HOME
DETAILS

ബി.ജെ.പി സ്ഥാനാർഥികൾക്കു നേരെ കരിങ്കൊടി, കല്ലേറ്, ചെളിയേറ്!

  
backup
January 31, 2022 | 5:58 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


ലഖ്‌നൗ
ഉത്തർപ്രദേശിൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധയിടങ്ങളിൽ ബി.ജെ.പിക്കെതിരേ ജനകീയ പ്രതിഷേധങ്ങൾ. പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരേ നടന്ന പ്രതിഷേധങ്ങളിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമീണർ കരിങ്കൊടി കാണിക്കുകയും സ്ഥാനാർഥികൾക്കും നേതാക്കൾക്കും നേരെ കല്ലെറിയുകയും ചെയ്തു. ചിലയിടങ്ങളിൽ ബി.ജെ.പി നേതാക്കൾക്കു നേരെ ചെളിയെറിഞ്ഞും പ്രതിഷേധിച്ചു.
പടിഞ്ഞാറൻ യു.പിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇത്തരം പത്തോളം സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരി പത്തിനും പതിനാലിനുമായാണ് പടിഞ്ഞാറൻ യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചൂർ ഗ്രാമത്തിൽ ബി.ജെ.പിയുടെ സിവൽഖാസ് മണ്ഡലം സ്ഥാനാർഥി മനീന്ദർപാൽ സിങ്ങിനെതിരേ ആക്രമണമുണ്ടായി. ജനുവരി 24നു നടന്ന സംഭവത്തിൽ സ്ഥാനാർഥി പരാതി നൽകിയിട്ടില്ലെങ്കിലും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ സ്ഥാനാർഥിയുടേതടക്കമുള്ള ഏഴു കാറുകൾ കേടായിട്ടുമുണ്ട്.


പടിഞ്ഞാറൻ യു.പിയിൽ 2017ൽ ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും ഇപ്പോൾ പാർട്ടി അവിടെ തിരിച്ചടി നേരിടുന്നതായാണ് സൂചന. കർഷകർ അടക്കമുള്ളവർ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
മുസഫർ നഗറിലെ ഖത്വാലിയിൽ ബി.ജെ.പി സ്ഥാനാർഥിയായ വിക്രം സൈനിക്കെതിരേയും കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ദിവസങ്ങൾക്കു മുൻപും ഇതേ മണ്ഡലത്തിൽ സൈനിക്കെതിരേ സമാന പ്രതിഷേധം നടന്നിരുന്നു. ഭാഗ്പതിലെ ചപ്രോലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സഹേന്ദ്ര രാമലയ്ക്കു നേരെ കഴിഞ്ഞ ദിവസം ദാഹ ഗ്രാമത്തിൽ വച്ച് പ്രതിഷേധമുണ്ടായി.
ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രതിപക്ഷമാണെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളാണ് പ്രതിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  3 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  3 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  3 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  3 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago


No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago