HOME
DETAILS

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സര്‍ക്കാര്‍

  
backup
November 09 2019 | 02:11 AM

maoist-790376-2

 

 


കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ ആയുധ സജ്ജരാണെന്നും ഒഡിഷയില്‍നിന്ന് കൊള്ളയിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
കേസ് ഡയറിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തിരച്ചില്‍ പതിവാണ്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ കൈവശം എ.കെ 47 തോക്കുകള്‍ ഉണ്ട്. സംഭവസ്ഥലത്തുനിന്ന് തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാവോയിസ്റ്റുകള്‍ നിരോധിത ഭീകര സംഘടനയാണെന്നും ഇതിനകം സി.ആര്‍.പി.എഫ് ഉള്‍പ്പെടെ അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി യു.എ.പി.എ ചുമത്തപ്പെട്ട് ട്രിച്ചി ജയിലില്‍ ആണ്. സുപ്രിംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജി ഭാഗം ആരോപിച്ചു. പൊലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-റോഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം

National
  •  21 days ago
No Image

നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ

uae
  •  21 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്

Kerala
  •  21 days ago
No Image

ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു

Business
  •  21 days ago
No Image

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  21 days ago
No Image

9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും

uae
  •  21 days ago
No Image

ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  21 days ago
No Image

പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍

Kerala
  •  21 days ago
No Image

സിബിഐ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു

National
  •  21 days ago

No Image

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

Kerala
  •  21 days ago
No Image

'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി

uae
  •  21 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala
  •  21 days ago
No Image

ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയം

National
  •  21 days ago