HOME
DETAILS

ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം; നൂറോളം വീടുകളില്‍ വെള്ളം കയറി

  
backup
June 28, 2017 | 6:33 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82

പളളുരുത്തി: കാലവര്‍ഷം കനത്തതോടെ ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ദമായി. കഴിഞ്ഞ മൂന്നു ദിവസമായി ചെറിയ തോതില്‍ കടല്‍ ക്ഷോഭം ഉണ്ടായെങ്കിലും ഇന്നലെ പകല്‍ വേലിയേറ്റ സമയത്താണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.  
ചെല്ലാനം ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, കമ്പിനിപ്പടി, ഗണപതി കാട് എന്നിവിടങ്ങളിലാണ് കടല്‍കയറ്റംരൂക്ഷമായി അനുഭവപ്പെട്ടത്. കടല്‍വെള്ളം ഇരച്ചു കയറിയതിതെുടര്‍ന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാളി പറമ്പില്‍  അഗസ്റ്റിന്റെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. ഇയാളുടെ വീടിന് ചരിവുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്. കാളിപ്പറമ്പില്‍ അഗസ്റ്റിന്റെ വീടു നിര്‍മാണത്തിനായി ശേഖരിച്ച ചരലും, മണലും കടലെടുത്തു. വീട്ടുപകരണങ്ങളും  പാത്രങ്ങളുമെല്ലാം കടല്‍വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.
കക്കൂസുകള്‍ പലതിലും വെള്ളം കയറി കടല്‍മണ്ണ് നിറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ കടല്‍ഭിത്തി ബലപ്പെടുത്തല്‍ നടത്താത്തതാണ് കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയാക്കിയിരിക്കുന്നത്. ഓരോ വീട്ടുകാരും താല്ക്കാലിക മണല്‍ വാട വീടിനു മുന്‍പില്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കടല്‍കയറ്റത്തില്‍ ഇവയെല്ലാം തകര്‍ന്നു.
കടല്‍ഭിത്തികള്‍ പല മേഖലയിലും താഴേക്ക് ഇരുന്നതിനാല്‍  കടല്‍ഭിത്തിയും കടന്ന് പലയിടത്തും കടല്‍ വെള്ളം  ഇരച്ചുകയറുകയാണ്. കടല്‍വെള്ളം വീടുകളിലേക്ക് കയറിയതോടെ ചെളിനിറഞ്ഞ് വീടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലായി.
അതേ സമയം കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് തീരദേശ ജനതയെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുവാന്‍ ഇതുവരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നാട്ടുകാര്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  2 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  2 days ago