HOME
DETAILS

മഴയില്‍ മുങ്ങി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കസേരകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു

  
backup
September 19, 2017 | 5:59 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%a8


കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കായി ഒരുക്കിയിരിക്കുന്ന കസേരകള്‍ മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കില്‍. പൈതൃക കേന്ദ്രമായ കണ്ണൂര്‍ കോട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാനോ മേല്‍ക്കൂര നിര്‍മിക്കാനോ അനുവാദമില്ലാത്തതിനാലാണ് കസേരകള്‍ നശിക്കുന്നത്. ഇവ സംരക്ഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയ്ക്ക് കോട്ടംതട്ടുന്ന ഇന്ററ്റാലിയം ഷീറ്റുകളോ മേല്‍ക്കൂരകളോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മഴയും വെയിലുമേറ്റ് നശിക്കുന്ന കസേരകള്‍ എങ്ങനെ സംരക്ഷിക്കണമെന്ന ആശങ്കയിലാണ് ഡി.ടി.പി.സി അധികൃതര്‍.
അഞ്ഞൂറു വര്‍ഷത്തെ മലബാറിന്റെയും കണ്ണൂര്‍ കോട്ടയുടെയും ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രദര്‍ശനത്തിനായി കോടികള്‍ മുടക്കി സജ്ജീകരിച്ച ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഇരുമ്പു ഷീറ്റുകൊണ്ടും മറ്റും മഴയേല്‍ക്കാതെ മറച്ചിട്ടുണ്ട്.
കാണികള്‍ക്കായി തയാറാക്കിയിരിക്കുന്ന 150 കസേരകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കസേരകളെല്ലാം നിറം മങ്ങി. ഇലക്ട്രിക് ഉപകരണങ്ങളും കസേരകളും സംരക്ഷിക്കാന്‍ നിലവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാരാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 11 ദിവസത്തെ പ്രദര്‍ശനാനുമതിയാണ് ലഭിച്ചത്. എന്നാല്‍ ആറ് ദിവസങ്ങളിലായി ഷോ ചുരുങ്ങി. മഴ കാരണം പിന്നീട് ഷോ നിലച്ചു. കാണികള്‍ക്ക് ഹരം പകരാന്‍ 700 ഓളം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
ഇരുമ്പിന്‍കൂട്ടിനുള്ളിലാണ് ഇവ സംരക്ഷിക്കുന്നത്. മഴ മാറിയാല്‍ ഉടനെ ഷോ പുനരാരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു. നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 40% തുക ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണെന്നിരിക്കെ ഷോയുമായി ബന്ധപ്പെട്ട മറ്റ് നവീകരണ പ്രവൃത്തികള്‍ ചെയ്യാന്‍ ഡി.ടി.പി.സിക്ക് കഴിയുമോ എന്ന ആശങ്കയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  6 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  6 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  6 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  6 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  7 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  7 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  7 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  7 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  7 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  7 days ago