HOME
DETAILS

ബുര്‍ഖ വിരുദ്ധ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

  
backup
November 30, 2019 | 7:01 AM

borisjhonson-795903-2
 
 
 
 
 
 
 
 
 
 
 
 
ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും ബുര്‍ഖയണിഞ്ഞവരെ കണ്ടാല്‍ ബാങ്ക് കവര്‍ച്ചക്കാരെ പോലെ തോന്നുമെന്നുമായിരുന്നു ജോണ്‍സന്‍ എഴുതിയത്
 
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇടവച്ച ഇസ്‌ലാംപേടി (ഇസ്‌ലാമോഫോബിയ) പരാമര്‍ശങ്ങളില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2018ല്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ പംക്തിയിലൂടെയായിരുന്നു ജോണ്‍സന്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനെ കടുത്ത ഭാഷയില്‍ പരിഹസിച്ചത്. ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും മുഖം പൂര്‍ണമായി മറയ്ക്കുന്ന മുസ്‌ലിം സ്ത്രീകളെ തപാല്‍പെട്ടികള്‍ പോലെയോ ബാങ്ക് കവര്‍ച്ചക്കാരെ പോലെയോ ആണ് തോന്നിക്കുക എന്നുമാണ് ജോണ്‍സന്‍ എഴുതിയിരുന്നത്. ആ പംക്തി എഴുതി ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ ഇസ്‌ലാംപേടി സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചതായി വര്‍ഗീയ ആക്രമണ നിരീക്ഷണ സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. 
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലണ്ടനിലെ റേഡിയോ പരിപാടി അവതാരകന്‍ അന്ന് പറഞ്ഞതില്‍ ക്ഷമ ചോദിക്കാന്‍ തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ജോണ്‍സന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നത്. 
ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശനം നേരിട്ടുവരികയാണ്. അടുത്തിടെ പാര്‍ട്ടി സ്ഥാനാര്‍ഥി കാള്‍ മക്കാര്‍ട്ടന്‍ തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സന്റെ ഒരു പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിം ബാലലൈംഗികതയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് റോബിന്‍സനെ ജയിലിലടച്ചതെന്നായിരുന്നു അത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

Cricket
  •  8 minutes ago
No Image

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

oman
  •  30 minutes ago
No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  an hour ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  an hour ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  an hour ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  an hour ago
No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  2 hours ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  2 hours ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  2 hours ago