HOME
DETAILS

തൃപ്തി ദേശായി ശബരിമലയിലെത്തും, സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും, അതൃപ്തി അറിയിച്ചിട്ടും പിന്‍വാങ്ങാതെ യുവതികള്‍: തടയാന്‍ സംഘ് പരിവാര്‍, സംഘര്‍ഷ ഭരിതമായേക്കും ഈ മണ്ഡല കാലം

  
Web Desk
November 16 2019 | 05:11 AM

trupti-desai-at-sabarimala-16-11-2019

ന്യൂഡല്‍ഹി: തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനെത്തുന്നു. സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടും തൃപ്തിയുടെ വരവ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ തന്നെയാണെന്നാണ് സംഘ്പരിവാര്‍ സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു തൃപ്തിയെയും ശബരിമലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നുതന്നെയാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 20ന് ശേഷം ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും ഇല്ലെങ്കിലും ശബരിമല യാത്ര നടത്തുമെന്നും അവര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അതേ സമയം ശബരിമല ദര്‍ശനം നടത്തേണ്ട യുവതികള്‍ കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തൃപ്തി ദേശായി കോടതി ഉത്തരവുമായി വരാന്‍ തന്നെയാണ് ഒരുങ്ങുന്നതെന്നാണ് അറിവ്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
നവംബര്‍ 20ന് ശേഷം ശബരിമലയിലെത്തും. സുരക്ഷയൊരുക്കാന്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെടും. സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു. അതേ സമയം സുപ്രിം കോടതി ഉത്തരവുമായി യുവതികള്‍ വരട്ടേ എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നാണ് നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.



പുനപരിശോധന ഹരജികള്‍ ഏഴംഗ വിശാലബഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ നിലവിലെ വിധി തുടരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയെങ്കില്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള മറ്റൊരു മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പാകുകയാണ്.
മുന്‍ വര്‍ഷത്തെപ്പോലെ ഈ മണ്ഡലകാലത്തും യുവതീപ്രവേശനം അനുവദിച്ചാല്‍ തടയുമെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ രാഷ്ട്രീയമായും പ്രതിരോധത്തിലാകുകയാണ്. പ്രവേശനത്തിനായി 36 യുവതികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകളും സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തവണയും ശബരിമലയില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനായജ്ഞം നടത്താനും ഒരു കാരണവശാലും യുവതികളെ സന്നിധാനത്തേക്ക് കയറ്റിവിടാതിരിക്കാനുമാണ് അയ്യപ്പധര്‍മസേനയുടെ പദ്ധതികള്‍. തങ്ങളെ മറികടന്ന് കയറാന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും ഷെല്ലി പുരോഹിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷ നല്‍കി യുവതികളെ പ്രവേശിപ്പിക്കുന്നത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നത് പരിഗണിക്കുമ്പോഴും കോടതിവിധി നടപ്പാക്കണമെന്ന ഭരണഘടനാപരമായ ഉത്തരവദിത്തം സര്‍ക്കാരിന് നിറവേറ്റേണ്ടതുണ്ട്.
വീണ്ടുമൊരു സംഘര്‍ഷം രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കുമെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിധരിക്കപ്പെട്ടെന്ന് പറഞ്ഞപ്പോഴും യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ തിടുക്കത്തിനെതിരേ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  3 minutes ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  8 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  8 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  8 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  8 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  9 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  9 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  9 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  10 hours ago