HOME
DETAILS

നജീബ് അഹമ്മദ്: തിരോധാനത്തിന്റെ ഒരാണ്ട്; സങ്കടക്കടലായി ഉമ്മ

  
Web Desk
October 15 2017 | 10:10 AM

%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d

 

ന്യൂഡല്‍ഹി: ഒന്നും രണ്ടുമല്ല ഒരു വര്‍ഷമായി ആ ഉമ്മ ചോദിച്ചു കൊണ്ടേയിരിക്കുകയാണ്, മകനെ എന്താണ് ചെയ്തതെന്ന്. തോരാത്ത കണ്ണീര്‍ മഴയായി അവര്‍ അപേക്ഷിച്ചു കൊണ്ടിരിക്കുയാണ് അവനെ കൊണ്ടത്തരൂ എന്ന്. ഇവരെ നമുക്കറിയാം. നജീബ് അഹമ്മദിന്റെ ഉമ്മ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ സംഘടിതമായ ആക്രമണത്തിന് ശേഷം കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ്.

ഏതോ ഒരു മായാവിദ്യയിലെന്ന പോലെ നജീബ് അപ്രത്യക്ഷനായിട്ട് ഒക്ടോബര്‍ 15ന് ഒരു വര്‍ഷം തികയുകയാണ്. രാജ്യമെങ്ങും നജീബിനായി പോര്‍വിളി മുഴക്കിയിട്ടും സോഷ്യല്‍ മീഡിയകളില്‍ ഹാഷ്ടാഗുകളും പ്രതിഷേധങ്ങളും കത്തിയിട്ടും... സങ്കടം ആര്‍ത്തലച്ച അവന്റെ ഉമ്മ അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും അവര്‍ നിശബ്ദരാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ വിഭാഗങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും മറുപടി ഒന്നു മാത്രം. അറിയില്ല. അവനെവിടെയെന്ന്. അവന്റെ കാണാതാവലിന് തെളിവുകളില്ല.

നിലയ്ക്കാത്ത പോരാട്ടം....

കഴിഞ്ഞ വെള്ളിയാഴ്ചയും അവരൊത്തു കൂടി. ലോധി റോഡിലെ സി.ബി.ഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍. ജെ.എന്‍.യുവിലേയും ഡല്‍ഹി സര്‍വ്വകലാശാലയിലേയും ജാമിഅ മില്ലിയ്യയിലേയും വിദ്യാര്‍ഥികള്‍. 200ലേറെ ശബ്ദങ്ങള്‍ ഒരു ആരവമായി ഉയര്‍ന്നിട്ടും അത് അധികൃതരുടെ ചെവിയിലെത്തിയിട്ടില്ല.

നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘപരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും സജീവസാന്നിധ്യമാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസും സഹോദരി സദഫും.

ഒരു വര്‍ഷമായി തന്റെ മകനെ ഇവിടത്തെ പ്രമുഖ സര്‍വകലാശാലയില്‍ നിന്നും കാണാതായിട്ട്,…ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടാത്തതെന്തെന്ന് ഫാത്തിമ നഫീസ് ചോദിക്കുന്നു. ഒരുവര്‍ഷമായി രാജ്യത്തെ പ്രമുഖമായ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല. നജീബിനെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലിസോ യൂണിവേഴ്‌സിറ്റി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. ' എന്റെ മകനെ തല്ലിയവരെ അറസ്‌റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താല്‍ മനസ്സിലാവും അവന്‍ എവിടെയാണെന്ന് ' എന്ന് നിരവധി വേദികളില്‍ ഫാത്തിമ നഫീസ് ആവര്‍ത്തിച്ചു പറഞ്ഞു.

ജെ.എന്‍.യു വിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്ന് നജീബിന്റെ മാതാവ് ഒരിക്കല്‍ പറയുകയുണ്ടായി. 'മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കില്‍ താങ്കള്‍ എത്രത്തോളം അസ്വസ്ഥനാവും' എന്നാണു തനിക്കു വി.സിയോട് ചോദിക്കാനുള്ളത്- നഫീസ വികാരഭരിതയാവുന്നു.

കേസിനെ കുറിച്ച് പറയാന്‍ സി.ബി.ഐയില്‍ നിന്ന് ഒരാള്‍ പോലും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ എത്രയോ തവണ അവരെ വിളിച്ചു. അവരുടെ ഓഫിസ് കയറിയിങ്ങി. എന്നാല്‍ അവര്‍ എന്നെ കാണാന്‍ പോലും വിസമ്മതിക്കുന്നു. പുതുതായി ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.

ഒരു വര്‍ഷമായി ഞാന്‍ പോരാട്ടത്തിലാണ്. ഡല്‍ഹിയില്‍ ഹൈദരാബാദില്‍ അങ്ങനെ രാജ്യമെങ്ങും ഞാന്‍ സഞ്ചരിച്ചു. എന്നിട്ടും എന്റെ മകന്റെ അവശിഷ്ടം പോലുമില്ല. കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ഹാജരായില്ല. അവരുടെ അഭിഭാഷകര്‍ മാത്രമാണ് അവിടെ വരുന്നത്- അവര്‍ പറയുന്നു.


നോവോര്‍മകള്‍.....

എന്റെ മകന്‍ നജീബ് ജീവിതത്തില്‍ വലിയ സന്തോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ല. അവന്റെ എല്ലാ ബുക്കുകളും ഇവിടെ ഈ അലമാരയില്‍ ഇപ്പോളും അങ്ങനെത്തന്നെയുണ്ട്. കഴിഞ്ഞ ഈദിനു അവനു ധരിക്കാനുള്ള പൈജാമയും കുര്‍ത്തയും ഞാന്‍ വാങ്ങിവെച്ചിരുന്നു. അവന്‍ വരുമെന്ന പ്രതീക്ഷയില്‍. അതിപ്പോളും അവന്റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.' മകന്റെ ഓര്‍മയില്‍ ആ ഉമ്മ വിതുമ്പി. എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാന്‍ എന്റെ മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആലോചിക്കും'

ഒക്ടോബര്‍ 18 നു നജീബ് അഹമ്മദിന്റെ പിറന്നാളാണ്. ജന്മദിനങ്ങളില്‍ അവനെ ഞാന്‍ രാവിലെ ഉണര്‍ത്തും. അവനു ഇഷ്ടമുള്ള മധുരമുള്ള ബ്രെഡ് ഉണ്ടാക്കിക്കൊടുക്കും. അവനു ഏറെ ഇഷ്ടമാണ് അത്. അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നും തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ട്. ആയിരങ്ങളുടെ പ്രാര്‍ത്ഥന അവനോടൊപ്പമുണ്ട്. അത് സ്വീകരിക്കപ്പെടും ' പ്രതീക്ഷയില്‍ നഫീസ കണ്ണു തുടച്ചു.

തങ്ങളുടെ കുടുംബം ഒരു വര്‍ഷത്തോളമായി നജീബിനെ കാത്തിരിക്കുകയാണെന്നും എപ്പോഴാണ് ഞങ്ങള്‍ക്ക് നീതി കിട്ടുകയെന്നും നജീബിന്റെ സഹോദരി സദഫ് ചോദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി , മനുഷ്യര്‍ക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പഠിക്കണം , ഈ അവസ്ഥകള്‍ മാറ്റണം എന്ന് നജീബ് ആഗ്രഹിച്ചു. ഇന്ത്യ ഒരു ഐഡിയല്‍ രാജ്യമാവണം എന്ന് സ്വപ്‌നം കണ്ടു. പക്ഷെ നമ്മുടെ രാജ്യത്തെ ചില കുഴപ്പക്കാരായ ആളുകള്‍ ഇത് അനുവദിക്കുന്നില്ല. നമ്മള്‍ ഇപ്പോള്‍ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ നജീബുമാര്‍ ഇനിയും ഉണ്ടാകും. ഒരു നജീബിനെ ഒഴിവാക്കിയാല്‍ അവനെ പോലെ 1000 നജീബുമാര്‍ ഉയര്‍ന്നു വരും. എല്ലാവരും നജീബിനു വേണ്ടി ഒരുമിച്ച് നില്‍ക്കണം. അവനെ മറവിക്ക് വിട്ടുകൊടുത്തൂടാ. നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കണം. എവിടെയാണ് നജീബ് എന്ന്?' മുസ്‌ലിം ഇന്ത്യ വെബിന്റെ #WhereIsNajeeb കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് വീഡിയോവില്‍ സദഫ് ചോദിക്കുന്നു.

അണയുന്നില്ല.. പ്രതിഷേധച്ചൂളകള്‍...

ജെ.എന്‍.യുവിന്റെ ചുമരുകളില്‍ ഇപ്പോഴും ആ ചോദ്യമുണ്ട്. എവിടെ നജീബ്. അവിടെ കുട്ടികളും നേതാക്കളും അവനെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. നജീബിന്റെ ഉമ്മ ഇതുവരെ പരിശ്രമം അവസാനിപ്പിച്ചിട്ടില്ല. സോഷ്യല്‍ മീഡിയകള്‍ അവനായുള്ള പോരാട്ടം തുടരുന്നു.... അങ്ങിനെ ഈ ലോകത്തെല്ലായിടത്തും അവനുണ്ട.് എന്നിട്ടും.. നജീബ് കാണാതായവനാണ്... അറിയില്ല ആര്‍ക്കും അവനെവിടെയെന്ന്...

കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  11 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  11 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  11 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  11 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  11 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  11 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  11 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  11 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  11 days ago