HOME
DETAILS

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍

  
backup
November 09, 2019 | 2:28 AM

maoist-790376-2

 

 


കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ ആയുധ സജ്ജരാണെന്നും ഒഡിഷയില്‍നിന്ന് കൊള്ളയിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
കേസ് ഡയറിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തിരച്ചില്‍ പതിവാണ്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ കൈവശം എ.കെ 47 തോക്കുകള്‍ ഉണ്ട്. സംഭവസ്ഥലത്തുനിന്ന് തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ നിരോധിത ഭീകര സംഘടനയാണെന്നും ഇതിനകം സി.ആര്‍.പി.എഫ് ഉള്‍പ്പെടെ അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി യു.എ.പി.എ ചുമത്തപ്പെട്ട് ട്രിച്ചി ജയിലില്‍ ആണ്. സുപ്രിംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജി ഭാഗം ആരോപിച്ചു. പൊലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  6 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  6 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  6 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  6 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  6 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  6 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  6 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  6 days ago