HOME
DETAILS

ബിഹാറിലെ സീറ്റ് തര്‍ക്കം: എന്‍.ഡി.എ വിടാനൊരുങ്ങി ആര്‍.എല്‍.എസ്.പി

  
backup
November 17, 2018 | 10:24 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

പട്‌ന: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ എന്‍.ഡി.എയില്‍നിന്നു പുറത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം അസ്വീകാര്യമാണെന്നറിയിച്ച അദ്ദേഹം, ഈ മാസം 30നു മുന്‍പ് അനുകൂല തീരുമാനമറിയിക്കണമെന്ന അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 16 വീതം സീറ്റുകളില്‍ വീതം മത്സരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍.എല്‍.എസ്.പിക്കു രണ്ടും സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ടു സീറ്റുകളില്‍ ഒതുക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ ആര്‍.എല്‍.എസ്.പി അധ്യക്ഷന്‍ കുശ്‌വാഹ മുന്നണി വിട്ടേക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അദ്ദേഹം തയാറായില്ലെന്നു കുശ്‌വാഹ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാവിനോടും താന്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്താന്‍ വൃത്തികെട്ട കളികളാണ് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നടത്തുന്നതെന്നും കുശ്‌വാഹ കുറ്റപ്പെടുത്തി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നു സീറ്റുകളിലും ആര്‍.എല്‍.എസ്.പി വിജയിച്ചിട്ടുണ്ട്. മുന്നണിയില്‍നിന്നു നീതിയുക്തമായ നടപടിയുണ്ടായില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം മുന്‍എം.പിയും ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷനുമായ ശരദ് യാദവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്‍.ഡി.എ വിടുമെന്ന വ്യക്തമായ സൂചനയായിരുന്നു. അതേസമയം, കുശ്‌വാഹയുടെ ഭീഷണിയില്‍ ആശങ്കയില്ലെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  8 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  8 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  8 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  8 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  8 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  8 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  8 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  8 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  8 days ago