HOME
DETAILS

ദേശീയ-സംസ്ഥാന പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാവുന്നു

  
backup
December 19, 2018 | 7:44 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

പത്തിരിപ്പാല: സംസ്ഥാന-ദേശീയ പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുമ്പോഴും നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. പാലക്കാട്-കുളപ്പുള്ളി ദേശീയപാത, പാലക്കാട്-കോഴിക്കോട് ദേശീയപാത, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി, പാലക്കാട്-പെരുങ്ങോട്ടുകുറിശ്ശി തുടങ്ങി സംസ്ഥാനപാതകളിലെല്ലാം കാലങ്ങളായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. റോഡിനിരുവശവും ചാക്കുകളിലും, കവറുകളിലും, കൊണ്ടുവന്ന് തള്ളുന്ന മാലിന്യകൂമ്പാരങ്ങള്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും അപകടകരമാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയില്‍ കല്ലേക്കാട്, പറളി, മങ്കര, മാങ്കുറുശ്ശി, കണ്ണമ്പരിയാരം, എന്നിവടങ്ങളിലും, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി പാതയില്‍ മുണ്ടൂര്‍, ഏഴക്കാട്, കോങ്ങാട്, എന്നിവടങ്ങളിലും പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്, കല്ലടിക്കോട്, പന്നിയംപാടം, മുള്ളത്തുപാറ എന്നിവടങ്ങളിലൊക്കെ സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്. ഇതിനു പുറമെ കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന കല്‍മണ്ഡപം-ശേഖരീപുരം ബൈപ്പാസും, കുളപ്പുള്ളി സംസ്ഥാനപാത തുടങ്ങുന്ന മേപ്പറമ്പ് ബൈപ്പാസും പൂര്‍ണമായും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുറന്തളുന്ന മാലിന്യങ്ങളും ഹോട്ടലുകളില്‍നിന്നും, ഇറച്ചിക്കടകളില്‍നിന്നും പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും, മാംസാവശിഷ്ടങ്ങളുമാണ് ചാക്കില്‍ കെട്ടികൊണ്ടുവന്ന് തള്ളുന്നത്. ഇരുട്ടിന്റെ മറവില്‍ കാറുകളിലും പെട്ടിഓട്ടോകളിലുമൊക്കെ കൊണ്ടുവന്ന് തള്ളുന്നത് ചാക്കുകളിലാണെങ്കില്‍, പ്രഭാതസവാരിക്കു വരുന്നവര്‍ കവറുകളില്‍ കൊണ്ടുവന്നും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കണ്ണമ്പരിയാരം, മങ്കര, പറളി, ഭാഗങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുണ്ടെങ്കിലും ഇതിനൊക്കെ പുല്ലുവില നല്‍കിയാണ് മാലിന്യം തള്ളുന്നത്.
പഞ്ചായത്ത്തലത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളോ മാലിന്യനിര്‍മാര്‍ജന സംവിധാനമോ ഇല്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നത്. വഴിയരികുകള്‍ മാലിന്യകൂമ്പാരങ്ങളായി മാറിയതിനെത്തുടര്‍ന്ന് തെരുവുനായകളും, കാക്കകളും, പശുക്കളുമൊക്കെ എത്തുന്നതും അപകടഭീഷിയുയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  8 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  8 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  8 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  8 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  8 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  8 days ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  8 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  8 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  8 days ago