HOME
DETAILS

പ്രതിഛായ വീണ്ടെടുക്കാന്‍ ശരീഫിന്റെ റാലി; ജന്മനാട്ടില്‍ ഇന്ന് സമാപിക്കും

  
backup
August 10, 2017 | 2:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9b%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


ഇസ്്‌ലാമാബാദ്: പുറത്താക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതിഛായ മെച്ചപ്പെടുത്താന്‍ റാലി തുടങ്ങി. പാനമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടാണ് നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു പുറത്താക്കിയത്. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ കണ്ടെത്തല്‍.
ഇന്നലെയാണ് സുരക്ഷാ ഭീഷണി വകവയ്ക്കാതെ ഇസ്‌ലാമാബാദിലെ പഞ്ചാബ് ഹൗസില്‍ നിന്ന് സ്വദേശമായ ലാഹോറിലേക്ക് റാലി തുടങ്ങിയത്. ആരോപണ വിധേയരായ നവാസ് ശരീഫിന്റെ മക്കളുടെ പേരും ചിത്രവും റാലിക്ക് നേതൃത്വം നല്‍കുന്ന വാഹനത്തില്‍ പതിച്ചിട്ടുണ്ട്. 300 കി.മി താണ്ടുന്ന റാലി ഇന്ന് വൈകിട്ട് ലാഹോറില്‍ സമാപിക്കും. പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) അനുയായികളായ ആയിരത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
നവാസ് ശരീഫ് ഇപ്പോഴും തങ്ങളുടെ പ്രധാനമന്ത്രിയാണെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ശരീഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ സിംഹത്തെയും ഉയര്‍ത്തിക്കാട്ടിയാണ് പ്രകടനം. മൂന്നാം തവണയാണ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുന്നത്. ജൂലൈ 28 നാണ് അവസാനമായി നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കുന്നത്.
നവാസ് ശരീഫിന്റെ കുടുംബത്തിനെതിരേ ക്രിമിനല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ നവാസ് ശരീഫ് യു.എ.ഇയിലെ ഒരു കമ്പനിയുടെ ചെയര്‍മാനായിരുന്നു.
ഇക്കാര്യം അദ്ദേഹം മറച്ചുവച്ചു. എന്നാല്‍ തന്നെ പുറത്താക്കിയ നടപടി ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് നവാസ് ശരീഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ നേതാവിന് വലിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരീഫിന്റെ അടുത്ത അനുയായി ശാഹിദ് ഖാഖാന്‍ അബ്ബാസിയാണ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. നവാസ് ശരീഫിന്റെ വാക്കുകളാണ് അബ്ബാസിയും ഇതേകാര്യത്തില്‍ പ്രതികരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും

Kerala
  •  2 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

ചുരത്തിലെ മണ്ണിടിച്ചിൽ: പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചു; നിതിൻ ഗഡ്കരി

Kerala
  •  2 days ago
No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  2 days ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  2 days ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  2 days ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  2 days ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  2 days ago