HOME
DETAILS

വാടകവീട്ടില്‍ ദുരിത ജീവിതം

  
backup
August 09, 2016 | 9:01 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍തലശ്ശേരി: പ്രായമായ തന്റെ മകള്‍ക്കൊപ്പം കഴിയുമ്പോള്‍ കുഞ്ഞമ്മയുടെ മനസില്‍ നിന്ന് ആധിയൊഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്തപ്പോള്‍ എങ്ങിനെ മകള്‍ക്കൊപ്പം സമാധാനമായി ഉറങ്ങാനാകുമെന്നാണ് കുഞ്ഞമ്മയുടെ ചോദ്യം. 15 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്തെ കട വരാന്തകളിലായിരുന്നു വര്‍ഷങ്ങളോളം കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയും അന്തിയുറക്കം. വിവാഹപ്രായമെത്തിയ മകളുടെ സുരക്ഷയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കുഞ്ഞമ്മയ്ക്കു വാടക വീട്ടിലേക്കു മാറേണ്ടി വന്നു. വിവിധ ജോലിചെയ്തു മിച്ചം കിട്ടിയ തുക ഉപയോഗിച്ചാണു വാടക താമസം തുടങ്ങിയത്. 10 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍ക്കുന്ന ഇവര്‍ക്ക് ഇന്ന് ഇതില്‍ നിന്ന് അഷ്ടിക്കു പോലും വക കണ്ടെത്താനാവുന്നില്ല. 1000 രൂപ മാസ വാടകയില്‍ വടക്കുമ്പാട് മണോളി ദിനേശ് ബീഡി ക്കമ്പനിക്ക് സമീപമാണ് കുഞ്ഞമ്മയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, ഏതു സമയവും വാടക വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കുഞ്ഞമ്മയുടെ കുടുംബം.
മകള്‍ സുമിത്ര പ്ലസ് ടു പാസ്സായെങ്കിലും പണമില്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ സുധീഷിനു സ്‌കോളര്‍ഷിപ്പു ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു മാസമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുകയാണു കുഞ്ഞമ്മയിപ്പോള്‍. തെരുവില്‍ ജീവിച്ച ദലിതയായ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണത്രെ വില്ലേജ് അധികൃതരുടെ മറുപടി. ഇതു കാരണം മകനു സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് ഈ നാല്‍പ്പതുകാരി. ഒരു തുണ്ട് ഭൂമി പോലുമില്ലാത തങ്ങള്‍ക്കു സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇതു വരെയായും ലഭിച്ചിട്ടില്ലെന്നും കുഞ്ഞമ്മ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കല്‍ കോളജുകളില്‍ ഇനി തറയില്‍ ചികിത്സയില്ല; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

Kerala
  •  2 days ago
No Image

മൈതാനത്തെ ഞെട്ടിച്ച ഹക്കിമി-ലാറിയ പോരാട്ടത്തിന് പിന്നിലെ കാരണമിതാണ്

Football
  •  2 days ago
No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  2 days ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  2 days ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  2 days ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  2 days ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  2 days ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  2 days ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago