താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം
കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് 16 ലക്ഷം രൂപ മോഷ്ടിച്ചു. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫെബ്രുവരി 14-ന് രാത്രി വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്തായിരുന്നു സംഭവം. ചെടിച്ചട്ടിയിൽ ഒളിപ്പിച്ചുവെച്ച താക്കോൽ എടുത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്.
വീട്ടിലുണ്ടായിരുന്ന പണത്തിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ആകെ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. അതേസമയം, മറ്റ് സ്വർണ്ണാഭരണങ്ങളോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല.
പെരുന്നാൾ കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടുകാർക്ക് ആദ്യം മോഷണം നടന്നത് മനസ്സിലായില്ല. തുടർന്ന്, രണ്ടുദിവസം കഴിഞ്ഞ് പണം നോക്കിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്.
മുഖം മറച്ച്, വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ശരീരം പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രമാണ് ഇയാൾ ധരിച്ചിരുന്നത്. വീടിനെക്കുറിച്ചും പണം എവിടെയാണ് വെച്ചിരിക്കുന്നതെന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. കട്ടപ്പന പൊലിസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A thief stole ₹16 lakh from a house in Puliyanmal, Kottayam, while the family was away attending a church festival. The thief entered the house using a key hidden in a plant pot.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."