HOME
DETAILS

ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം; നൂറോളം വീടുകളില്‍ വെള്ളം കയറി

  
backup
June 28, 2017 | 6:33 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82

പളളുരുത്തി: കാലവര്‍ഷം കനത്തതോടെ ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ദമായി. കഴിഞ്ഞ മൂന്നു ദിവസമായി ചെറിയ തോതില്‍ കടല്‍ ക്ഷോഭം ഉണ്ടായെങ്കിലും ഇന്നലെ പകല്‍ വേലിയേറ്റ സമയത്താണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.  
ചെല്ലാനം ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, കമ്പിനിപ്പടി, ഗണപതി കാട് എന്നിവിടങ്ങളിലാണ് കടല്‍കയറ്റംരൂക്ഷമായി അനുഭവപ്പെട്ടത്. കടല്‍വെള്ളം ഇരച്ചു കയറിയതിതെുടര്‍ന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാളി പറമ്പില്‍  അഗസ്റ്റിന്റെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. ഇയാളുടെ വീടിന് ചരിവുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്. കാളിപ്പറമ്പില്‍ അഗസ്റ്റിന്റെ വീടു നിര്‍മാണത്തിനായി ശേഖരിച്ച ചരലും, മണലും കടലെടുത്തു. വീട്ടുപകരണങ്ങളും  പാത്രങ്ങളുമെല്ലാം കടല്‍വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.
കക്കൂസുകള്‍ പലതിലും വെള്ളം കയറി കടല്‍മണ്ണ് നിറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ കടല്‍ഭിത്തി ബലപ്പെടുത്തല്‍ നടത്താത്തതാണ് കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയാക്കിയിരിക്കുന്നത്. ഓരോ വീട്ടുകാരും താല്ക്കാലിക മണല്‍ വാട വീടിനു മുന്‍പില്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കടല്‍കയറ്റത്തില്‍ ഇവയെല്ലാം തകര്‍ന്നു.
കടല്‍ഭിത്തികള്‍ പല മേഖലയിലും താഴേക്ക് ഇരുന്നതിനാല്‍  കടല്‍ഭിത്തിയും കടന്ന് പലയിടത്തും കടല്‍ വെള്ളം  ഇരച്ചുകയറുകയാണ്. കടല്‍വെള്ളം വീടുകളിലേക്ക് കയറിയതോടെ ചെളിനിറഞ്ഞ് വീടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലായി.
അതേ സമയം കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് തീരദേശ ജനതയെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുവാന്‍ ഇതുവരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നാട്ടുകാര്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  18 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  18 days ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  18 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  18 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  18 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  18 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  18 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  18 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  18 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  18 days ago