HOME
DETAILS

ബുര്‍ഖ വിരുദ്ധ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

  
backup
November 30, 2019 | 7:01 AM

borisjhonson-795903-2
 
 
 
 
 
 
 
 
 
 
 
 
ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും ബുര്‍ഖയണിഞ്ഞവരെ കണ്ടാല്‍ ബാങ്ക് കവര്‍ച്ചക്കാരെ പോലെ തോന്നുമെന്നുമായിരുന്നു ജോണ്‍സന്‍ എഴുതിയത്
 
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇടവച്ച ഇസ്‌ലാംപേടി (ഇസ്‌ലാമോഫോബിയ) പരാമര്‍ശങ്ങളില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2018ല്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ പംക്തിയിലൂടെയായിരുന്നു ജോണ്‍സന്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനെ കടുത്ത ഭാഷയില്‍ പരിഹസിച്ചത്. ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും മുഖം പൂര്‍ണമായി മറയ്ക്കുന്ന മുസ്‌ലിം സ്ത്രീകളെ തപാല്‍പെട്ടികള്‍ പോലെയോ ബാങ്ക് കവര്‍ച്ചക്കാരെ പോലെയോ ആണ് തോന്നിക്കുക എന്നുമാണ് ജോണ്‍സന്‍ എഴുതിയിരുന്നത്. ആ പംക്തി എഴുതി ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ ഇസ്‌ലാംപേടി സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചതായി വര്‍ഗീയ ആക്രമണ നിരീക്ഷണ സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. 
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലണ്ടനിലെ റേഡിയോ പരിപാടി അവതാരകന്‍ അന്ന് പറഞ്ഞതില്‍ ക്ഷമ ചോദിക്കാന്‍ തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ജോണ്‍സന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നത്. 
ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശനം നേരിട്ടുവരികയാണ്. അടുത്തിടെ പാര്‍ട്ടി സ്ഥാനാര്‍ഥി കാള്‍ മക്കാര്‍ട്ടന്‍ തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സന്റെ ഒരു പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിം ബാലലൈംഗികതയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് റോബിന്‍സനെ ജയിലിലടച്ചതെന്നായിരുന്നു അത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം? സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  14 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  14 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  14 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  14 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  14 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  14 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  14 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  14 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  14 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  14 days ago