HOME
DETAILS

നാലാംവളവ്; പെയ്ത് തീരാത്ത മഴയ്ക്കായി നസ്‌റി എഴുതുന്നു...

  
backup
October 19, 2017 | 7:35 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: അനുഭവത്തിന്റെ തീവ്രതയാണ് എഴുത്തിന്റെ ആണിക്കല്ലെന്ന് പഠിപ്പിച്ച അധ്യാപകര്‍ക്കും കരുത്തായി കൂടെ നിന്ന കൂട്ടുകാര്‍ക്കും പെയ്ത് തീരാത്ത മഴക്കും സമര്‍പ്പിച്ചെഴുതിയ യുവ എഴുത്തുകാരി നസ്‌റി കുന്നമ്പറ്റയുടെ നാലാം വളവ് ശ്രദ്ധേയമാകുന്നു. പെയ്‌തൊഴിയുമ്പോള്‍, ഇന്‍ലന്റ്, യാത്രാമൊഴി, നാലാംവളവ്, മരണമൊഴി, കാലന്‍കിളി, കാലം കേള്‍ക്കാത്ത ചിലമ്പൊലികള്‍, തൂലികത്തുമ്പില്‍ നിന്നുതിരുമ്പോള്‍, കൊഴിഞ്ഞ ഇലകള്‍ പറഞ്ഞത്, നിര്‍മ്മല ഭവന്‍, വിധി, വസന്തം പോയതറിയാതെ എന്നീ പന്ത്രണ്ട് കഥകളാണ് നാലാം വളവില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

തന്നോടോരം ചേര്‍ന്ന് പോയവരെ നോക്കി നെടുവീര്‍പ്പിട്ടും അസ്വസ്ഥയായും വേദനിച്ചും നനഞ്ഞ ഹൃദയത്തില്‍നിന്നു മഴയായി പെയ്‌തൊഴിഞ്ഞ ഈ കഥകളുടെ ചൂടും ചൂരും ഒരു തുടക്കക്കാരിയെന്ന പരിമിതി മറികടക്കാന്‍ നസ്‌റിയക്ക് കരുത്തേകുന്നുണ്ട്. എവിടെയൊക്കെയോ ചെന്നുമുട്ടി മറിഞ്ഞ് വീണ് ചോരപൊടിയുന്ന ഒരു സ്വഭാവം ഈ കഥകള്‍ക്കെല്ലാമുണ്ടെന്ന് അവതാരികയില്‍ ഡോ. പി സരസ്വതിയും മനുഷ്യഹൃദയങ്ങള്‍ പോലും യന്ത്രവര്‍ക്കരിച്ചുപോയ കഥയില്ലാത്ത കാലത്തിന്റെ തുരുത്തില്‍ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുകയാണ് കഥകളെന്നും ആമുഖത്തില്‍ ഒ.ടി അബ്ദുല്‍ അസീസും പറയുന്നു. തൃശൂരിലെ അങ്കണം ബുക്‌സാണ് പ്രസാധകര്‍. കവര്‍ ചിത്രവും ചിത്രങ്ങളും തയാറാക്കിയത് ടി.പി സുമയ്യ ബീവിയാണ്.


കല്‍പ്പറ്റ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമാണ് നസ്‌റി. കഥയെഴുത്തിന്റെ വഴിയില്‍ നിരവധി അംഗീകാരങ്ങളും ഈ യുവകഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാസ്റ്റര്‍ അനുസ്മരണ കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, നീര്‍മാതളം ബുക്‌സിന്റെ കത്തെഴുത്ത് മത്സരത്തിലും പി.ആര്‍.ഡി നടത്തിയ പ്രബന്ധ രചനാമത്സരത്തിലും ഒന്നാം സ്ഥാനം തുടങ്ങിയവയും നസ്‌റിയെ തേടിയെത്തി. കുന്നമ്പറ്റയിലെ പാലാംകുണ്ടില്‍ മുഹമ്മദ് അലിയുടെയും റഷീദയുടെയും മകളാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  3 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  4 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  4 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  4 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  4 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  5 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  5 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  5 hours ago