HOME
DETAILS

ട്രാവല്‍സ് ഉടമ മുങ്ങി; മക്കയില്‍ മലയാളി ഉംറ തീര്‍ഥാടക സംഘം പട്ടിണിയില്‍

  
backup
June 25, 2017 | 10:41 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%95

ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സ് മുഖേന എത്തിയ 40 ഓളം വരുന്ന തീര്‍ഥാടകരാണ് മക്കയില്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍ ആയത്. ഇക്കഴിഞ്ഞ നാലിന് ആണ് തീര്‍ഥാടകര്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈമാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.
ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തീര്‍ഥാടകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീര്‍ഥാടകരോടൊപ്പം ഉണ്ടായിരുന്ന അമീറും കൈമലര്‍ത്തി. ജൂലൈ രണ്ടു വരെയാണ് ഇവര്‍ക്ക് വിസാ കാലാവധിയുള്ളത്. ഇതിനകം മടങ്ങാനായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പോകാനാണെങ്കില്‍ ആരുടേയും കൈവശം പണമില്ല.
താമസിച്ചിരുന്ന ഹോട്ടലുകാര്‍ പണം അടക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കില്ലെന്ന് അറിയിച്ചുവെങ്കിലും മക്കയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഹോട്ടലുകാര്‍ തായറായിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജന്‍സിയും പണം ലഭിക്കാത്തതിനാല്‍ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അറുപതിനായിരം മുതല്‍ 90,000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. തീര്‍ഥാടകരുടെ ദുരിതം മനസിലാക്കിയ മക്കയിലെ കെ.എം.സി.സി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ രക്ഷക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം ട്രാവല്‍സുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി. കുഞ്ഞിക്കൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala
  •  5 days ago
No Image

ഒടുവില്‍ മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്; താനൂരില്‍ വ്യവസായി മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സി.പി. മുസ്തഫയും മത്സരിക്കും

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് കരമന ജയന്‍ തന്നെ, അരുവിക്കരയില്‍ നടന്‍ വിവേക് ഗോപന്‍; 11 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബി.ജെ.പി

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്വതന്ത്രനായി സുധീര്‍ കരമന മത്സരിക്കും

Kerala
  •  5 days ago
No Image

റീൽസ് വിശ്വസിച്ച് വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ കമിതാക്കൾ; അമ്പരന്ന് ജസ്റ്റിസുമാർ, സംരക്ഷണം നൽകാൻ നിർദ്ദേശം

National
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; ഒരു ലക്ഷത്തില്‍ താഴേക്കോ? ഇന്നത്തെ വിലയറിയാം..

Business
  •  5 days ago
No Image

ജോലി സമ്മര്‍ദ്ദം? കാസര്‍കോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബി.എല്‍.ഒ മരിച്ചു

Kerala
  •  5 days ago
No Image

അമേരിക്കയ്ക്ക് സ്വിസ് പ്രഹരം; ആയുധ കയറ്റുമതി നിരോധിച്ചു, വ്യോമാതിർത്തിയും അടച്ചു

International
  •  5 days ago
No Image

ഇറാനുമായി വെടിനിർത്തലില്ല, ലക്ഷ്യം സമ്പൂർണ്ണ നാശമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

തൊണ്ടയില്‍ 12 സെന്റി മീറ്റര്‍ നീളമുള്ള ലോഹ ചോപ്സ്റ്റിക്ക്; എട്ട് വര്‍ഷത്തെ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയയിലൂടെ അന്ത്യം

International
  •  6 days ago