HOME
DETAILS

അവകാശ വാദം പൊള്ള: യുവാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 11, 2017 | 12:11 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

അഹമ്മദാബാദ്: 1995 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് എത്രമാത്രം സഹായകമായെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം രൂപാണി സര്‍ക്കാരിനെ മാത്രമല്ല, ഗുജറാത്ത് മോഡലിനെ ഉയര്‍ത്തിക്കാണിക്കുന്ന മോദിയേയും അമിത്ഷായെയും വെട്ടിലാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പിക്കായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം നേടിയ പല യുവാക്കള്‍ക്ക് മുന്‍പിലും തൊഴില്‍ സാധ്യതയെന്നത് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് പലരും തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടായത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലര്‍ക്കും ജോലിയും ശോഭനമായ ഭാവിയും സ്വപ്നം കാണാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ബയോടെക്‌നോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഗൗരവ് സിങ് ജഡേജ പറയുന്നത്. തൊഴില്‍ ലഭിക്കാതിരുന്നതുകാരണം ഇയാള്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഗുജറാത്തില്‍ അലയടിക്കുകയാണ്. 6.27 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 4.3 കോടിയും 30 വയസില്‍ താഴെ പ്രായമുള്ള വോട്ടവകാശമുള്ള യുവാക്കളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അപ്പുറമാണ് ഇവരെല്ലാം. ഇവരുടെ സംഘശക്തി ഒരുമിക്കുകയാണെങ്കില്‍ ഗുജറാത്തില്‍ ഇത്തവണ വലിയൊരു രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് മോഡലെന്ന് മോദിയും ബി.ജെ.പിയും ആഘോഷിക്കുന്ന സംഭവം യഥാര്‍ഥത്തില്‍ തൊഴില്‍ രംഗത്തും വേതനം നല്‍കുന്ന രംഗത്തും ഉണ്ടായിട്ടില്ലെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധ ഇന്ദിരാ ഹിരാവെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  a day ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  2 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  2 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  2 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  2 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  2 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  2 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  2 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  2 days ago