HOME
DETAILS

ഭിന്നിപ്പിക്കരുത്, ഒരുമയാണ് വേണ്ടത്

  
backup
December 13, 2019 | 1:03 AM

todays-article-pinangode-aboobakkar-13-12-2019


ആര്‍.എസ്.എസ് പകയുടെ പ്രത്യയശാസ്ത്രമാണ്. തീവ്ര വലതുപക്ഷ വിചാരധാരയിലേക്ക് ദുര്‍ബല ഹിന്ദുത്വരെ അതു പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മത ദുര്‍വ്യാഖ്യാനത്തിന്റെ മറവില്‍ വൈകാരിക വ്യതിയാനം പിടികൂടിയ ഒരുതരം ഭ്രാന്തമായ വൈരാഗ്യമാണ് ആര്‍.എസ്.എസിന്റെ മൂലധനം. ദേശീയ പൗരത്വ പട്ടികയില്‍നിന്ന് മുസ്‌ലിങ്ങളെ മാത്രം വേര്‍തിരിച്ചു കാണുന്ന അമിത്ഷായുടെ മനോവ്യവഹാരം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം സമ്മാനിച്ച വിരോധം മാത്രമാണ്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് എല്ലാം പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്തപ്പോള്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് മാത്രം നല്‍കില്ലെന്ന് വ്യവസ്ഥ ചെയ്യാന്‍ 100 ഡിഗ്രി വര്‍ഗീയതയുടെ പിന്‍ബലം വേണം.
കേരളത്തിലെ മുന്‍.ഡി.ജി.പി. സെന്‍കുമാര്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം സമ്മാനിച്ച വര്‍ഗീയ വിഷബാധയേറ്റ വ്യക്തികൂടിയാണ്. അറബി ഭാഷക്ക് എതിരായി പോലും അദ്ദേഹം സംസാരിച്ചുകഴിഞ്ഞു. 450 മില്യണിലധികം വരുന്ന ജനതയുടെ ഭാഷ, മഹാവിജ്ഞാനീയങ്ങള്‍ സ്വാംശീകരിച്ച സമ്പന്ന ഭാഷ, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഭാഷ, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ലോക ഭാഷകള്‍ നിരവധി പദങ്ങള്‍ അറബിയില്‍നിന്ന് കടം കൊണ്ട ഭാഷ, നിരവധി രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ഭാഷയെ, മുസ്‌ലിം ജനവിഭാഗമാണ് ഭൂരിപക്ഷം ആ ഭാഷ ഉപയോഗിക്കുന്നത് എന്നതുകൊണ്ടും വേദഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ അറബി ഭാഷയില്‍ ആയതുകൊണ്ടും സെന്‍കുമാര്‍ എന്ന കേരളീയന്‍ ശത്രുതാപരമായ സമീപനമാണ് അറബി ഭാഷയോട് കാണിച്ചത്. ക്ഷേത്രങ്ങളില്‍ ജോലി കിട്ടാനും ഇനി അറബിഭാഷ പഠിക്കേണ്ടിവരും എന്ന വര്‍ഗീയ വിഷം പുരട്ടിയ സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍.എസ്.എസ് വളര്‍ത്തിക്കൊണ്ടുവന്ന വൈരാഗ്യത്തിന്റെ വസ്തുനിഷ്ഠ ഉദാഹരണമാണ്.
അരക്കോടിയോളം വരുന്ന ഇന്ത്യക്കാര്‍ ഉപജീവനം തേടി ജോലിയിലും വ്യവസായത്തിലും വ്യാപാരത്തിലും ഏര്‍പ്പെടുന്നത് മധ്യപൗരസ്ത്യ നാടുകളിലാണ്. വിശേഷിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍. ലോകപ്രശസ്ത എണ്ണശുദ്ധീകരണ ശാലയായ സഊദിയുടെ അരാംകോയുമായി ഈയിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടമ്പടിയില്‍ ഒപ്പുവച്ചത്. കര്‍ണാടക സംസ്ഥാനത്ത് ഒരു എണ്ണ ശുചീകരണ ശാല സ്ഥാപിക്കുകയാണ്. ഇന്ത്യക്ക് ആവശ്യമായ എണ്ണ ധമനികള്‍ അറബ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നാണ് ഒഴുകുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയും, മൂലധന നിക്ഷേപകരും അറബ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ തന്നെ. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടുങ്ങിപ്പോയ ഇതരസംസ്ഥാനക്കാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങി ജീവന്‍ നഷ്ടപ്പെട്ട ഒരു രക്തസാക്ഷി മുസ്‌ലിം പേര് വഹിക്കുന്നതുകൊണ്ട് മാത്രം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കമന്റ് വര്‍ഗീയ വിഷബാധയുടെ കാഠിന്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പേരും ഭാഷയും ഉന്മൂലന സിദ്ധാന്തത്തിന്റെ ഉപകരണമാക്കുകയാണ് വര്‍ഗീയ-ഉഗ്ര വാദികള്‍.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണെന്ന് ഹേമന്ത് കര്‍ക്കറെ (അന്വേഷണ ഉദ്യോഗസ്ഥന്‍) കണ്ടെത്തിയ പ്രജ്ഞാസിങ് ടാക്കൂര്‍ ഭാരതത്തിന്റെ ജനാധിപത്യ ശ്രീകോവിലില്‍ കയറിനിന്നു നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പ്രസംഗിച്ചത് നിര്‍ബന്ധിതാവസ്ഥയില്‍ തിരുത്തിയെങ്കിലും ഇത്തരക്കാരുടെ മനസ്സിന്റെ അകത്തളം എത്രമാത്രം കറുത്തുപോയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഗാന്ധി വധഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ് ഭരണകൂടം. തീവ്രവലതുപക്ഷ ഉഗ്രവാദികളുടെ കൈകളിലാണ് നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഭരണചക്രം.
അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ സല്‍പേരും യശസ്സും ആര്‍.എസ്.എസ് ഭരണകൂടം അടിക്കടി തകര്‍ക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദലിത് പിന്നോക്ക വിഭാഗങ്ങളും ഭീതിയുടെ നിഴലില്‍ കഴിയുന്നു. അവരുടെ പൗരത്വം പോലും സംശയത്തിന്റെ നിഴലിലാണ്. കോടതികള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഫുള്‍ ഭരണഘടനാ ബെഞ്ച് വിധി വിചിത്ര വിധിയാണെന്ന് പറയേണ്ടിവന്നത് ജുഡീഷ്യറിയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായതുകൊണ്ടാണ്. വിശ്വാസം തെളിവ് മെറ്റീരിയല്‍സായി സ്വീകരിക്കുന്ന അവിശ്വസനീയതയും കോടതിവിധിയില്‍ പ്രകടമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  24 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  24 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  24 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  24 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  24 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  24 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  24 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  24 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  24 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  24 days ago