ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു
ദോഹ: ഇറാൻ സൈനിക ആക്രമണത്തെത്തുടർന്ന് ഖത്തർ എൽഎൻജി ഉത്പാദനം പൂർണ്ണമായും നിർത്തിവെച്ചു. റാസ് ലഫാൻ, മിസൈദ് ഇൻഡസ്ട്രിയൽ സിറ്റികളിലെ പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടാണ് ഖത്തർ നിവാസികൾ ഉണർന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വീടിനുള്ളിൽ തന്നെ തുടരാൻ സർക്കാർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എൽഎൻജിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉത്പാദനം നിർത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി പ്രസ്താവനയിൽ അറിയിച്ചു. സ്ഥിതിഗതികൾ പങ്കാളികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി.
ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ നാലാമത്തെ അമേരിക്കൻ സൈനികനും മരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. മേഖലയിൽ ശക്തമായ പോരാട്ടം തുടരുകയാണെന്നും തിരിച്ചടി നൽകുമെന്നും യുഎസ് അറിയിച്ചു.
അമേരിക്കയുമായുള്ള എല്ലാവിധ ചർച്ചകളും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തള്ളിക്കളഞ്ഞു. ആയത്തുല്ല അലി ഖംനാഈയുടെ കൊലപാതകത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്റാഈലിന് നേരെ ആക്രമണം ശക്തമാക്കിയതോടെ സംഘർഷം ബെയ്റൂത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം ലോക വിപണിയെ പിടിച്ചുലച്ചു. ആഗോള ഓഹരി വിപണികൾ ഇടിയുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലുടനീളം ഇറാൻ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകൾ നിർണ്ണായകമാണ്. നിക്ഷേപകർ റിസ്ക് ആസ്തികളിൽ നിന്ന് പിന്മാറുന്നത് സാമ്പത്തിക മേഖലയിൽ വലിയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്.
energy facilities in qatar came under attack, forcing a temporary halt to lng production and triggering sharp increases in global oil prices. authorities are assessing damage while markets react to fears of prolonged disruption in regional energy supplies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."