HOME
DETAILS

സവര്‍ക്കറിനു മുന്‍പേ ഭാരതരത്‌നയ്ക്ക് അര്‍ഹന്‍ കാള്‍ മാര്‍ക്‌സ്: ഡോ. കെ.ജി പൗലോസ്

  
backup
October 26, 2019 | 7:44 PM

%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87-%e0%b4%ad%e0%b4%be%e0%b4%b0

കണ്ണൂര്‍: സര്‍വര്‍ക്കറിനു ഭാരതരത്‌ന ബഹുമതി നല്‍കുന്നുവെങ്കില്‍ എത്രയോ മുന്‍പ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്നു വിശേഷിപ്പിച്ച കാള്‍ മാര്‍ക്‌സിനാണ് ഭാരതരത്‌ന നല്‍കേണ്ടതെന്നു കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി പൗലോസ്. ഭാരതീയ വൈജ്ഞാനിക പഠനത്തില്‍ എന്‍.ഇ ബാലറാമിന്റെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യയുടെ ചരിത്രം മാറ്റിരചിക്കണമെന്നും ഗുപ്ത സാമ്രാജ്യത്തിന്റെ ഉള്‍പ്പെടെയുള്ള ചരിത്രം വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
അതേ വേദിയില്‍ വച്ചാണ് 1857ലെ സമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചത് സവര്‍ക്കറാണെന്നും അദ്ദേഹത്തിന് ഭാരതരത്‌ന ബഹുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നത്. എന്നാല്‍ 1909ല്‍ സവര്‍ക്കര്‍ ഇക്കാര്യം ഉന്നയിച്ച് ലേഖനമെഴുതുന്നതിന് എത്രയോ മുന്‍പ് കാള്‍ മാര്‍ക്‌സ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വൈദിക കാലഘട്ടത്തിലെ സാമൂഹ്യഘടന' എന്ന വിഷയത്തില്‍ പഞ്ചാംഗം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ.പി.വി രാമന്‍കുട്ടി, 'ഉപനിഷത്തുക്കളും ക്രൈസ്തവ ദര്‍ശനവും' എന്ന വിഷയത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വേദാന്തം പ്രൊഫ.ഡോ.എ.പി ഫ്രാന്‍സിസ്, 'സൂഫിസം മതങ്ങളുടെ സമന്വയം' എന്ന വിഷയത്തില്‍ എഴുത്തുകാരനും സൂഫി ചിന്തകനുമായ ഇ.എം ഹാഷിം, 'ഹിന്ദുമത രൂപീകരണവും ഭാരതീയ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ അച്യുതമേനോന്‍ ഗവ.കോളജ് അസി.പ്രൊഫ.ഡോ.പി.എസ് മനോജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എന്‍.ശ്രീകുമാര്‍ ആമുഖഭാഷണം നടത്തി. സി.എന്‍ ചന്ദ്രന്‍, പി.സന്തോഷ്‌കുമാര്‍, ഒ.കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  6 hours ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  6 hours ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  7 hours ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  7 hours ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  7 hours ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  7 hours ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  7 hours ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  8 hours ago
No Image

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

Kerala
  •  8 hours ago