ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു
തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലെ സരബെലെ ഗ്രാമത്തിൽ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം (Tasnim) റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈയുടെ ഭാര്യ മൻസൂറ ഖജസത ബാഗർസാദെ അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇസ്റാഈൽ സഖ്യം നടത്തിയ സൈനിക ആക്രമണങ്ങളിൽ പരുക്കേറ്റതിനെത്തുടർന്നാണ് അന്ത്യമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ പ്രസ് ടിവി അറിയിച്ചു.
ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ആക്രമണ പരമ്പരയിൽ ആയത്തുല്ല അലി ഖംനാഇ കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണങ്ങളിൽ മൻസൂറ ഖജസ്‌തെക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക, സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസ്-ഇസ്റാഈൽ ആക്രമണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാനിലെ ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി ആയത്തുല്ല ഖാംനഈയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
Israel has bombed a village in western Iran's Kermanshah province, killing five people, including a child, according to Iran's official Tasnim news agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."