HOME
DETAILS

ബിഹാറിലെ സീറ്റ് തര്‍ക്കം: എന്‍.ഡി.എ വിടാനൊരുങ്ങി ആര്‍.എല്‍.എസ്.പി

  
backup
November 17, 2018 | 10:24 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

പട്‌ന: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ എന്‍.ഡി.എയില്‍നിന്നു പുറത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം അസ്വീകാര്യമാണെന്നറിയിച്ച അദ്ദേഹം, ഈ മാസം 30നു മുന്‍പ് അനുകൂല തീരുമാനമറിയിക്കണമെന്ന അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 16 വീതം സീറ്റുകളില്‍ വീതം മത്സരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍.എല്‍.എസ്.പിക്കു രണ്ടും സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ടു സീറ്റുകളില്‍ ഒതുക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ ആര്‍.എല്‍.എസ്.പി അധ്യക്ഷന്‍ കുശ്‌വാഹ മുന്നണി വിട്ടേക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അദ്ദേഹം തയാറായില്ലെന്നു കുശ്‌വാഹ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാവിനോടും താന്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്താന്‍ വൃത്തികെട്ട കളികളാണ് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നടത്തുന്നതെന്നും കുശ്‌വാഹ കുറ്റപ്പെടുത്തി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നു സീറ്റുകളിലും ആര്‍.എല്‍.എസ്.പി വിജയിച്ചിട്ടുണ്ട്. മുന്നണിയില്‍നിന്നു നീതിയുക്തമായ നടപടിയുണ്ടായില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം മുന്‍എം.പിയും ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷനുമായ ശരദ് യാദവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്‍.ഡി.എ വിടുമെന്ന വ്യക്തമായ സൂചനയായിരുന്നു. അതേസമയം, കുശ്‌വാഹയുടെ ഭീഷണിയില്‍ ആശങ്കയില്ലെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  12 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  12 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  12 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  12 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  12 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  12 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  12 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  12 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  12 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  12 days ago