HOME
DETAILS

നെടുമ്പാശ്ശേരിയില്‍ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട 31 ലക്ഷം വില വരുന്ന സ്വര്‍ണം പിടികൂടി

  
backup
October 19, 2017 | 2:45 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. പുലര്‍ച്ചെ ഒരു മണിക്ക് ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ പഞ്ചാബ് സ്വദേശി സുര്‍ജിത് സിങ് ആണ് പിടിയിലായത്. ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപറിന്റെ ബട്ടണുകള്‍ക്കുള്ളില്‍ രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണ വളയങ്ങള്‍ വെള്ളി പൂശി രണ്ട് ബാഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള 416 വളയങ്ങളാണ് കണ്ടെടുത്തത്. അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന സ്വര്‍ണം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്താനായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പരിശോധന നടത്തുകയായിരുന്നു. മൊത്തം 999.5 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പഞ്ചാബ് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ചൊവ്വാഴ്ച 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായ നരീന്ദ്രകുമാര്‍ ജല്‍ഹോത്രയും പഞ്ചാബ് സ്വദേശിയാണ്. സ്ത്രീകള്‍ തലമുടിയില്‍ ധരിക്കുന്ന ഹെയര്‍ ബാന്‍ഡില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് ഇതേ വിമാനത്തില്‍ തന്നെയാണ് ഇയാളും നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരും ഏതാണ്ട് ഒരേ തൂക്കത്തിലാണ് സ്വര്‍ണം കൊണ്ടുവന്നതും. അതുകൊണ്ടുതന്നെ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരും എന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ചയും നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

uae
  •  9 minutes ago
No Image

കാറിനുള്ളിലെ ദുരൂഹമരണം; പണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, ഒടുവിൽ ലഡുവിൽ വിഷം നൽകി കവർച്ച; പ്രതി കുടുങ്ങിയത് ഇങ്ങനെ

Kerala
  •  9 minutes ago
No Image

അൽ ലയാൻ ഒയാസിസ്; മരുഭൂമി ടൂറിസത്തിൽ വിപ്ലവം കുറിക്കാൻ ദുബൈയുടെ പുതിയ പദ്ധതി

uae
  •  26 minutes ago
No Image

വിദ്യാർത്ഥിനിയോട് അതിക്രമം: ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിൻതുടർന്ന് പിടികൂടി പൊലിസ്

crime
  •  35 minutes ago
No Image

'സൂരജ് ലാമയുടെ മരണം': വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി 

latest
  •  2 hours ago
No Image

'ഇന്ത്യയെ മോദി ട്രംപിന് വിറ്റു';  യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായെന്ന് രാഹുല്‍

Kerala
  •  3 hours ago
No Image

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

Kerala
  •  3 hours ago
No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  4 hours ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  4 hours ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  5 hours ago