HOME
DETAILS

പ്രതിഛായ വീണ്ടെടുക്കാന്‍ ശരീഫിന്റെ റാലി; ജന്മനാട്ടില്‍ ഇന്ന് സമാപിക്കും

  
backup
August 10, 2017 | 2:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9b%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


ഇസ്്‌ലാമാബാദ്: പുറത്താക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതിഛായ മെച്ചപ്പെടുത്താന്‍ റാലി തുടങ്ങി. പാനമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടാണ് നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു പുറത്താക്കിയത്. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ കണ്ടെത്തല്‍.
ഇന്നലെയാണ് സുരക്ഷാ ഭീഷണി വകവയ്ക്കാതെ ഇസ്‌ലാമാബാദിലെ പഞ്ചാബ് ഹൗസില്‍ നിന്ന് സ്വദേശമായ ലാഹോറിലേക്ക് റാലി തുടങ്ങിയത്. ആരോപണ വിധേയരായ നവാസ് ശരീഫിന്റെ മക്കളുടെ പേരും ചിത്രവും റാലിക്ക് നേതൃത്വം നല്‍കുന്ന വാഹനത്തില്‍ പതിച്ചിട്ടുണ്ട്. 300 കി.മി താണ്ടുന്ന റാലി ഇന്ന് വൈകിട്ട് ലാഹോറില്‍ സമാപിക്കും. പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) അനുയായികളായ ആയിരത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
നവാസ് ശരീഫ് ഇപ്പോഴും തങ്ങളുടെ പ്രധാനമന്ത്രിയാണെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ശരീഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ സിംഹത്തെയും ഉയര്‍ത്തിക്കാട്ടിയാണ് പ്രകടനം. മൂന്നാം തവണയാണ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുന്നത്. ജൂലൈ 28 നാണ് അവസാനമായി നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കുന്നത്.
നവാസ് ശരീഫിന്റെ കുടുംബത്തിനെതിരേ ക്രിമിനല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ നവാസ് ശരീഫ് യു.എ.ഇയിലെ ഒരു കമ്പനിയുടെ ചെയര്‍മാനായിരുന്നു.
ഇക്കാര്യം അദ്ദേഹം മറച്ചുവച്ചു. എന്നാല്‍ തന്നെ പുറത്താക്കിയ നടപടി ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് നവാസ് ശരീഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ നേതാവിന് വലിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരീഫിന്റെ അടുത്ത അനുയായി ശാഹിദ് ഖാഖാന്‍ അബ്ബാസിയാണ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. നവാസ് ശരീഫിന്റെ വാക്കുകളാണ് അബ്ബാസിയും ഇതേകാര്യത്തില്‍ പ്രതികരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  3 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  3 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  3 days ago