HOME
DETAILS

ബിഹാറിലെ സീറ്റ് തര്‍ക്കം: എന്‍.ഡി.എ വിടാനൊരുങ്ങി ആര്‍.എല്‍.എസ്.പി

  
backup
November 17, 2018 | 10:24 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

പട്‌ന: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ എന്‍.ഡി.എയില്‍നിന്നു പുറത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം അസ്വീകാര്യമാണെന്നറിയിച്ച അദ്ദേഹം, ഈ മാസം 30നു മുന്‍പ് അനുകൂല തീരുമാനമറിയിക്കണമെന്ന അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 16 വീതം സീറ്റുകളില്‍ വീതം മത്സരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍.എല്‍.എസ്.പിക്കു രണ്ടും സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ടു സീറ്റുകളില്‍ ഒതുക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ ആര്‍.എല്‍.എസ്.പി അധ്യക്ഷന്‍ കുശ്‌വാഹ മുന്നണി വിട്ടേക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അദ്ദേഹം തയാറായില്ലെന്നു കുശ്‌വാഹ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാവിനോടും താന്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്താന്‍ വൃത്തികെട്ട കളികളാണ് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നടത്തുന്നതെന്നും കുശ്‌വാഹ കുറ്റപ്പെടുത്തി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നു സീറ്റുകളിലും ആര്‍.എല്‍.എസ്.പി വിജയിച്ചിട്ടുണ്ട്. മുന്നണിയില്‍നിന്നു നീതിയുക്തമായ നടപടിയുണ്ടായില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം മുന്‍എം.പിയും ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷനുമായ ശരദ് യാദവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്‍.ഡി.എ വിടുമെന്ന വ്യക്തമായ സൂചനയായിരുന്നു. അതേസമയം, കുശ്‌വാഹയുടെ ഭീഷണിയില്‍ ആശങ്കയില്ലെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എയർഷോ; സന്ദർശകർക്ക് സർപ്രൈസുമായി GDRFA

uae
  •  a day ago
No Image

'22 വർഷം രാജ്യത്തിനായി കളിച്ച വേറെ ആരുണ്ട്?': റൊണാൾഡോ വിമർശനത്തിന് പോർച്ചുഗൽ കോച്ച് മാർട്ടിനെസിൻ്റെ തീപ്പൊരി മറുപടി

Football
  •  a day ago
No Image

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള: എടിഎമ്മിൽ നിറയ്ക്കാനുള്ള ഏഴ് കോടി രൂപ കവർന്നത് നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച്

National
  •  a day ago
No Image

അധോലോക കുറ്റവാളി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്‌റ്റ് രേഖപ്പെടുത്തി

crime
  •  a day ago
No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  a day ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  a day ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  a day ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  a day ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  a day ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  a day ago