HOME
DETAILS

ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം; നൂറോളം വീടുകളില്‍ വെള്ളം കയറി

  
backup
June 28, 2017 | 6:33 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82

പളളുരുത്തി: കാലവര്‍ഷം കനത്തതോടെ ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ദമായി. കഴിഞ്ഞ മൂന്നു ദിവസമായി ചെറിയ തോതില്‍ കടല്‍ ക്ഷോഭം ഉണ്ടായെങ്കിലും ഇന്നലെ പകല്‍ വേലിയേറ്റ സമയത്താണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.  
ചെല്ലാനം ആലുങ്കല്‍ കടപ്പുറം, ബസ്സാര്‍, കമ്പിനിപ്പടി, ഗണപതി കാട് എന്നിവിടങ്ങളിലാണ് കടല്‍കയറ്റംരൂക്ഷമായി അനുഭവപ്പെട്ടത്. കടല്‍വെള്ളം ഇരച്ചു കയറിയതിതെുടര്‍ന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാളി പറമ്പില്‍  അഗസ്റ്റിന്റെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. ഇയാളുടെ വീടിന് ചരിവുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്. കാളിപ്പറമ്പില്‍ അഗസ്റ്റിന്റെ വീടു നിര്‍മാണത്തിനായി ശേഖരിച്ച ചരലും, മണലും കടലെടുത്തു. വീട്ടുപകരണങ്ങളും  പാത്രങ്ങളുമെല്ലാം കടല്‍വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.
കക്കൂസുകള്‍ പലതിലും വെള്ളം കയറി കടല്‍മണ്ണ് നിറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. പതിവില്‍ നിന്ന് വിപരീതമായി ഇത്തവണ കടല്‍ഭിത്തി ബലപ്പെടുത്തല്‍ നടത്താത്തതാണ് കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയാക്കിയിരിക്കുന്നത്. ഓരോ വീട്ടുകാരും താല്ക്കാലിക മണല്‍ വാട വീടിനു മുന്‍പില്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കടല്‍കയറ്റത്തില്‍ ഇവയെല്ലാം തകര്‍ന്നു.
കടല്‍ഭിത്തികള്‍ പല മേഖലയിലും താഴേക്ക് ഇരുന്നതിനാല്‍  കടല്‍ഭിത്തിയും കടന്ന് പലയിടത്തും കടല്‍ വെള്ളം  ഇരച്ചുകയറുകയാണ്. കടല്‍വെള്ളം വീടുകളിലേക്ക് കയറിയതോടെ ചെളിനിറഞ്ഞ് വീടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതത്തിലായി.
അതേ സമയം കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് തീരദേശ ജനതയെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുവാന്‍ ഇതുവരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നാട്ടുകാര്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  3 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  3 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  3 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  3 days ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  3 days ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  3 days ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  3 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  3 days ago