HOME
DETAILS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി

  
backup
November 21, 2019 | 5:03 PM

370-article-issue-supreme-court-comment

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ചും കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി.

കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കേണ്ടി വരുമെന്ന് ജമ്മു- കശ്മിര്‍ ഭരണകൂടത്തോട് സുപ്രിം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍. വെങ്കട രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം അറിയിച്ചത്. ഒരു നിഗമനത്തിലെത്താന്‍ നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം സഹായകമാകുന്നില്ല.

കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ കോടതിക്കുമുന്‍പാകെ നല്‍കരുതെന്നും കോടതി പറഞ്ഞു. മുഖം മൂടി ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ഹോങ്കോങ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാര്‍ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഹോങ്കോങ്ങിലെ സ്ഥിതി കശ്മിരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നെന്നും ദിവസേന പ്രതിഷേധമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞപ്പോഴായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഹോങ്കോങ് അഭിമുഖീകരിച്ചോ എന്ന് കോടതി ചോദിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ജമ്മു- കശ്മിരില്‍ എല്ലായിടത്തുമാണ് ഏര്‍പ്പെടുത്തിയതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടിയപ്പോള്‍, ജനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അധികാരങ്ങളും ഉറപ്പാക്കാന്‍ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. കശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ടും കശ്മരിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് അഞ്ചുവരെ 917 സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചുപൂട്ടിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലും വാദം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  2 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  2 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  2 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  2 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  2 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  2 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  2 days ago