HOME
DETAILS

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി

  
backup
November 21, 2019 | 5:03 PM

370-article-issue-supreme-court-comment

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ചും കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി.

കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കേണ്ടി വരുമെന്ന് ജമ്മു- കശ്മിര്‍ ഭരണകൂടത്തോട് സുപ്രിം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍. വെങ്കട രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം അറിയിച്ചത്. ഒരു നിഗമനത്തിലെത്താന്‍ നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം സഹായകമാകുന്നില്ല.

കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ കോടതിക്കുമുന്‍പാകെ നല്‍കരുതെന്നും കോടതി പറഞ്ഞു. മുഖം മൂടി ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ഹോങ്കോങ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാര്‍ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഹോങ്കോങ്ങിലെ സ്ഥിതി കശ്മിരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നെന്നും ദിവസേന പ്രതിഷേധമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞപ്പോഴായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഹോങ്കോങ് അഭിമുഖീകരിച്ചോ എന്ന് കോടതി ചോദിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ജമ്മു- കശ്മിരില്‍ എല്ലായിടത്തുമാണ് ഏര്‍പ്പെടുത്തിയതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടിയപ്പോള്‍, ജനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അധികാരങ്ങളും ഉറപ്പാക്കാന്‍ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. കശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ടും കശ്മരിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് അഞ്ചുവരെ 917 സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചുപൂട്ടിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലും വാദം തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  9 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  9 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  9 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  9 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  9 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  9 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  9 days ago
No Image

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട: പിണറായി വിജയൻ

latest
  •  9 days ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  9 days ago