HOME
DETAILS

ബുര്‍ഖ വിരുദ്ധ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

  
backup
November 30, 2019 | 7:01 AM

borisjhonson-795903-2
 
 
 
 
 
 
 
 
 
 
 
 
ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും ബുര്‍ഖയണിഞ്ഞവരെ കണ്ടാല്‍ ബാങ്ക് കവര്‍ച്ചക്കാരെ പോലെ തോന്നുമെന്നുമായിരുന്നു ജോണ്‍സന്‍ എഴുതിയത്
 
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇടവച്ച ഇസ്‌ലാംപേടി (ഇസ്‌ലാമോഫോബിയ) പരാമര്‍ശങ്ങളില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2018ല്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ പംക്തിയിലൂടെയായിരുന്നു ജോണ്‍സന്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനെ കടുത്ത ഭാഷയില്‍ പരിഹസിച്ചത്. ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും മുഖം പൂര്‍ണമായി മറയ്ക്കുന്ന മുസ്‌ലിം സ്ത്രീകളെ തപാല്‍പെട്ടികള്‍ പോലെയോ ബാങ്ക് കവര്‍ച്ചക്കാരെ പോലെയോ ആണ് തോന്നിക്കുക എന്നുമാണ് ജോണ്‍സന്‍ എഴുതിയിരുന്നത്. ആ പംക്തി എഴുതി ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ ഇസ്‌ലാംപേടി സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചതായി വര്‍ഗീയ ആക്രമണ നിരീക്ഷണ സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. 
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലണ്ടനിലെ റേഡിയോ പരിപാടി അവതാരകന്‍ അന്ന് പറഞ്ഞതില്‍ ക്ഷമ ചോദിക്കാന്‍ തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ജോണ്‍സന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നത്. 
ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശനം നേരിട്ടുവരികയാണ്. അടുത്തിടെ പാര്‍ട്ടി സ്ഥാനാര്‍ഥി കാള്‍ മക്കാര്‍ട്ടന്‍ തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സന്റെ ഒരു പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിം ബാലലൈംഗികതയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് റോബിന്‍സനെ ജയിലിലടച്ചതെന്നായിരുന്നു അത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  2 days ago