കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദബി: മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അബുദബിയിലേക്കും തിരിച്ചുമുള്ള എല്ലാ വാണിജ്യ സർവീസുകളും താൽക്കാലികമായി റദ്ദാക്കി ഇത്തിഹാദ് എയർവേയ്‌സ്. എന്നാൽ, യുഎഇ അധികൃതരുടെ കർശനമായ സുരക്ഷാ അനുമതികൾക്ക് വിധേയമായി പരിമിതമായ തോതിൽ റീപാട്രിയേഷൻ, കാർഗോ സർവീസുകൾ പുനരാരംഭിച്ചതായി എയർലൈൻ അറിയിച്ചു.
നിലവിലെ അറിയിപ്പ് പ്രകാരം മാർച്ച് 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി വരെ (യുഎഇ സമയം) അബുദബിയിൽ നിന്നുള്ള എല്ലാ വാണിജ്യ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. വ്യോമാതിർത്തി അടച്ചതാണ് പ്രവർത്തനങ്ങളെ ബാധിച്ചത്.
ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ്റാഡാർ 24 പ്രകാരം, കൊച്ചി, മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ലണ്ടൻ, ആംസ്റ്റർഡാം, മോസ്കോ, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കും ഇത്തിഹാദ് പ്രത്യേക സർവീസുകൾ നടത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കും ഈ സർവീസുകൾ നടത്തുക.
മാർച്ച് 18 വരെയുള്ള ടിക്കറ്റുകൾക്ക് സൗജന്യ റീബുക്കിംഗ് സൗകര്യം ഇത്തിഹാദ് നൽകുന്നുണ്ട്. കൂടാതെ, മാർച്ച് 7 വരെയുള്ള വിമാനങ്ങളിൽ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് നൽകുമെന്നും എയർലൈൻ വ്യക്തമാക്കി.
"യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പരമമായ മുൻഗണന നൽകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കൂ," ഇത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
etihad airways has resumed special flight services to kochi and mumbai, strengthening connectivity between the uae and india. the move is expected to benefit expatriates, business travelers, and tourists amid growing travel demand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."