HOME
DETAILS

ബി.ജെ.പി സ്ഥാനാർഥികൾക്കു നേരെ കരിങ്കൊടി, കല്ലേറ്, ചെളിയേറ്!

  
backup
January 31, 2022 | 5:58 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


ലഖ്‌നൗ
ഉത്തർപ്രദേശിൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധയിടങ്ങളിൽ ബി.ജെ.പിക്കെതിരേ ജനകീയ പ്രതിഷേധങ്ങൾ. പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരേ നടന്ന പ്രതിഷേധങ്ങളിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമീണർ കരിങ്കൊടി കാണിക്കുകയും സ്ഥാനാർഥികൾക്കും നേതാക്കൾക്കും നേരെ കല്ലെറിയുകയും ചെയ്തു. ചിലയിടങ്ങളിൽ ബി.ജെ.പി നേതാക്കൾക്കു നേരെ ചെളിയെറിഞ്ഞും പ്രതിഷേധിച്ചു.
പടിഞ്ഞാറൻ യു.പിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇത്തരം പത്തോളം സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരി പത്തിനും പതിനാലിനുമായാണ് പടിഞ്ഞാറൻ യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചൂർ ഗ്രാമത്തിൽ ബി.ജെ.പിയുടെ സിവൽഖാസ് മണ്ഡലം സ്ഥാനാർഥി മനീന്ദർപാൽ സിങ്ങിനെതിരേ ആക്രമണമുണ്ടായി. ജനുവരി 24നു നടന്ന സംഭവത്തിൽ സ്ഥാനാർഥി പരാതി നൽകിയിട്ടില്ലെങ്കിലും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ സ്ഥാനാർഥിയുടേതടക്കമുള്ള ഏഴു കാറുകൾ കേടായിട്ടുമുണ്ട്.


പടിഞ്ഞാറൻ യു.പിയിൽ 2017ൽ ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും ഇപ്പോൾ പാർട്ടി അവിടെ തിരിച്ചടി നേരിടുന്നതായാണ് സൂചന. കർഷകർ അടക്കമുള്ളവർ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
മുസഫർ നഗറിലെ ഖത്വാലിയിൽ ബി.ജെ.പി സ്ഥാനാർഥിയായ വിക്രം സൈനിക്കെതിരേയും കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ദിവസങ്ങൾക്കു മുൻപും ഇതേ മണ്ഡലത്തിൽ സൈനിക്കെതിരേ സമാന പ്രതിഷേധം നടന്നിരുന്നു. ഭാഗ്പതിലെ ചപ്രോലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സഹേന്ദ്ര രാമലയ്ക്കു നേരെ കഴിഞ്ഞ ദിവസം ദാഹ ഗ്രാമത്തിൽ വച്ച് പ്രതിഷേധമുണ്ടായി.
ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രതിപക്ഷമാണെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളാണ് പ്രതിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷു ആഘോഷിക്കാൻ എത്തിയ നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന പരാതിയുമായി യു.ഡി.എഫ്; പ്രതിഷേധം, തള്ളി റിട്ടേണിങ് ഓഫിസര്‍

Kerala
  •  7 days ago
No Image

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

International
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

Kerala
  •  7 days ago
No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  7 days ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  7 days ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  7 days ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  7 days ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  7 days ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  7 days ago


No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  7 days ago
No Image

കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി

Kerala
  •  7 days ago
No Image

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ഗസ്സയില്‍ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; നടക്കുന്നത് പുനര്‍നിര്‍മാണല്ല,  സൈനിക കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍; കയ്യേറ്റം വെളിപെടുത്തി സാറ്റലൈറ്റ് ചിത്രങ്ങള്‍ 

International
  •  7 days ago