടെ പഞ്ചായത്ത് ഓഫീസില്‍ എത്തിയ രണ്ട് ഗുണ്ടകള്‍ ജീവനക്കാരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ഓഫീസ് ക്യാബിന്റെചില്ലുകള്‍ തകര്ക്കുകയും അസിസ്റ്റന്റ് സെക്രട്ടറിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പുറയാര്‍ സ്വദേശി അജിത്, കുട്ടമശ്ശേരി സ്വദേശി ഉസ്മാന്‍ എന്നിവരെ നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പിടിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി ആരോപണം ശക്തമാണ്. പഞ്ചായത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത പ്രതികള്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിന് പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്  ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, കെ.എം.അബ്ദുള്‍ ഖാദര്‍, ടി.കെ.സുധീര്‍, ജെര്‍ളി കപ്രശ്ശേരി, ലത ഗംഗാധരന്‍, മനോജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്രമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  6 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  6 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  6 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  6 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  6 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  6 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  6 days ago