HOME
DETAILS

ട്രെയിനില്‍ കൊലചെയ്യപ്പെട്ട മതവിദ്യാര്‍ഥിയുടെ സഹോദരന്‍ പറയുന്നു 'ഇപ്പോഴെന്നല്ല, മരണം വരെയും അവന്റെ അവസാന നിമിഷങ്ങള്‍ മനസില്‍നിന്ന് മായില്ല'

  
backup
June 25, 2017 | 10:53 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa



ചണ്ഡിഗഢ്: ഡല്‍ഹി-മഥുര ട്രെയിനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിന്റെ സഹോദരന്‍ ഹാശിമിന് ആ ഭീകരദിനത്തിന്റെ ഓര്‍മകളില്‍നിന്ന് മുക്തനാകാനായിട്ടില്ല. ഇപ്പോഴെന്നല്ല മരണം വരെയും സഹോദരന്റെ ദാരുണാന്ത്യംകണ്‍മുന്നില്‍ കണ്ടുനിന്ന ആ ക്രൂരനിമിഷം മനസില്‍നിന്ന് മായില്ലെന്നാണ് ഹാശിം പറയുന്നത്. സഹോദരനെ രക്ഷിക്കാനാകാത്തതിലുള്ള അതിയായ ഖേദത്തിലും വേദനയിലും മരവിച്ചിരിപ്പാണ് ഹാശിം.
സംഭവം നടന്നതില്‍ പിന്നെ ഉറങ്ങിയിട്ടില്ല. രാത്രി കണ്ണുകള്‍ അടക്കാനാകുന്നില്ല. അന്നത്തെ സംഭവങ്ങളെല്ലാം വീണ്ടും കണ്‍മുന്നില്‍ ആവര്‍ത്തിക്കുന്നതായി തോന്നുന്നു. രക്തത്തില്‍ കുളിച്ച് ജുനൈദ് എന്റെ മടിയില്‍ കിടക്കുന്ന ആ രംഗം ഒരിക്കലും മറക്കാനാകില്ല. അവന്റെ വെള്ള കുര്‍ത്ത രക്തനിറമണിഞ്ഞിരുന്നു. ഓരോ അടിക്കും ഉച്ചത്തിലായിക്കൊണ്ടിരുന്ന അവന്റെ ആര്‍ത്തനാദം ഇപ്പോഴും ചെവികളില്‍ അലയടിക്കുന്നു-ഇടറിയ ശബ്ദത്തില്‍ ഹാശിം പറഞ്ഞു.
ആക്രമണത്തിനിരയായ നാലു യുവാക്കളിലൊരാളാണ് ഹാശിം. ഹാഷിം ചെറിയ പരുക്കുകളോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ആക്രമണത്തിനിരയായ മറ്റൊരു സഹോദരന്‍ 23കാരനായ ശാക്കിര്‍ ഖാന്‍ നെഞ്ചിലടക്കം ഗുരുതരമായ മുറിവുകളോടെ ഡല്‍ഹി എയിംസ് ആശുപത്രിക്കിടക്കയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഅസ്സിമിനും പരുക്കേറ്റിട്ടുണ്ട്.
എന്തിനാണ് അവര്‍ ഞങ്ങളോട് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ദേശീയതയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാനൊരു ഇന്ത്യക്കാരനാണെന്നു മാത്രം അറിയാം. ഇതെന്റെ രാജ്യമാണെന്നും അറിയാം. തൊപ്പിവച്ചതിനാലാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. കണ്ടുനിന്ന ജനക്കൂട്ടം അക്രമികളെ തടയുന്നതിനു പകരം അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു.
സഹായത്തിനായുള്ള അപേക്ഷകളെല്ലാം ബധിരകര്‍ണങ്ങളിലാണ് ചെന്നുപതിച്ചത്-ഹാശിം കരച്ചിലടക്കാനാകാതെ പറഞ്ഞൊപ്പിച്ചു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ബല്ലഭ്ഘട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണസംഭവം നടന്നത്. പെരുന്നാളിനായി ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങളുമായി ഓഖ്‌ലയില്‍ നിന്നു കയറിയ ഒരു സംഘം സീറ്റ് ചൊല്ലി തര്‍ക്കത്തിലായി. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹോദരങ്ങള്‍ വിസമ്മതിച്ചു. ഇതോടെ അഞ്ചംഗസംഘം 'ബീഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ച് ആക്രമണം തുടങ്ങി. ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാനും അനുവദിച്ചില്ല.
കുതറാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയുംചെയ്തു. ആഴ്ചകള്‍ക്കു മുന്‍പ് ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയ ജുനൈദ് ഉമ്മ സമ്മാനമായി നല്‍കിയ പണവുമായായിരുന്നു ഷോപ്പിങ്ങിനു പോയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  5 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  5 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  5 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  5 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  5 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  5 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  5 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  5 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  5 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  5 days ago