HOME
DETAILS

നാലാംവളവ്; പെയ്ത് തീരാത്ത മഴയ്ക്കായി നസ്‌റി എഴുതുന്നു...

  
backup
October 19, 2017 | 7:35 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: അനുഭവത്തിന്റെ തീവ്രതയാണ് എഴുത്തിന്റെ ആണിക്കല്ലെന്ന് പഠിപ്പിച്ച അധ്യാപകര്‍ക്കും കരുത്തായി കൂടെ നിന്ന കൂട്ടുകാര്‍ക്കും പെയ്ത് തീരാത്ത മഴക്കും സമര്‍പ്പിച്ചെഴുതിയ യുവ എഴുത്തുകാരി നസ്‌റി കുന്നമ്പറ്റയുടെ നാലാം വളവ് ശ്രദ്ധേയമാകുന്നു. പെയ്‌തൊഴിയുമ്പോള്‍, ഇന്‍ലന്റ്, യാത്രാമൊഴി, നാലാംവളവ്, മരണമൊഴി, കാലന്‍കിളി, കാലം കേള്‍ക്കാത്ത ചിലമ്പൊലികള്‍, തൂലികത്തുമ്പില്‍ നിന്നുതിരുമ്പോള്‍, കൊഴിഞ്ഞ ഇലകള്‍ പറഞ്ഞത്, നിര്‍മ്മല ഭവന്‍, വിധി, വസന്തം പോയതറിയാതെ എന്നീ പന്ത്രണ്ട് കഥകളാണ് നാലാം വളവില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

തന്നോടോരം ചേര്‍ന്ന് പോയവരെ നോക്കി നെടുവീര്‍പ്പിട്ടും അസ്വസ്ഥയായും വേദനിച്ചും നനഞ്ഞ ഹൃദയത്തില്‍നിന്നു മഴയായി പെയ്‌തൊഴിഞ്ഞ ഈ കഥകളുടെ ചൂടും ചൂരും ഒരു തുടക്കക്കാരിയെന്ന പരിമിതി മറികടക്കാന്‍ നസ്‌റിയക്ക് കരുത്തേകുന്നുണ്ട്. എവിടെയൊക്കെയോ ചെന്നുമുട്ടി മറിഞ്ഞ് വീണ് ചോരപൊടിയുന്ന ഒരു സ്വഭാവം ഈ കഥകള്‍ക്കെല്ലാമുണ്ടെന്ന് അവതാരികയില്‍ ഡോ. പി സരസ്വതിയും മനുഷ്യഹൃദയങ്ങള്‍ പോലും യന്ത്രവര്‍ക്കരിച്ചുപോയ കഥയില്ലാത്ത കാലത്തിന്റെ തുരുത്തില്‍ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുകയാണ് കഥകളെന്നും ആമുഖത്തില്‍ ഒ.ടി അബ്ദുല്‍ അസീസും പറയുന്നു. തൃശൂരിലെ അങ്കണം ബുക്‌സാണ് പ്രസാധകര്‍. കവര്‍ ചിത്രവും ചിത്രങ്ങളും തയാറാക്കിയത് ടി.പി സുമയ്യ ബീവിയാണ്.


കല്‍പ്പറ്റ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമാണ് നസ്‌റി. കഥയെഴുത്തിന്റെ വഴിയില്‍ നിരവധി അംഗീകാരങ്ങളും ഈ യുവകഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാസ്റ്റര്‍ അനുസ്മരണ കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, നീര്‍മാതളം ബുക്‌സിന്റെ കത്തെഴുത്ത് മത്സരത്തിലും പി.ആര്‍.ഡി നടത്തിയ പ്രബന്ധ രചനാമത്സരത്തിലും ഒന്നാം സ്ഥാനം തുടങ്ങിയവയും നസ്‌റിയെ തേടിയെത്തി. കുന്നമ്പറ്റയിലെ പാലാംകുണ്ടില്‍ മുഹമ്മദ് അലിയുടെയും റഷീദയുടെയും മകളാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം റെഡിമെയ്ഡ് ദോശമാവിലെ ഭക്ഷ്യവിഷബാധയെന്ന് സംശയം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

National
  •  a day ago
No Image

പരസ്യപ്രചാരണം അവസാന ലാപ്പില്‍; കൊട്ടിക്കലാശത്തിലേക്ക് നാടും നഗരവും

Kerala
  •  a day ago
No Image

പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നു: പോ മോനേ വിജയാ... ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Kerala
  •  a day ago
No Image

അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ അജണ്ട എന്തായിരുന്നു? അവിടെയാണോ ഡീല്‍ രൂപപ്പെട്ടത്?; മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍

Kerala
  •  a day ago
No Image

ഊർജ്ജ പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

International
  •  a day ago
No Image

നിരായുധരെ കൊന്നൊടുക്കി; ഓസ്‌ട്രേലിയൻ 'സെലിബ്രിറ്റി' സൈനികൻ ബെൻ റോബർട്ട്‌സ് സ്മിത്ത് യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റിൽ

International
  •  a day ago
No Image

2026 ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരൊഴുക്കുന്നത് നിങ്ങൾക്ക് കാണാം; വെല്ലുവിളിയുമായി കോംഗോ കായിക മന്ത്രി

Football
  •  a day ago
No Image

സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് ചെയ്യരുത്; മാറ്റം വേണമെങ്കിൽ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂർ

Kerala
  •  a day ago
No Image

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണിയെന്ന് യാത്രക്കാരന്റെ പരാതി; കരാറുകാര്‍ക്ക് 10 ലക്ഷം പിഴയിട്ട് ഐ.ആര്‍.സി.ടി.സി

National
  •  a day ago
No Image

'വെനസ്വേലക്കാര്‍ക്കും ഞാന്‍ പ്രിയങ്കരന്‍, യു.എസിലെ കാലാവധി കഴിഞ്ഞാല്‍ വെനസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചേക്കാം' ട്രംപ്

International
  •  a day ago