HOME
DETAILS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി

  
backup
November 21, 2019 | 5:03 PM

370-article-issue-supreme-court-comment

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ചും കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി.

കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കേണ്ടി വരുമെന്ന് ജമ്മു- കശ്മിര്‍ ഭരണകൂടത്തോട് സുപ്രിം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍. വെങ്കട രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം അറിയിച്ചത്. ഒരു നിഗമനത്തിലെത്താന്‍ നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം സഹായകമാകുന്നില്ല.

കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ കോടതിക്കുമുന്‍പാകെ നല്‍കരുതെന്നും കോടതി പറഞ്ഞു. മുഖം മൂടി ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ഹോങ്കോങ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാര്‍ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഹോങ്കോങ്ങിലെ സ്ഥിതി കശ്മിരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നെന്നും ദിവസേന പ്രതിഷേധമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞപ്പോഴായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഹോങ്കോങ് അഭിമുഖീകരിച്ചോ എന്ന് കോടതി ചോദിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ജമ്മു- കശ്മിരില്‍ എല്ലായിടത്തുമാണ് ഏര്‍പ്പെടുത്തിയതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടിയപ്പോള്‍, ജനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അധികാരങ്ങളും ഉറപ്പാക്കാന്‍ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. കശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ടും കശ്മരിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് അഞ്ചുവരെ 917 സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചുപൂട്ടിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലും വാദം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  3 days ago
No Image

കടയുടമയോട് സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, പക തീർക്കാൻ കടയ്ക്ക് തീയിട്ടു; വീഡിയോ വൈറൽ

National
  •  3 days ago
No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  3 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  3 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  3 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  3 days ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  3 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  3 days ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  3 days ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  4 days ago