HOME
DETAILS

നാലാംവളവ്; പെയ്ത് തീരാത്ത മഴയ്ക്കായി നസ്‌റി എഴുതുന്നു...

  
backup
October 19, 2017 | 7:35 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: അനുഭവത്തിന്റെ തീവ്രതയാണ് എഴുത്തിന്റെ ആണിക്കല്ലെന്ന് പഠിപ്പിച്ച അധ്യാപകര്‍ക്കും കരുത്തായി കൂടെ നിന്ന കൂട്ടുകാര്‍ക്കും പെയ്ത് തീരാത്ത മഴക്കും സമര്‍പ്പിച്ചെഴുതിയ യുവ എഴുത്തുകാരി നസ്‌റി കുന്നമ്പറ്റയുടെ നാലാം വളവ് ശ്രദ്ധേയമാകുന്നു. പെയ്‌തൊഴിയുമ്പോള്‍, ഇന്‍ലന്റ്, യാത്രാമൊഴി, നാലാംവളവ്, മരണമൊഴി, കാലന്‍കിളി, കാലം കേള്‍ക്കാത്ത ചിലമ്പൊലികള്‍, തൂലികത്തുമ്പില്‍ നിന്നുതിരുമ്പോള്‍, കൊഴിഞ്ഞ ഇലകള്‍ പറഞ്ഞത്, നിര്‍മ്മല ഭവന്‍, വിധി, വസന്തം പോയതറിയാതെ എന്നീ പന്ത്രണ്ട് കഥകളാണ് നാലാം വളവില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

തന്നോടോരം ചേര്‍ന്ന് പോയവരെ നോക്കി നെടുവീര്‍പ്പിട്ടും അസ്വസ്ഥയായും വേദനിച്ചും നനഞ്ഞ ഹൃദയത്തില്‍നിന്നു മഴയായി പെയ്‌തൊഴിഞ്ഞ ഈ കഥകളുടെ ചൂടും ചൂരും ഒരു തുടക്കക്കാരിയെന്ന പരിമിതി മറികടക്കാന്‍ നസ്‌റിയക്ക് കരുത്തേകുന്നുണ്ട്. എവിടെയൊക്കെയോ ചെന്നുമുട്ടി മറിഞ്ഞ് വീണ് ചോരപൊടിയുന്ന ഒരു സ്വഭാവം ഈ കഥകള്‍ക്കെല്ലാമുണ്ടെന്ന് അവതാരികയില്‍ ഡോ. പി സരസ്വതിയും മനുഷ്യഹൃദയങ്ങള്‍ പോലും യന്ത്രവര്‍ക്കരിച്ചുപോയ കഥയില്ലാത്ത കാലത്തിന്റെ തുരുത്തില്‍ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുകയാണ് കഥകളെന്നും ആമുഖത്തില്‍ ഒ.ടി അബ്ദുല്‍ അസീസും പറയുന്നു. തൃശൂരിലെ അങ്കണം ബുക്‌സാണ് പ്രസാധകര്‍. കവര്‍ ചിത്രവും ചിത്രങ്ങളും തയാറാക്കിയത് ടി.പി സുമയ്യ ബീവിയാണ്.


കല്‍പ്പറ്റ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമാണ് നസ്‌റി. കഥയെഴുത്തിന്റെ വഴിയില്‍ നിരവധി അംഗീകാരങ്ങളും ഈ യുവകഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാസ്റ്റര്‍ അനുസ്മരണ കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, നീര്‍മാതളം ബുക്‌സിന്റെ കത്തെഴുത്ത് മത്സരത്തിലും പി.ആര്‍.ഡി നടത്തിയ പ്രബന്ധ രചനാമത്സരത്തിലും ഒന്നാം സ്ഥാനം തുടങ്ങിയവയും നസ്‌റിയെ തേടിയെത്തി. കുന്നമ്പറ്റയിലെ പാലാംകുണ്ടില്‍ മുഹമ്മദ് അലിയുടെയും റഷീദയുടെയും മകളാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  21 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  21 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  21 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  21 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  21 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  21 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  21 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  21 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  21 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  21 days ago