HOME
DETAILS

നെടുമ്പാശ്ശേരിയില്‍ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട 31 ലക്ഷം വില വരുന്ന സ്വര്‍ണം പിടികൂടി

  
backup
October 19, 2017 | 2:45 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. പുലര്‍ച്ചെ ഒരു മണിക്ക് ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ പഞ്ചാബ് സ്വദേശി സുര്‍ജിത് സിങ് ആണ് പിടിയിലായത്. ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപറിന്റെ ബട്ടണുകള്‍ക്കുള്ളില്‍ രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണ വളയങ്ങള്‍ വെള്ളി പൂശി രണ്ട് ബാഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള 416 വളയങ്ങളാണ് കണ്ടെടുത്തത്. അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന സ്വര്‍ണം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്താനായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പരിശോധന നടത്തുകയായിരുന്നു. മൊത്തം 999.5 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പഞ്ചാബ് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ചൊവ്വാഴ്ച 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായ നരീന്ദ്രകുമാര്‍ ജല്‍ഹോത്രയും പഞ്ചാബ് സ്വദേശിയാണ്. സ്ത്രീകള്‍ തലമുടിയില്‍ ധരിക്കുന്ന ഹെയര്‍ ബാന്‍ഡില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് ഇതേ വിമാനത്തില്‍ തന്നെയാണ് ഇയാളും നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരും ഏതാണ്ട് ഒരേ തൂക്കത്തിലാണ് സ്വര്‍ണം കൊണ്ടുവന്നതും. അതുകൊണ്ടുതന്നെ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരും എന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ചയും നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

uae
  •  12 hours ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായ കാര്‍ഷിക വിപണികള്‍ അടയ്ക്കാനൊരുങ്ങി ഖത്തര്‍ 

qatar
  •  12 hours ago
No Image

താമരശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

Kerala
  •  12 hours ago
No Image

ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം

National
  •  13 hours ago
No Image

ജലസുരക്ഷയില്‍ ഖത്തറിന് നേട്ടം; ആവശ്യത്തേക്കാള്‍ 35 ശതമാനം അധിക സംഭരണ ശേഷി

qatar
  •  13 hours ago
No Image

ആഡംബര വാച്ച് സ്വന്തമാക്കാൻ കാത്തിരുന്നത് 11 മണിക്കൂർ; ദുബൈ മാളിൽ ജനക്കൂട്ടം അനിയന്ത്രിതമായതോടെ എപി-സ്വാച്ച് ലോഞ്ച് റദ്ദാക്കി

uae
  •  13 hours ago
No Image

റഷ്യയിൽ ഉക്രൈൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

National
  •  13 hours ago
No Image

അവന് 14 ആയാലും 16 ആയാലും എനിക്ക് പ്രശ്നമില്ല, അവനെ അടിയന്തരമായി ടീമിലെടുക്കൂ!: വൈഭവ് സൂര്യവംശിക്കായി വാദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

Cricket
  •  13 hours ago
No Image

ടീം വിഡിഎസ്: രമേശ് ചെന്നിത്തലയും കെ.മുരളീധരനും മന്ത്രിസഭയില്‍, 21 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  14 hours ago
No Image

പശ്ചിമേഷ്യയിലെ പുതിയ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് ഖത്തര്‍-കുവൈത്ത് നേതാക്കള്‍

qatar
  •  14 hours ago