HOME
DETAILS

അവകാശ വാദം പൊള്ള: യുവാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 11, 2017 | 12:11 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

അഹമ്മദാബാദ്: 1995 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് എത്രമാത്രം സഹായകമായെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം രൂപാണി സര്‍ക്കാരിനെ മാത്രമല്ല, ഗുജറാത്ത് മോഡലിനെ ഉയര്‍ത്തിക്കാണിക്കുന്ന മോദിയേയും അമിത്ഷായെയും വെട്ടിലാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പിക്കായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം നേടിയ പല യുവാക്കള്‍ക്ക് മുന്‍പിലും തൊഴില്‍ സാധ്യതയെന്നത് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് പലരും തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടായത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലര്‍ക്കും ജോലിയും ശോഭനമായ ഭാവിയും സ്വപ്നം കാണാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ബയോടെക്‌നോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഗൗരവ് സിങ് ജഡേജ പറയുന്നത്. തൊഴില്‍ ലഭിക്കാതിരുന്നതുകാരണം ഇയാള്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഗുജറാത്തില്‍ അലയടിക്കുകയാണ്. 6.27 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 4.3 കോടിയും 30 വയസില്‍ താഴെ പ്രായമുള്ള വോട്ടവകാശമുള്ള യുവാക്കളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അപ്പുറമാണ് ഇവരെല്ലാം. ഇവരുടെ സംഘശക്തി ഒരുമിക്കുകയാണെങ്കില്‍ ഗുജറാത്തില്‍ ഇത്തവണ വലിയൊരു രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് മോഡലെന്ന് മോദിയും ബി.ജെ.പിയും ആഘോഷിക്കുന്ന സംഭവം യഥാര്‍ഥത്തില്‍ തൊഴില്‍ രംഗത്തും വേതനം നല്‍കുന്ന രംഗത്തും ഉണ്ടായിട്ടില്ലെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധ ഇന്ദിരാ ഹിരാവെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  10 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  10 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  10 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  10 days ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  10 days ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  10 days ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  10 days ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  10 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  10 days ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  10 days ago