HOME
DETAILS

അവകാശ വാദം പൊള്ള: യുവാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 11, 2017 | 12:11 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

അഹമ്മദാബാദ്: 1995 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് എത്രമാത്രം സഹായകമായെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം രൂപാണി സര്‍ക്കാരിനെ മാത്രമല്ല, ഗുജറാത്ത് മോഡലിനെ ഉയര്‍ത്തിക്കാണിക്കുന്ന മോദിയേയും അമിത്ഷായെയും വെട്ടിലാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പിക്കായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം നേടിയ പല യുവാക്കള്‍ക്ക് മുന്‍പിലും തൊഴില്‍ സാധ്യതയെന്നത് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് പലരും തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടായത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലര്‍ക്കും ജോലിയും ശോഭനമായ ഭാവിയും സ്വപ്നം കാണാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ബയോടെക്‌നോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഗൗരവ് സിങ് ജഡേജ പറയുന്നത്. തൊഴില്‍ ലഭിക്കാതിരുന്നതുകാരണം ഇയാള്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഗുജറാത്തില്‍ അലയടിക്കുകയാണ്. 6.27 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 4.3 കോടിയും 30 വയസില്‍ താഴെ പ്രായമുള്ള വോട്ടവകാശമുള്ള യുവാക്കളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അപ്പുറമാണ് ഇവരെല്ലാം. ഇവരുടെ സംഘശക്തി ഒരുമിക്കുകയാണെങ്കില്‍ ഗുജറാത്തില്‍ ഇത്തവണ വലിയൊരു രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് മോഡലെന്ന് മോദിയും ബി.ജെ.പിയും ആഘോഷിക്കുന്ന സംഭവം യഥാര്‍ഥത്തില്‍ തൊഴില്‍ രംഗത്തും വേതനം നല്‍കുന്ന രംഗത്തും ഉണ്ടായിട്ടില്ലെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധ ഇന്ദിരാ ഹിരാവെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  3 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  3 days ago