HOME
DETAILS

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍

  
Web Desk
November 09 2019 | 02:11 AM

maoist-790376-2

 

 


കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ ആയുധ സജ്ജരാണെന്നും ഒഡിഷയില്‍നിന്ന് കൊള്ളയിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
കേസ് ഡയറിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തിരച്ചില്‍ പതിവാണ്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ കൈവശം എ.കെ 47 തോക്കുകള്‍ ഉണ്ട്. സംഭവസ്ഥലത്തുനിന്ന് തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ നിരോധിത ഭീകര സംഘടനയാണെന്നും ഇതിനകം സി.ആര്‍.പി.എഫ് ഉള്‍പ്പെടെ അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി യു.എ.പി.എ ചുമത്തപ്പെട്ട് ട്രിച്ചി ജയിലില്‍ ആണ്. സുപ്രിംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജി ഭാഗം ആരോപിച്ചു. പൊലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  10 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  11 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  11 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago