HOME
DETAILS

ദേശീയ-സംസ്ഥാന പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാവുന്നു

  
backup
December 19, 2018 | 7:44 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

പത്തിരിപ്പാല: സംസ്ഥാന-ദേശീയ പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുമ്പോഴും നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. പാലക്കാട്-കുളപ്പുള്ളി ദേശീയപാത, പാലക്കാട്-കോഴിക്കോട് ദേശീയപാത, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി, പാലക്കാട്-പെരുങ്ങോട്ടുകുറിശ്ശി തുടങ്ങി സംസ്ഥാനപാതകളിലെല്ലാം കാലങ്ങളായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. റോഡിനിരുവശവും ചാക്കുകളിലും, കവറുകളിലും, കൊണ്ടുവന്ന് തള്ളുന്ന മാലിന്യകൂമ്പാരങ്ങള്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും അപകടകരമാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയില്‍ കല്ലേക്കാട്, പറളി, മങ്കര, മാങ്കുറുശ്ശി, കണ്ണമ്പരിയാരം, എന്നിവടങ്ങളിലും, മുണ്ടൂര്‍-ചെറുപ്പുളശ്ശേരി പാതയില്‍ മുണ്ടൂര്‍, ഏഴക്കാട്, കോങ്ങാട്, എന്നിവടങ്ങളിലും പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്, കല്ലടിക്കോട്, പന്നിയംപാടം, മുള്ളത്തുപാറ എന്നിവടങ്ങളിലൊക്കെ സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്. ഇതിനു പുറമെ കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന കല്‍മണ്ഡപം-ശേഖരീപുരം ബൈപ്പാസും, കുളപ്പുള്ളി സംസ്ഥാനപാത തുടങ്ങുന്ന മേപ്പറമ്പ് ബൈപ്പാസും പൂര്‍ണമായും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുറന്തളുന്ന മാലിന്യങ്ങളും ഹോട്ടലുകളില്‍നിന്നും, ഇറച്ചിക്കടകളില്‍നിന്നും പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും, മാംസാവശിഷ്ടങ്ങളുമാണ് ചാക്കില്‍ കെട്ടികൊണ്ടുവന്ന് തള്ളുന്നത്. ഇരുട്ടിന്റെ മറവില്‍ കാറുകളിലും പെട്ടിഓട്ടോകളിലുമൊക്കെ കൊണ്ടുവന്ന് തള്ളുന്നത് ചാക്കുകളിലാണെങ്കില്‍, പ്രഭാതസവാരിക്കു വരുന്നവര്‍ കവറുകളില്‍ കൊണ്ടുവന്നും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കണ്ണമ്പരിയാരം, മങ്കര, പറളി, ഭാഗങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുണ്ടെങ്കിലും ഇതിനൊക്കെ പുല്ലുവില നല്‍കിയാണ് മാലിന്യം തള്ളുന്നത്.
പഞ്ചായത്ത്തലത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളോ മാലിന്യനിര്‍മാര്‍ജന സംവിധാനമോ ഇല്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നത്. വഴിയരികുകള്‍ മാലിന്യകൂമ്പാരങ്ങളായി മാറിയതിനെത്തുടര്‍ന്ന് തെരുവുനായകളും, കാക്കകളും, പശുക്കളുമൊക്കെ എത്തുന്നതും അപകടഭീഷിയുയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  8 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  8 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  8 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  8 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  8 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  8 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  8 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  8 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  8 days ago