HOME
DETAILS

നാലാംവളവ്; പെയ്ത് തീരാത്ത മഴയ്ക്കായി നസ്‌റി എഴുതുന്നു...

  
backup
October 19, 2017 | 7:35 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: അനുഭവത്തിന്റെ തീവ്രതയാണ് എഴുത്തിന്റെ ആണിക്കല്ലെന്ന് പഠിപ്പിച്ച അധ്യാപകര്‍ക്കും കരുത്തായി കൂടെ നിന്ന കൂട്ടുകാര്‍ക്കും പെയ്ത് തീരാത്ത മഴക്കും സമര്‍പ്പിച്ചെഴുതിയ യുവ എഴുത്തുകാരി നസ്‌റി കുന്നമ്പറ്റയുടെ നാലാം വളവ് ശ്രദ്ധേയമാകുന്നു. പെയ്‌തൊഴിയുമ്പോള്‍, ഇന്‍ലന്റ്, യാത്രാമൊഴി, നാലാംവളവ്, മരണമൊഴി, കാലന്‍കിളി, കാലം കേള്‍ക്കാത്ത ചിലമ്പൊലികള്‍, തൂലികത്തുമ്പില്‍ നിന്നുതിരുമ്പോള്‍, കൊഴിഞ്ഞ ഇലകള്‍ പറഞ്ഞത്, നിര്‍മ്മല ഭവന്‍, വിധി, വസന്തം പോയതറിയാതെ എന്നീ പന്ത്രണ്ട് കഥകളാണ് നാലാം വളവില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

തന്നോടോരം ചേര്‍ന്ന് പോയവരെ നോക്കി നെടുവീര്‍പ്പിട്ടും അസ്വസ്ഥയായും വേദനിച്ചും നനഞ്ഞ ഹൃദയത്തില്‍നിന്നു മഴയായി പെയ്‌തൊഴിഞ്ഞ ഈ കഥകളുടെ ചൂടും ചൂരും ഒരു തുടക്കക്കാരിയെന്ന പരിമിതി മറികടക്കാന്‍ നസ്‌റിയക്ക് കരുത്തേകുന്നുണ്ട്. എവിടെയൊക്കെയോ ചെന്നുമുട്ടി മറിഞ്ഞ് വീണ് ചോരപൊടിയുന്ന ഒരു സ്വഭാവം ഈ കഥകള്‍ക്കെല്ലാമുണ്ടെന്ന് അവതാരികയില്‍ ഡോ. പി സരസ്വതിയും മനുഷ്യഹൃദയങ്ങള്‍ പോലും യന്ത്രവര്‍ക്കരിച്ചുപോയ കഥയില്ലാത്ത കാലത്തിന്റെ തുരുത്തില്‍ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുകയാണ് കഥകളെന്നും ആമുഖത്തില്‍ ഒ.ടി അബ്ദുല്‍ അസീസും പറയുന്നു. തൃശൂരിലെ അങ്കണം ബുക്‌സാണ് പ്രസാധകര്‍. കവര്‍ ചിത്രവും ചിത്രങ്ങളും തയാറാക്കിയത് ടി.പി സുമയ്യ ബീവിയാണ്.


കല്‍പ്പറ്റ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമാണ് നസ്‌റി. കഥയെഴുത്തിന്റെ വഴിയില്‍ നിരവധി അംഗീകാരങ്ങളും ഈ യുവകഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാസ്റ്റര്‍ അനുസ്മരണ കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, നീര്‍മാതളം ബുക്‌സിന്റെ കത്തെഴുത്ത് മത്സരത്തിലും പി.ആര്‍.ഡി നടത്തിയ പ്രബന്ധ രചനാമത്സരത്തിലും ഒന്നാം സ്ഥാനം തുടങ്ങിയവയും നസ്‌റിയെ തേടിയെത്തി. കുന്നമ്പറ്റയിലെ പാലാംകുണ്ടില്‍ മുഹമ്മദ് അലിയുടെയും റഷീദയുടെയും മകളാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരങ്കമാവുന്നു

Kerala
  •  3 days ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  3 days ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  3 days ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  3 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  3 days ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  3 days ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 days ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  3 days ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  3 days ago