HOME
DETAILS

ട്രെയിനില്‍ കൊലചെയ്യപ്പെട്ട മതവിദ്യാര്‍ഥിയുടെ സഹോദരന്‍ പറയുന്നു 'ഇപ്പോഴെന്നല്ല, മരണം വരെയും അവന്റെ അവസാന നിമിഷങ്ങള്‍ മനസില്‍നിന്ന് മായില്ല'

  
backup
June 25, 2017 | 10:53 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa



ചണ്ഡിഗഢ്: ഡല്‍ഹി-മഥുര ട്രെയിനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിന്റെ സഹോദരന്‍ ഹാശിമിന് ആ ഭീകരദിനത്തിന്റെ ഓര്‍മകളില്‍നിന്ന് മുക്തനാകാനായിട്ടില്ല. ഇപ്പോഴെന്നല്ല മരണം വരെയും സഹോദരന്റെ ദാരുണാന്ത്യംകണ്‍മുന്നില്‍ കണ്ടുനിന്ന ആ ക്രൂരനിമിഷം മനസില്‍നിന്ന് മായില്ലെന്നാണ് ഹാശിം പറയുന്നത്. സഹോദരനെ രക്ഷിക്കാനാകാത്തതിലുള്ള അതിയായ ഖേദത്തിലും വേദനയിലും മരവിച്ചിരിപ്പാണ് ഹാശിം.
സംഭവം നടന്നതില്‍ പിന്നെ ഉറങ്ങിയിട്ടില്ല. രാത്രി കണ്ണുകള്‍ അടക്കാനാകുന്നില്ല. അന്നത്തെ സംഭവങ്ങളെല്ലാം വീണ്ടും കണ്‍മുന്നില്‍ ആവര്‍ത്തിക്കുന്നതായി തോന്നുന്നു. രക്തത്തില്‍ കുളിച്ച് ജുനൈദ് എന്റെ മടിയില്‍ കിടക്കുന്ന ആ രംഗം ഒരിക്കലും മറക്കാനാകില്ല. അവന്റെ വെള്ള കുര്‍ത്ത രക്തനിറമണിഞ്ഞിരുന്നു. ഓരോ അടിക്കും ഉച്ചത്തിലായിക്കൊണ്ടിരുന്ന അവന്റെ ആര്‍ത്തനാദം ഇപ്പോഴും ചെവികളില്‍ അലയടിക്കുന്നു-ഇടറിയ ശബ്ദത്തില്‍ ഹാശിം പറഞ്ഞു.
ആക്രമണത്തിനിരയായ നാലു യുവാക്കളിലൊരാളാണ് ഹാശിം. ഹാഷിം ചെറിയ പരുക്കുകളോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ആക്രമണത്തിനിരയായ മറ്റൊരു സഹോദരന്‍ 23കാരനായ ശാക്കിര്‍ ഖാന്‍ നെഞ്ചിലടക്കം ഗുരുതരമായ മുറിവുകളോടെ ഡല്‍ഹി എയിംസ് ആശുപത്രിക്കിടക്കയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഅസ്സിമിനും പരുക്കേറ്റിട്ടുണ്ട്.
എന്തിനാണ് അവര്‍ ഞങ്ങളോട് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ദേശീയതയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാനൊരു ഇന്ത്യക്കാരനാണെന്നു മാത്രം അറിയാം. ഇതെന്റെ രാജ്യമാണെന്നും അറിയാം. തൊപ്പിവച്ചതിനാലാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. കണ്ടുനിന്ന ജനക്കൂട്ടം അക്രമികളെ തടയുന്നതിനു പകരം അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു.
സഹായത്തിനായുള്ള അപേക്ഷകളെല്ലാം ബധിരകര്‍ണങ്ങളിലാണ് ചെന്നുപതിച്ചത്-ഹാശിം കരച്ചിലടക്കാനാകാതെ പറഞ്ഞൊപ്പിച്ചു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ബല്ലഭ്ഘട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണസംഭവം നടന്നത്. പെരുന്നാളിനായി ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങളുമായി ഓഖ്‌ലയില്‍ നിന്നു കയറിയ ഒരു സംഘം സീറ്റ് ചൊല്ലി തര്‍ക്കത്തിലായി. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹോദരങ്ങള്‍ വിസമ്മതിച്ചു. ഇതോടെ അഞ്ചംഗസംഘം 'ബീഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ച് ആക്രമണം തുടങ്ങി. ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാനും അനുവദിച്ചില്ല.
കുതറാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയുംചെയ്തു. ആഴ്ചകള്‍ക്കു മുന്‍പ് ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയ ജുനൈദ് ഉമ്മ സമ്മാനമായി നല്‍കിയ പണവുമായായിരുന്നു ഷോപ്പിങ്ങിനു പോയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  5 minutes ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  13 minutes ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  37 minutes ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  44 minutes ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  an hour ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  an hour ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  an hour ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  2 hours ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  2 hours ago