HOME
DETAILS

ബിഹാറിലെ സീറ്റ് തര്‍ക്കം: എന്‍.ഡി.എ വിടാനൊരുങ്ങി ആര്‍.എല്‍.എസ്.പി

  
backup
November 17, 2018 | 10:24 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

പട്‌ന: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ എന്‍.ഡി.എയില്‍നിന്നു പുറത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം അസ്വീകാര്യമാണെന്നറിയിച്ച അദ്ദേഹം, ഈ മാസം 30നു മുന്‍പ് അനുകൂല തീരുമാനമറിയിക്കണമെന്ന അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 16 വീതം സീറ്റുകളില്‍ വീതം മത്സരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍.എല്‍.എസ്.പിക്കു രണ്ടും സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ടു സീറ്റുകളില്‍ ഒതുക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ ആര്‍.എല്‍.എസ്.പി അധ്യക്ഷന്‍ കുശ്‌വാഹ മുന്നണി വിട്ടേക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അദ്ദേഹം തയാറായില്ലെന്നു കുശ്‌വാഹ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാവിനോടും താന്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്താന്‍ വൃത്തികെട്ട കളികളാണ് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നടത്തുന്നതെന്നും കുശ്‌വാഹ കുറ്റപ്പെടുത്തി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നു സീറ്റുകളിലും ആര്‍.എല്‍.എസ്.പി വിജയിച്ചിട്ടുണ്ട്. മുന്നണിയില്‍നിന്നു നീതിയുക്തമായ നടപടിയുണ്ടായില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം മുന്‍എം.പിയും ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷനുമായ ശരദ് യാദവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്‍.ഡി.എ വിടുമെന്ന വ്യക്തമായ സൂചനയായിരുന്നു. അതേസമയം, കുശ്‌വാഹയുടെ ഭീഷണിയില്‍ ആശങ്കയില്ലെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  a day ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  a day ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  a day ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  a day ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  a day ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  a day ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  a day ago