HOME
DETAILS

യു.കെയില്‍ വിമാനത്താവളത്തില്‍ ഡ്രോണുകള്‍; സര്‍വിസ് നിര്‍ത്തിവച്ചു

  
backup
December 20, 2018 | 9:16 PM

%e0%b4%af%e0%b5%81-%e0%b4%95%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d

 


ലണ്ടന്‍: യു.കെയില്‍ തിരക്കേറിയ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ റദ്ദാക്കി. ബുധനാഴ്ചയാണ് രണ്ട് ഡ്രോണുകള്‍ വിമാനത്താവളത്തിലൂടെ പറക്കുന്നതു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് അര്‍ധരാത്രി മുതല്‍ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് പ്രവര്‍ത്തനം ആരംഭിച്ചു. 45 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും ഡ്രോണുകളെ കണ്ടെത്തിയെന്നും സുരക്ഷ ഉറപ്പിക്കാനാവാത്തതിനാല്‍ വിമാനത്താവളം തുറക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച മാത്രം 1,10,000 യാത്രക്കാരെയാണ് സര്‍വിസ് മുടക്കിയത് ബാധിച്ചത്. ഇന്നലെ വൈകിയും സര്‍വിസ് പുനഃരാരംഭിച്ചിട്ടില്ല.
സംഭവത്തിനു പിന്നില്‍ തീവ്രവാദവുമായി ബന്ധമില്ലെന്നും എന്നാല്‍ മനപ്പൂര്‍വമുള്ള പ്രവര്‍ത്തിയാണെന്നും സസെക്‌സ് പൊലിസ് പറഞ്ഞു. ഡ്രോണ്‍ ഓപറേറ്റര്‍മാരെ കണ്ടെത്താനായി പൊലിസ് അന്വേഷണം ആരംഭിച്ചെന്ന് ഗാറ്റ്‌വിക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ക്രിസ് വുഡ്‌റൂഫ് പറഞ്ഞു.
വെടിയുണ്ടകള്‍ വ്യതിചലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രോണുകള്‍ വെടിവച്ചിടാന്‍ പൊലിസ് തയാറല്ല. റണ്‍വേക്ക് വളരെ അടുത്തായി ഡ്രോണുകള്‍ കണ്ടെത്തിയതിനാല്‍ വിമാനത്താവളം തുറക്കുന്നതു സുരക്ഷിതമല്ല. സര്‍വിസുകള്‍ ആരംഭിച്ചാല്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ഇതിനായി ദിവസങ്ങളെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മാത്രമായി 10,000 യാത്രക്കാരെയാണ് സര്‍വിസ് മുടങ്ങിയതു ബാധിച്ചത്. ഗാറ്റ്‌വിക്കിലേക്കുള്ള വിമാനങ്ങളെ ഹിത്രു, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ, പാരിസ്, ആംസ്റ്റര്‍ഡാം, കാര്‍ഡിഫ് തുടങ്ങിയ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ആയിരക്കണക്കിനു പേരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കാത്തിരിക്കുന്നത്.
യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ക്കായി കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ചെന്നും കഴിവിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുമെന്നും ഗാറ്റ്‌വിക്ക് വിമാനത്താവള വക്താവ് പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളാണുള്ളതെന്ന് യു.കെ വ്യോമയാന മന്ത്രാലയം പറഞ്ഞു. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  3 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  3 days ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  3 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  3 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  3 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  3 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  3 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  3 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  3 days ago