HOME
DETAILS

ദേശീയ-സംസ്ഥാന പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാവുന്നു

  
backup
December 19, 2018 | 7:44 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

പത്തിരിപ്പാല: സംസ്ഥാന-ദേശീയ പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുമ്പോഴും നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. പാലക്കാട്-കുളപ്പുള്ളി ദേശീയപാത, പാലക്കാട്-കോഴിക്കോട് ദേശീയപാത, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി, പാലക്കാട്-പെരുങ്ങോട്ടുകുറിശ്ശി തുടങ്ങി സംസ്ഥാനപാതകളിലെല്ലാം കാലങ്ങളായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. റോഡിനിരുവശവും ചാക്കുകളിലും, കവറുകളിലും, കൊണ്ടുവന്ന് തള്ളുന്ന മാലിന്യകൂമ്പാരങ്ങള്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും അപകടകരമാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയില്‍ കല്ലേക്കാട്, പറളി, മങ്കര, മാങ്കുറുശ്ശി, കണ്ണമ്പരിയാരം, എന്നിവടങ്ങളിലും, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി പാതയില്‍ മുണ്ടൂര്‍, ഏഴക്കാട്, കോങ്ങാട്, എന്നിവടങ്ങളിലും പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്, കല്ലടിക്കോട്, പന്നിയംപാടം, മുള്ളത്തുപാറ എന്നിവടങ്ങളിലൊക്കെ സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്. ഇതിനു പുറമെ കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന കല്‍മണ്ഡപം-ശേഖരീപുരം ബൈപ്പാസും, കുളപ്പുള്ളി സംസ്ഥാനപാത തുടങ്ങുന്ന മേപ്പറമ്പ് ബൈപ്പാസും പൂര്‍ണമായും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുറന്തളുന്ന മാലിന്യങ്ങളും ഹോട്ടലുകളില്‍നിന്നും, ഇറച്ചിക്കടകളില്‍നിന്നും പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും, മാംസാവശിഷ്ടങ്ങളുമാണ് ചാക്കില്‍ കെട്ടികൊണ്ടുവന്ന് തള്ളുന്നത്. ഇരുട്ടിന്റെ മറവില്‍ കാറുകളിലും പെട്ടിഓട്ടോകളിലുമൊക്കെ കൊണ്ടുവന്ന് തള്ളുന്നത് ചാക്കുകളിലാണെങ്കില്‍, പ്രഭാതസവാരിക്കു വരുന്നവര്‍ കവറുകളില്‍ കൊണ്ടുവന്നും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കണ്ണമ്പരിയാരം, മങ്കര, പറളി, ഭാഗങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുണ്ടെങ്കിലും ഇതിനൊക്കെ പുല്ലുവില നല്‍കിയാണ് മാലിന്യം തള്ളുന്നത്.
പഞ്ചായത്ത്തലത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളോ മാലിന്യനിര്‍മാര്‍ജന സംവിധാനമോ ഇല്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നത്. വഴിയരികുകള്‍ മാലിന്യകൂമ്പാരങ്ങളായി മാറിയതിനെത്തുടര്‍ന്ന് തെരുവുനായകളും, കാക്കകളും, പശുക്കളുമൊക്കെ എത്തുന്നതും അപകടഭീഷിയുയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  7 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  7 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  7 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  7 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  7 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  7 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  7 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  7 days ago