HOME
DETAILS

വാടകവീട്ടില്‍ ദുരിത ജീവിതം

  
backup
August 09, 2016 | 9:01 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍തലശ്ശേരി: പ്രായമായ തന്റെ മകള്‍ക്കൊപ്പം കഴിയുമ്പോള്‍ കുഞ്ഞമ്മയുടെ മനസില്‍ നിന്ന് ആധിയൊഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്തപ്പോള്‍ എങ്ങിനെ മകള്‍ക്കൊപ്പം സമാധാനമായി ഉറങ്ങാനാകുമെന്നാണ് കുഞ്ഞമ്മയുടെ ചോദ്യം. 15 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്തെ കട വരാന്തകളിലായിരുന്നു വര്‍ഷങ്ങളോളം കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയും അന്തിയുറക്കം. വിവാഹപ്രായമെത്തിയ മകളുടെ സുരക്ഷയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കുഞ്ഞമ്മയ്ക്കു വാടക വീട്ടിലേക്കു മാറേണ്ടി വന്നു. വിവിധ ജോലിചെയ്തു മിച്ചം കിട്ടിയ തുക ഉപയോഗിച്ചാണു വാടക താമസം തുടങ്ങിയത്. 10 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍ക്കുന്ന ഇവര്‍ക്ക് ഇന്ന് ഇതില്‍ നിന്ന് അഷ്ടിക്കു പോലും വക കണ്ടെത്താനാവുന്നില്ല. 1000 രൂപ മാസ വാടകയില്‍ വടക്കുമ്പാട് മണോളി ദിനേശ് ബീഡി ക്കമ്പനിക്ക് സമീപമാണ് കുഞ്ഞമ്മയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, ഏതു സമയവും വാടക വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കുഞ്ഞമ്മയുടെ കുടുംബം.
മകള്‍ സുമിത്ര പ്ലസ് ടു പാസ്സായെങ്കിലും പണമില്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ സുധീഷിനു സ്‌കോളര്‍ഷിപ്പു ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു മാസമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുകയാണു കുഞ്ഞമ്മയിപ്പോള്‍. തെരുവില്‍ ജീവിച്ച ദലിതയായ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണത്രെ വില്ലേജ് അധികൃതരുടെ മറുപടി. ഇതു കാരണം മകനു സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് ഈ നാല്‍പ്പതുകാരി. ഒരു തുണ്ട് ഭൂമി പോലുമില്ലാത തങ്ങള്‍ക്കു സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇതു വരെയായും ലഭിച്ചിട്ടില്ലെന്നും കുഞ്ഞമ്മ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  3 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  3 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  3 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  3 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  3 days ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  3 days ago