കുറ്റ്യാടി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത് ആയിരത്തോളം പേര്
കുറ്റ്യാടി: കുന്നുമ്മല്‍ മേഖലയില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് മൊകേരി കോവുക്കുന്നില്‍ ഒരാള്‍ മരിച്ചതോടെ ജനം പരിഭ്രാന്തിയിലാണ്. ഓരോ ദിവസവുംകുറ്റ്യാടി ഗവ: താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത് 750നും 1000ത്തിനും ഇടയില്‍ രോഗികളാണ്.
ഇവരില്‍ 15 പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പരിശോധനാ ഫലം കാത്തുകഴിയുന്നവര് നൂറിലേറെ വരും.
കുന്നുമ്മല്‍ നാദാപുരം മേഖലയിലെ 12 പഞ്ചായത്തുകളില്‍ നിന്നും വയനാട് ജില്ലയിലെ വാളാംതോട് നിരവില്‍പുഴ എന്നിവിടങ്ങളില്‍ നിന്നും നിരവധിയാളുകള്‍ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. മരുതോങ്കര, വേളം, കാവിലുംപാറ, നരിപ്പറ്റ, പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി വ്യാപകമായിട്ടുള്ളത്.
മരുതോങ്കരയില്‍ മാത്രം 23 പേര്‍ക്ക് ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളുമായി പലരും ചികിത്സയിലുമാണ്.
കൊക്കോ റബര്‍ മരങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായിട്ടുള്ളത്. ആള് താമസമില്ലാത്ത പറമ്പുകളിലെ കൊക്കോ റബര്‍ തോട്ടങ്ങളിലെ തൊണ്ടുകളിലും റബര്‍ പാല് ശേഖരിക്കാന്‍വെച്ച ചിരട്ടകളിലും വെള്ളം നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് സമീപ പ്രദേശങ്ങളിലെ താമസക്കാരില്‍ രോഗം പടരുന്നതിന് ഇടയാക്കുന്നുണ്ട്.
ഇത്തരം തോട്ടങ്ങളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ തോട്ടമുടമകള്‍ ശ്രമിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
മഴക്ക് മുമ്പായി ചെയ്യേണ്ട പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണ് പനി പടരുന്നതിന് ഇടയാക്കിയിട്ടുള്ളത്. പകര്‍ച്ചപ്പനി നാടെങ്ങും ആശങ്കപരത്തുമ്പോഴും പൊതുജനാരോഗ്യവിഭാഗത്തിലെ ഉദ്ധ്യോഗസ്ഥന്മാര് ഒന്നും അറിഞ്ഞമട്ടില്ല.
മേഖലയില്‍ എത്രപേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്ന കണക്കുപോലും അവര്‍ക്കില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്.
പനി കൂടുതലുള്ള പ്രദേശങ്ങളില്‍ മൊഡിക്കല്‍ ക്യാംപോ, ബോധവല്‍ക്കരണമോ നടക്കുന്നില്ല. മാസംതോറും യോഗങ്ങള്‍ ചേരുന്നതിന് യാതൊരു കുറവും ഇല്ലതാനും.
അതേസമയം മിക്ക പഞ്ചായത്തുകളിലും ഹോമിയോ, ആയുര്‍വേദ മരുന്നുകളുടെ വിതരണവും ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. വീടുകളില്‍ പുകക്കുന്നതിനുള്ള ചൂര്‍ണ്ണവും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന് നിരാശയുണ്ടാവും: ഇർഫാൻ പത്താൻ
Cricket
• 22 days agoകെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
Kerala
• 22 days agoഎണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും
International
• 22 days agoഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ
Cricket
• 22 days agoഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല
National
• 22 days agoനാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ
Kerala
• 22 days agoഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്
Cricket
• 22 days agoThe Normalization of Hate: How Hindutva’s Mob Culture Is Silencing India’s Conscience
National
• 22 days agoശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്
bahrain
• 22 days agoവ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ ഉചിതം ഏക സിവിൽ കോഡ്; മുസ്ലിം പിന്തുടർച്ചാവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിരീക്ഷണം
National
• 22 days agoസഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം
Cricket
• 22 days agoIn - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ
National
• 22 days agoമരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ
Kerala
• 22 days agoഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്പാദനം 14.6 ശതമാനം ഉയര്‍ന്നു
oman
• 22 days agoഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്
Kuwait
• 22 days agoഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം
Kerala
• 22 days agoഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
Kerala
• 22 days agoനെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന് കോടതിയില്‍ മൊഴി മാറ്റി
Kerala
• 22 days agoഅബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്
അബുദബിയിൽ നിന്ന് ഏകദേശം 36 നോട്ടിക്കൽ മൈൽ (67 കിലോമീറ്റർ) അകലെ ഉൾക്കടലിൽ ഒരു ബൾക്ക് കാരിയർ കപ്പലിന് സമീപമാണ് സംഭവം നടന്നതെന്ന് ഷിപ്പിംഗ് സുരക്ഷാ നിരീക്ഷകരായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.