ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ
തെഹ്‌റാന്‍: ഇസ്രാഈലും, യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നതായി ഇറാന്‍. തലസ്ഥാനമായ തെഹ്‌റാനിലെ അഞ്ച് ആശുപത്രികളും മറ്റ് നഗരങ്ങളിലെ നാല് ആശുപത്രികളും ആക്രമിക്കപ്പെട്ടതായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബീഗി അറിയിച്ചു. തെഹ്‌റാനിലെ ഗാന്ധി ആശുപത്രി പൂര്‍ണമായി ഒഴിപ്പിച്ചെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.
ഗസയിലെ വംശഹത്യക്ക് സമാനമായി ഇറാനിലും സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബിലെ പ്രൈമറി സ്‌കൂള്‍ ഇസ്‌റാഈലും യുഎസും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 200നടുത്ത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായി ഇറാനിലുടനീളം വിവിധ ജനവാസ കേന്ദ്രങ്ങളിലും സംയുക്ത ആക്രമണമാണ് നടക്കുന്നത്.
iran claims that nine hospitals, including five in tehran, were damaged in a joint israel–us attack, according to a parliament health commission member.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."