HOME
DETAILS

വാടകവീട്ടില്‍ ദുരിത ജീവിതം

  
backup
August 09, 2016 | 9:01 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍തലശ്ശേരി: പ്രായമായ തന്റെ മകള്‍ക്കൊപ്പം കഴിയുമ്പോള്‍ കുഞ്ഞമ്മയുടെ മനസില്‍ നിന്ന് ആധിയൊഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്തപ്പോള്‍ എങ്ങിനെ മകള്‍ക്കൊപ്പം സമാധാനമായി ഉറങ്ങാനാകുമെന്നാണ് കുഞ്ഞമ്മയുടെ ചോദ്യം. 15 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്തെ കട വരാന്തകളിലായിരുന്നു വര്‍ഷങ്ങളോളം കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയും അന്തിയുറക്കം. വിവാഹപ്രായമെത്തിയ മകളുടെ സുരക്ഷയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കുഞ്ഞമ്മയ്ക്കു വാടക വീട്ടിലേക്കു മാറേണ്ടി വന്നു. വിവിധ ജോലിചെയ്തു മിച്ചം കിട്ടിയ തുക ഉപയോഗിച്ചാണു വാടക താമസം തുടങ്ങിയത്. 10 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍ക്കുന്ന ഇവര്‍ക്ക് ഇന്ന് ഇതില്‍ നിന്ന് അഷ്ടിക്കു പോലും വക കണ്ടെത്താനാവുന്നില്ല. 1000 രൂപ മാസ വാടകയില്‍ വടക്കുമ്പാട് മണോളി ദിനേശ് ബീഡി ക്കമ്പനിക്ക് സമീപമാണ് കുഞ്ഞമ്മയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, ഏതു സമയവും വാടക വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കുഞ്ഞമ്മയുടെ കുടുംബം.
മകള്‍ സുമിത്ര പ്ലസ് ടു പാസ്സായെങ്കിലും പണമില്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ സുധീഷിനു സ്‌കോളര്‍ഷിപ്പു ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു മാസമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുകയാണു കുഞ്ഞമ്മയിപ്പോള്‍. തെരുവില്‍ ജീവിച്ച ദലിതയായ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണത്രെ വില്ലേജ് അധികൃതരുടെ മറുപടി. ഇതു കാരണം മകനു സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് ഈ നാല്‍പ്പതുകാരി. ഒരു തുണ്ട് ഭൂമി പോലുമില്ലാത തങ്ങള്‍ക്കു സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇതു വരെയായും ലഭിച്ചിട്ടില്ലെന്നും കുഞ്ഞമ്മ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  3 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  3 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  3 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  3 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  3 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  3 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  3 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  3 days ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  3 days ago