വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മന്ത്രിക്ക് നേരെ ഉണ്ടായത് വെറുമൊരു കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും അതിൽ വധശ്രമത്തിന് കേസെടുത്തത് ശരിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ആരോഗ്യനില മോശമായതിനാൽ മൊഴിയെടുക്കാനാവാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുണ്ടെന്നും, പ്രതികളുടെ കൈവശം ആയുധമുണ്ടായിരുന്നു എന്ന് തെളിയിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രതികൾ ചെറിയ ആയുധങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുണ്ടെന്നും കൂടുതൽ പേർക്ക് പങ്കുണ്ടെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, പ്രതികളെ കസ്റ്റഡിയിൽ വിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി, നാളെ ജാമ്യാപേക്ഷയിൽ വിധി പറയും.
The bail plea of five KSU workers arrested for allegedly attempting to murder Kerala Health Minister Veena George will be decided today. The defense argued that the incident was a mere black flag protest and the police failed to prove the accused had weapons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."