HOME
DETAILS

നെടുമ്പാശ്ശേരിയില്‍ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട 31 ലക്ഷം വില വരുന്ന സ്വര്‍ണം പിടികൂടി

  
backup
October 19, 2017 | 2:45 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. പുലര്‍ച്ചെ ഒരു മണിക്ക് ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ പഞ്ചാബ് സ്വദേശി സുര്‍ജിത് സിങ് ആണ് പിടിയിലായത്. ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപറിന്റെ ബട്ടണുകള്‍ക്കുള്ളില്‍ രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണ വളയങ്ങള്‍ വെള്ളി പൂശി രണ്ട് ബാഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള 416 വളയങ്ങളാണ് കണ്ടെടുത്തത്. അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന സ്വര്‍ണം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്താനായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പരിശോധന നടത്തുകയായിരുന്നു. മൊത്തം 999.5 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പഞ്ചാബ് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ചൊവ്വാഴ്ച 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായ നരീന്ദ്രകുമാര്‍ ജല്‍ഹോത്രയും പഞ്ചാബ് സ്വദേശിയാണ്. സ്ത്രീകള്‍ തലമുടിയില്‍ ധരിക്കുന്ന ഹെയര്‍ ബാന്‍ഡില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് ഇതേ വിമാനത്തില്‍ തന്നെയാണ് ഇയാളും നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരും ഏതാണ്ട് ഒരേ തൂക്കത്തിലാണ് സ്വര്‍ണം കൊണ്ടുവന്നതും. അതുകൊണ്ടുതന്നെ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരും എന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ചയും നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

Kerala
  •  13 hours ago
No Image

മസ്‌കത്തില്‍ ഭിക്ഷാടനം മറയാക്കി കവര്‍ച്ച; വിദേശ വനിതകളുടെ സംഘം അറസ്റ്റില്‍

oman
  •  13 hours ago
No Image

ബംഗാളിൽ കടുത്ത നടപടി: വോട്ടർ പട്ടികയിലില്ലാത്തവർക്ക് റേഷനും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം

National
  •  13 hours ago
No Image

നിർണായക നീക്കവുമായി ദുബൈ ടാക്സി; 1.45 ബില്യൺ ദിർഹത്തിന് നാഷണൽ ടാക്സിയെ ഏറ്റെടുക്കും

uae
  •  13 hours ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

National
  •  13 hours ago
No Image

റായ്പൂരിൽ ചരിത്രം കുറിക്കുമോ വിരാട്; ടി20യിലെ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ കിങ് ഇന്ന് കളത്തിലിറങ്ങുന്നു

Cricket
  •  14 hours ago
No Image

യുഎസുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കും; ‍‍ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  14 hours ago
No Image

ഒരു പതാക, പല ഭയങ്ങൾ: യമാലിന്റെ ഫലസ്തീൻ ഐക്യദാർഢ്യത്തെ ഭയക്കുന്ന ഇസ്റാഈൽ മാധ്യമങ്ങൾ; In-Depth Story

Football
  •  14 hours ago
No Image

ശൈത്യകാല കായികരംഗത്ത് പുതിയ ചുവടുവെപ്പ്;  ബഹ്‌റൈനില്‍ ആദ്യ ഇന്‍ഡോര്‍ സ്‌കി അക്കാദമി 

bahrain
  •  14 hours ago
No Image

മുഖ്യമന്ത്രിയെ കാത്ത് കേരളം, പ്രഖ്യാപനം ഉടൻ ? ഡൽഹിയിൽ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച അവസാനിച്ചു

National
  •  14 hours ago