HOME
DETAILS

ബുര്‍ഖ വിരുദ്ധ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

  
backup
November 30, 2019 | 7:01 AM

borisjhonson-795903-2
 
 
 
 
 
 
 
 
 
 
 
 
ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും ബുര്‍ഖയണിഞ്ഞവരെ കണ്ടാല്‍ ബാങ്ക് കവര്‍ച്ചക്കാരെ പോലെ തോന്നുമെന്നുമായിരുന്നു ജോണ്‍സന്‍ എഴുതിയത്
 
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇടവച്ച ഇസ്‌ലാംപേടി (ഇസ്‌ലാമോഫോബിയ) പരാമര്‍ശങ്ങളില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2018ല്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ പംക്തിയിലൂടെയായിരുന്നു ജോണ്‍സന്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനെ കടുത്ത ഭാഷയില്‍ പരിഹസിച്ചത്. ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും മുഖം പൂര്‍ണമായി മറയ്ക്കുന്ന മുസ്‌ലിം സ്ത്രീകളെ തപാല്‍പെട്ടികള്‍ പോലെയോ ബാങ്ക് കവര്‍ച്ചക്കാരെ പോലെയോ ആണ് തോന്നിക്കുക എന്നുമാണ് ജോണ്‍സന്‍ എഴുതിയിരുന്നത്. ആ പംക്തി എഴുതി ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ ഇസ്‌ലാംപേടി സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചതായി വര്‍ഗീയ ആക്രമണ നിരീക്ഷണ സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. 
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലണ്ടനിലെ റേഡിയോ പരിപാടി അവതാരകന്‍ അന്ന് പറഞ്ഞതില്‍ ക്ഷമ ചോദിക്കാന്‍ തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ജോണ്‍സന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നത്. 
ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശനം നേരിട്ടുവരികയാണ്. അടുത്തിടെ പാര്‍ട്ടി സ്ഥാനാര്‍ഥി കാള്‍ മക്കാര്‍ട്ടന്‍ തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സന്റെ ഒരു പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിം ബാലലൈംഗികതയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് റോബിന്‍സനെ ജയിലിലടച്ചതെന്നായിരുന്നു അത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ചു അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  a day ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  a day ago
No Image

ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്

Kerala
  •  a day ago
No Image

ദോഹ എയർ പോർട്ടിൽനിന്ന് റിയാദ് എയർ പോർട്ടിലേക്ക് ബുള്ളറ്റ് ട്രെയിൻ: ഖത്തറും സഊദി അറേബ്യയും ധാരണയിലൊപ്പിട്ടു

Saudi-arabia
  •  a day ago
No Image

കേരള തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്; കാസർകോട് മുതൽ തൃശൂർ വരെ വ്യാഴാഴ്ച പൊതു അവധി

Kerala
  •  a day ago
No Image

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് ഹർജികൾ വീണ്ടും പരിഗണിക്കും; ലോക്സഭയിൽ രാജ്യവ്യാപക ചർച്ചയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago