HOME
DETAILS

വിദേശരാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 7,550 സഊദി യുവതികള്‍

  
backup
December 07, 2017 | 6:48 AM

saudi-womens-driving-license

ജിദ്ദ: വിദേശരാജ്യങ്ങളില്‍ നിന്ന് 7,550 സഊദി യുവതികള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈസന്‍സ് നേടുന്നതിനായി ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചു. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സഊദി അറേബ്യയില്‍ ജൂണ്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.


വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നല്‍കുന്നതിനും ശില്‍പശാല സംഘടിപ്പിക്കുമെന്ന് യൂനിവേഴ്‌സിറ്റി വക്താവ് അഹമദ് അല്‍ റക്ബാന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂനിവേഴ്‌സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂനിവേഴ്‌സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


അതേ സമയം വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനു നിശ്ചയിക്കപ്പെട്ട തിയതിക്കു മുംബ് വാഹനങ്ങളോടിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുകയും വാഹനം കസ്റ്റഡിയിയിലെടുക്കുകയും ചെയ്യുമെന്ന് നേരത്തെ ട്രാഫിക് മന്ത്രാലയം അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  9 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  9 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  9 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  9 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  9 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  9 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  9 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  9 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  9 days ago