HOME
DETAILS

ട്രെയിനില്‍ കൊലചെയ്യപ്പെട്ട മതവിദ്യാര്‍ഥിയുടെ സഹോദരന്‍ പറയുന്നു 'ഇപ്പോഴെന്നല്ല, മരണം വരെയും അവന്റെ അവസാന നിമിഷങ്ങള്‍ മനസില്‍നിന്ന് മായില്ല'

  
backup
June 25, 2017 | 10:53 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa



ചണ്ഡിഗഢ്: ഡല്‍ഹി-മഥുര ട്രെയിനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിന്റെ സഹോദരന്‍ ഹാശിമിന് ആ ഭീകരദിനത്തിന്റെ ഓര്‍മകളില്‍നിന്ന് മുക്തനാകാനായിട്ടില്ല. ഇപ്പോഴെന്നല്ല മരണം വരെയും സഹോദരന്റെ ദാരുണാന്ത്യംകണ്‍മുന്നില്‍ കണ്ടുനിന്ന ആ ക്രൂരനിമിഷം മനസില്‍നിന്ന് മായില്ലെന്നാണ് ഹാശിം പറയുന്നത്. സഹോദരനെ രക്ഷിക്കാനാകാത്തതിലുള്ള അതിയായ ഖേദത്തിലും വേദനയിലും മരവിച്ചിരിപ്പാണ് ഹാശിം.
സംഭവം നടന്നതില്‍ പിന്നെ ഉറങ്ങിയിട്ടില്ല. രാത്രി കണ്ണുകള്‍ അടക്കാനാകുന്നില്ല. അന്നത്തെ സംഭവങ്ങളെല്ലാം വീണ്ടും കണ്‍മുന്നില്‍ ആവര്‍ത്തിക്കുന്നതായി തോന്നുന്നു. രക്തത്തില്‍ കുളിച്ച് ജുനൈദ് എന്റെ മടിയില്‍ കിടക്കുന്ന ആ രംഗം ഒരിക്കലും മറക്കാനാകില്ല. അവന്റെ വെള്ള കുര്‍ത്ത രക്തനിറമണിഞ്ഞിരുന്നു. ഓരോ അടിക്കും ഉച്ചത്തിലായിക്കൊണ്ടിരുന്ന അവന്റെ ആര്‍ത്തനാദം ഇപ്പോഴും ചെവികളില്‍ അലയടിക്കുന്നു-ഇടറിയ ശബ്ദത്തില്‍ ഹാശിം പറഞ്ഞു.
ആക്രമണത്തിനിരയായ നാലു യുവാക്കളിലൊരാളാണ് ഹാശിം. ഹാഷിം ചെറിയ പരുക്കുകളോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ആക്രമണത്തിനിരയായ മറ്റൊരു സഹോദരന്‍ 23കാരനായ ശാക്കിര്‍ ഖാന്‍ നെഞ്ചിലടക്കം ഗുരുതരമായ മുറിവുകളോടെ ഡല്‍ഹി എയിംസ് ആശുപത്രിക്കിടക്കയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഅസ്സിമിനും പരുക്കേറ്റിട്ടുണ്ട്.
എന്തിനാണ് അവര്‍ ഞങ്ങളോട് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ദേശീയതയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാനൊരു ഇന്ത്യക്കാരനാണെന്നു മാത്രം അറിയാം. ഇതെന്റെ രാജ്യമാണെന്നും അറിയാം. തൊപ്പിവച്ചതിനാലാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. കണ്ടുനിന്ന ജനക്കൂട്ടം അക്രമികളെ തടയുന്നതിനു പകരം അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു.
സഹായത്തിനായുള്ള അപേക്ഷകളെല്ലാം ബധിരകര്‍ണങ്ങളിലാണ് ചെന്നുപതിച്ചത്-ഹാശിം കരച്ചിലടക്കാനാകാതെ പറഞ്ഞൊപ്പിച്ചു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ബല്ലഭ്ഘട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണസംഭവം നടന്നത്. പെരുന്നാളിനായി ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങളുമായി ഓഖ്‌ലയില്‍ നിന്നു കയറിയ ഒരു സംഘം സീറ്റ് ചൊല്ലി തര്‍ക്കത്തിലായി. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹോദരങ്ങള്‍ വിസമ്മതിച്ചു. ഇതോടെ അഞ്ചംഗസംഘം 'ബീഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ച് ആക്രമണം തുടങ്ങി. ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാനും അനുവദിച്ചില്ല.
കുതറാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയുംചെയ്തു. ആഴ്ചകള്‍ക്കു മുന്‍പ് ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയ ജുനൈദ് ഉമ്മ സമ്മാനമായി നല്‍കിയ പണവുമായായിരുന്നു ഷോപ്പിങ്ങിനു പോയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്ക് 

Kerala
  •  4 days ago
No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  4 days ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  4 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  4 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  4 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  4 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  4 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  4 days ago