HOME
DETAILS

വിദേശരാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 7,550 സഊദി യുവതികള്‍

  
backup
December 07, 2017 | 6:48 AM

saudi-womens-driving-license

ജിദ്ദ: വിദേശരാജ്യങ്ങളില്‍ നിന്ന് 7,550 സഊദി യുവതികള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈസന്‍സ് നേടുന്നതിനായി ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചു. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സഊദി അറേബ്യയില്‍ ജൂണ്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.


വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നല്‍കുന്നതിനും ശില്‍പശാല സംഘടിപ്പിക്കുമെന്ന് യൂനിവേഴ്‌സിറ്റി വക്താവ് അഹമദ് അല്‍ റക്ബാന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂനിവേഴ്‌സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂനിവേഴ്‌സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


അതേ സമയം വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനു നിശ്ചയിക്കപ്പെട്ട തിയതിക്കു മുംബ് വാഹനങ്ങളോടിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുകയും വാഹനം കസ്റ്റഡിയിയിലെടുക്കുകയും ചെയ്യുമെന്ന് നേരത്തെ ട്രാഫിക് മന്ത്രാലയം അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ-ഇറാൻ സംഘർഷം; അർജന്റീന-സ്‌പെയ്ൻ ഫൈനലിസിമ പോരാട്ടം മാറ്റിവെക്കും?

Football
  •  8 minutes ago
No Image

ഗൾഫിൽ സംഘർഷം പടരുന്നു; മനാമയിലും ദോഹയിലും വീണ്ടും സ്ഫോടന പരമ്പര

bahrain
  •  10 minutes ago
No Image

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

Cricket
  •  40 minutes ago
No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  an hour ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  an hour ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  2 hours ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  2 hours ago
No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  2 hours ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  2 hours ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  2 hours ago