HOME
DETAILS

ബി.ജെ.പി സ്ഥാനാർഥികൾക്കു നേരെ കരിങ്കൊടി, കല്ലേറ്, ചെളിയേറ്!

  
backup
January 31, 2022 | 5:58 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


ലഖ്‌നൗ
ഉത്തർപ്രദേശിൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധയിടങ്ങളിൽ ബി.ജെ.പിക്കെതിരേ ജനകീയ പ്രതിഷേധങ്ങൾ. പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരേ നടന്ന പ്രതിഷേധങ്ങളിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമീണർ കരിങ്കൊടി കാണിക്കുകയും സ്ഥാനാർഥികൾക്കും നേതാക്കൾക്കും നേരെ കല്ലെറിയുകയും ചെയ്തു. ചിലയിടങ്ങളിൽ ബി.ജെ.പി നേതാക്കൾക്കു നേരെ ചെളിയെറിഞ്ഞും പ്രതിഷേധിച്ചു.
പടിഞ്ഞാറൻ യു.പിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇത്തരം പത്തോളം സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരി പത്തിനും പതിനാലിനുമായാണ് പടിഞ്ഞാറൻ യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചൂർ ഗ്രാമത്തിൽ ബി.ജെ.പിയുടെ സിവൽഖാസ് മണ്ഡലം സ്ഥാനാർഥി മനീന്ദർപാൽ സിങ്ങിനെതിരേ ആക്രമണമുണ്ടായി. ജനുവരി 24നു നടന്ന സംഭവത്തിൽ സ്ഥാനാർഥി പരാതി നൽകിയിട്ടില്ലെങ്കിലും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ സ്ഥാനാർഥിയുടേതടക്കമുള്ള ഏഴു കാറുകൾ കേടായിട്ടുമുണ്ട്.


പടിഞ്ഞാറൻ യു.പിയിൽ 2017ൽ ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും ഇപ്പോൾ പാർട്ടി അവിടെ തിരിച്ചടി നേരിടുന്നതായാണ് സൂചന. കർഷകർ അടക്കമുള്ളവർ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
മുസഫർ നഗറിലെ ഖത്വാലിയിൽ ബി.ജെ.പി സ്ഥാനാർഥിയായ വിക്രം സൈനിക്കെതിരേയും കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ദിവസങ്ങൾക്കു മുൻപും ഇതേ മണ്ഡലത്തിൽ സൈനിക്കെതിരേ സമാന പ്രതിഷേധം നടന്നിരുന്നു. ഭാഗ്പതിലെ ചപ്രോലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സഹേന്ദ്ര രാമലയ്ക്കു നേരെ കഴിഞ്ഞ ദിവസം ദാഹ ഗ്രാമത്തിൽ വച്ച് പ്രതിഷേധമുണ്ടായി.
ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രതിപക്ഷമാണെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളാണ് പ്രതിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  18 days ago
No Image

ജലദോഷത്തിന് ചികിത്സ തേടിയത്തെി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  18 days ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  18 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  18 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  18 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  18 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  18 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  18 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  18 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  18 days ago