HOME
DETAILS

അവകാശ വാദം പൊള്ള: യുവാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 11, 2017 | 12:11 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

അഹമ്മദാബാദ്: 1995 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് എത്രമാത്രം സഹായകമായെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം രൂപാണി സര്‍ക്കാരിനെ മാത്രമല്ല, ഗുജറാത്ത് മോഡലിനെ ഉയര്‍ത്തിക്കാണിക്കുന്ന മോദിയേയും അമിത്ഷായെയും വെട്ടിലാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പിക്കായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം നേടിയ പല യുവാക്കള്‍ക്ക് മുന്‍പിലും തൊഴില്‍ സാധ്യതയെന്നത് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് പലരും തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടായത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലര്‍ക്കും ജോലിയും ശോഭനമായ ഭാവിയും സ്വപ്നം കാണാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ബയോടെക്‌നോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഗൗരവ് സിങ് ജഡേജ പറയുന്നത്. തൊഴില്‍ ലഭിക്കാതിരുന്നതുകാരണം ഇയാള്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഗുജറാത്തില്‍ അലയടിക്കുകയാണ്. 6.27 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 4.3 കോടിയും 30 വയസില്‍ താഴെ പ്രായമുള്ള വോട്ടവകാശമുള്ള യുവാക്കളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അപ്പുറമാണ് ഇവരെല്ലാം. ഇവരുടെ സംഘശക്തി ഒരുമിക്കുകയാണെങ്കില്‍ ഗുജറാത്തില്‍ ഇത്തവണ വലിയൊരു രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് മോഡലെന്ന് മോദിയും ബി.ജെ.പിയും ആഘോഷിക്കുന്ന സംഭവം യഥാര്‍ഥത്തില്‍ തൊഴില്‍ രംഗത്തും വേതനം നല്‍കുന്ന രംഗത്തും ഉണ്ടായിട്ടില്ലെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധ ഇന്ദിരാ ഹിരാവെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  5 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  5 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  5 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  5 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  5 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  5 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  5 days ago
No Image

ബംഗാളും വീണു; ബി.ജെ.പിയെ അടുപ്പിക്കാതെ കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 22 ആയി

National
  •  5 days ago