HOME
DETAILS

സവര്‍ക്കറിനു മുന്‍പേ ഭാരതരത്‌നയ്ക്ക് അര്‍ഹന്‍ കാള്‍ മാര്‍ക്‌സ്: ഡോ. കെ.ജി പൗലോസ്

  
backup
October 26, 2019 | 7:44 PM

%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87-%e0%b4%ad%e0%b4%be%e0%b4%b0

കണ്ണൂര്‍: സര്‍വര്‍ക്കറിനു ഭാരതരത്‌ന ബഹുമതി നല്‍കുന്നുവെങ്കില്‍ എത്രയോ മുന്‍പ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്നു വിശേഷിപ്പിച്ച കാള്‍ മാര്‍ക്‌സിനാണ് ഭാരതരത്‌ന നല്‍കേണ്ടതെന്നു കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി പൗലോസ്. ഭാരതീയ വൈജ്ഞാനിക പഠനത്തില്‍ എന്‍.ഇ ബാലറാമിന്റെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യയുടെ ചരിത്രം മാറ്റിരചിക്കണമെന്നും ഗുപ്ത സാമ്രാജ്യത്തിന്റെ ഉള്‍പ്പെടെയുള്ള ചരിത്രം വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
അതേ വേദിയില്‍ വച്ചാണ് 1857ലെ സമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചത് സവര്‍ക്കറാണെന്നും അദ്ദേഹത്തിന് ഭാരതരത്‌ന ബഹുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നത്. എന്നാല്‍ 1909ല്‍ സവര്‍ക്കര്‍ ഇക്കാര്യം ഉന്നയിച്ച് ലേഖനമെഴുതുന്നതിന് എത്രയോ മുന്‍പ് കാള്‍ മാര്‍ക്‌സ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വൈദിക കാലഘട്ടത്തിലെ സാമൂഹ്യഘടന' എന്ന വിഷയത്തില്‍ പഞ്ചാംഗം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ.പി.വി രാമന്‍കുട്ടി, 'ഉപനിഷത്തുക്കളും ക്രൈസ്തവ ദര്‍ശനവും' എന്ന വിഷയത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വേദാന്തം പ്രൊഫ.ഡോ.എ.പി ഫ്രാന്‍സിസ്, 'സൂഫിസം മതങ്ങളുടെ സമന്വയം' എന്ന വിഷയത്തില്‍ എഴുത്തുകാരനും സൂഫി ചിന്തകനുമായ ഇ.എം ഹാഷിം, 'ഹിന്ദുമത രൂപീകരണവും ഭാരതീയ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ അച്യുതമേനോന്‍ ഗവ.കോളജ് അസി.പ്രൊഫ.ഡോ.പി.എസ് മനോജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എന്‍.ശ്രീകുമാര്‍ ആമുഖഭാഷണം നടത്തി. സി.എന്‍ ചന്ദ്രന്‍, പി.സന്തോഷ്‌കുമാര്‍, ഒ.കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  12 hours ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  12 hours ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  12 hours ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  12 hours ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  13 hours ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  13 hours ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  13 hours ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  13 hours ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  13 hours ago
No Image

ബംഗാളും വീണു; ബി.ജെ.പിയെ അടുപ്പിക്കാതെ കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 22 ആയി

National
  •  13 hours ago