HOME
DETAILS

വിദേശരാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 7,550 സഊദി യുവതികള്‍

  
backup
December 07, 2017 | 6:48 AM

saudi-womens-driving-license

ജിദ്ദ: വിദേശരാജ്യങ്ങളില്‍ നിന്ന് 7,550 സഊദി യുവതികള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈസന്‍സ് നേടുന്നതിനായി ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചു. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സഊദി അറേബ്യയില്‍ ജൂണ്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.


വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നല്‍കുന്നതിനും ശില്‍പശാല സംഘടിപ്പിക്കുമെന്ന് യൂനിവേഴ്‌സിറ്റി വക്താവ് അഹമദ് അല്‍ റക്ബാന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂനിവേഴ്‌സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂനിവേഴ്‌സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


അതേ സമയം വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനു നിശ്ചയിക്കപ്പെട്ട തിയതിക്കു മുംബ് വാഹനങ്ങളോടിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുകയും വാഹനം കസ്റ്റഡിയിയിലെടുക്കുകയും ചെയ്യുമെന്ന് നേരത്തെ ട്രാഫിക് മന്ത്രാലയം അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  7 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  7 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  7 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  7 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  7 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  7 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  7 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  7 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  7 days ago