HOME
DETAILS

വാടകവീട്ടില്‍ ദുരിത ജീവിതം

  
backup
August 09, 2016 | 9:01 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍തലശ്ശേരി: പ്രായമായ തന്റെ മകള്‍ക്കൊപ്പം കഴിയുമ്പോള്‍ കുഞ്ഞമ്മയുടെ മനസില്‍ നിന്ന് ആധിയൊഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്തപ്പോള്‍ എങ്ങിനെ മകള്‍ക്കൊപ്പം സമാധാനമായി ഉറങ്ങാനാകുമെന്നാണ് കുഞ്ഞമ്മയുടെ ചോദ്യം. 15 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്തെ കട വരാന്തകളിലായിരുന്നു വര്‍ഷങ്ങളോളം കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയും അന്തിയുറക്കം. വിവാഹപ്രായമെത്തിയ മകളുടെ സുരക്ഷയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കുഞ്ഞമ്മയ്ക്കു വാടക വീട്ടിലേക്കു മാറേണ്ടി വന്നു. വിവിധ ജോലിചെയ്തു മിച്ചം കിട്ടിയ തുക ഉപയോഗിച്ചാണു വാടക താമസം തുടങ്ങിയത്. 10 വര്‍ഷത്തിലേറെയായി ലോട്ടറി വില്‍ക്കുന്ന ഇവര്‍ക്ക് ഇന്ന് ഇതില്‍ നിന്ന് അഷ്ടിക്കു പോലും വക കണ്ടെത്താനാവുന്നില്ല. 1000 രൂപ മാസ വാടകയില്‍ വടക്കുമ്പാട് മണോളി ദിനേശ് ബീഡി ക്കമ്പനിക്ക് സമീപമാണ് കുഞ്ഞമ്മയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍, ഏതു സമയവും വാടക വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കുഞ്ഞമ്മയുടെ കുടുംബം.
മകള്‍ സുമിത്ര പ്ലസ് ടു പാസ്സായെങ്കിലും പണമില്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ സുധീഷിനു സ്‌കോളര്‍ഷിപ്പു ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു മാസമായി വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങുകയാണു കുഞ്ഞമ്മയിപ്പോള്‍. തെരുവില്‍ ജീവിച്ച ദലിതയായ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് തരില്ലെന്നാണത്രെ വില്ലേജ് അധികൃതരുടെ മറുപടി. ഇതു കാരണം മകനു സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് ഈ നാല്‍പ്പതുകാരി. ഒരു തുണ്ട് ഭൂമി പോലുമില്ലാത തങ്ങള്‍ക്കു സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇതു വരെയായും ലഭിച്ചിട്ടില്ലെന്നും കുഞ്ഞമ്മ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ വീണ്ടും ഇതിഹാസം കുറിക്കാൻ മെസി; ചരിത്ര റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടത് മൂന്നേ മൂന്ന് ഗോൾ!

Football
  •  a day ago
No Image

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തരെ ബുദ്ധിമുട്ടിച്ചെന്ന് ബിജെപി; ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി

Kerala
  •  a day ago
No Image

തോറ്റാൽ ഭൂമിയിലെ നരകമിതാണ്; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുഹമ്മദ് സലായുടെ വിടവാങ്ങൽ പ്രസംഗം

Football
  •  a day ago
No Image

സി.ബി.എസ്.ഇ പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി; സാങ്കേതിക പിഴവ് സമ്മതിച്ച് ബോര്‍ഡ്

National
  •  a day ago
No Image

പിണറായിയുടെ ഗൺമാൻമാരുടെ മർദ്ദനം: കേസ് ഡയറിയിൽ തിരുത്തൽ വരുത്തി; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി അന്വേഷണ സംഘത്തിന്റെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

ട്വിസ്റ്റ് ആണല്ലോ സിംഹമേ! സ്വന്തം കളി ജയിച്ചിട്ടും മുംബൈക്ക് വേണ്ടി പ്രാർത്ഥിച്ച് ശ്രേയസ് അയ്യർ; പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങൾ ഇനി മുംബൈയുടെ കൈകളിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് വ്യഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് 21 കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

'ക്രിക്കറ്റ് കഴിവിനൊപ്പം ക്ഷമയും പരീക്ഷിക്കും'; മകൻ അർജുന്റെ അരങ്ങേറ്റത്തിന് പിന്നാലെ സച്ചിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ!

Cricket
  •  a day ago
No Image

അയ്യരാട്ടത്തിൽ മുട്ടുകുത്തി രോഹിത്തും സഞ്ജുവും; റെക്കോർഡ് വേഗത്തിൽ ചരിത്രത്തിലേക്ക് ശ്രേയസ് അയ്യരുടെ 'രാജകീയ' എൻട്രീ!

Cricket
  •  a day ago

No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  a day ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  a day ago